ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭഗവാനവളോടോതി,സുഭഗേ പ്രീതനായി ‍ഞാൻ
ഈ മന്ത്രം ചൊല്ലിയേതേതു ദേവവാഹന ചെയ് വൂ നീ 136

അതാതു ദേവപ്രീത്യാ തേ സുതന്മാരുത്ഭവിച്ചിടും
ഇതി ചൊന്നാളവാബ്ബാലയതികൗരൂഹലത്തിനാൽ 137
കന്യയായ് ത്തന്നെയാഹ്വാനം ചെയ്തു ഭാസ്ക്കരദേവനെ
പ്രകാശകാരി ഭഗവാനവൾക്കുണ്ടാക്കി ഗർഭം 138

ജനിപ്പിച്ചിതു സർവ്വാസ്ത്രജ്ഞാനിയാമൊരു പുത്രനെ
ദേവഗാർഭോപമൻ ചട്ടയിട്ട കുണ്ഡലമണ്ഡിതൻ 139

ദിവാകരാഭൻ ജന്മത്താലവൻ സർവ്വാംഗഭൂഷിതൻ
ചാർച്ചക്കാരിൽ ഭയംമൂലമാജ്ജന്മത്തെ മറയ്ക്കുവാൻ 140

കുന്തി ഗംഗാജലേ വിട്ടാൾ കീർത്തിയുള്ളകുമാരനെ
വെള്ളത്തിലൊഴുകുന്നോരാ നല്ല ഗർഭക്കിടാവിനെ 141
രാധാഭർത്താവധിരഥൻ രാധയ്ക്കേകി സുതാർത്ഥമായ്
അബ്ബാലന്നാദ്ദമ്പതിമാരിരുപേരും യഥാക്രമ 142

വസുഷേണനതന്നേവം പേരിട്ടൂ പാരിൽ വിശ്രുതം
അവൻ വളർന്നു ബലവാൻ സർവ്വസ്ത്രോത്തമനായിനാൻ 143

സർവ്വവേദാംഗങ്ങളെയും ജപിച്ചു ജയിയാമവൻ
സത്യവിക്രമനായേറ്റം ബുദ്ധിയുള്ള മഹാനഹോ 144

വിപ്രർക്കദേയമായൊന്നുംതന്നെയില്ലാ ജപാൽ പരം
ഭൂതഭാവനനാമിന്ദ്രൻ സുതാർത്ഥം വിപ്രരൂപിയായ് 145


ചെയ്താനവന്റെ സഹജവർമ്മകുണ്ഡലയാചനം
കർണ്ണൻ മുറിച്ചെടുത്തേകി കുണ്ഡലത്തോടു ചട്ടയെ 146

വേലും കൊടുത്തു ദേവേന്ദ്രൻ വിസ്മയിച്ചേവമേതിനാൻ
ഇന് ദ്രൻ പറഞ്ഞു
ദേവാസുരമനുഷ്യന്മാർ ഗന്ധർവ്വരോഗരാക്ഷസർ 147

ഇവരാരിൽ പ്രയോഗിപ്പൂ നീയിതേകനവൻ
വൈശമ്പായനൻ പറഞ്ഞു
മുന്നമേ വസുഷേണാഖ്യാ മന്നിലെങ്ങും പുകഴ്ന്നവൻ 48

അന്നേ വൈകർനാഖ്യാനം കർണ്ണൻ കർമ്മത്തിൽ നേടിനാർ
ചട്ടയിട്ടുംകൊണ്ടുതന്നെ ജനിച്ചുള്ളോരു കീർത്തിമാൻ 149

പാരിൽ പുകഴ്ന്നോരാകർണ്ണൻ പൃഥതൻ പ്രഥമാത്മജൻ
അവൻ സൂതകുലത്തിങ്കൽ വളർന്നൂ രാജസത്തമൻ 150

കർണ്ണൻ നരവരശ്രഷ്ഠൻ സർവ്വശസ്ത്രാസ്ത്രവിത്തമൻ
ദുര്യോധനന്റെ സചിവിനിഷ്ടൻ ശത്രുവിനാശൻ 151

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/214&oldid=156535" എന്ന താളിൽനിന്ന് ശേഖരിച്ചത്