68.ശകുന്തോളോപാഖ്യാനം ആരംഭം
ദുഷ്യന്തൻ നാടുവാണിടുന്ന കാലത്തു് രാജ്യത്തിൽ സുഖവും സമൃദ്ധയും വിളയാടിയിരുന്നുവെനന്നു ജനമേജയൻ പറഞ്ഞു
ഭഗവാൻ ചൊല്ലിക്കേട്ടു ദേവദൈത്യന്മാർ പിന്നെ രാക്ഷസർ
ഗന്ധർവ്വരപ്സരോമവർഗ്ഗമിവർക്കുംശാവതാരണം 1
പരം മുറയ്ക്കെനിക്കിന്നിക്കുരുവംശത്തെയാദ്യമേ
വിപ്രാന്തികേ ഭഗവാൻ ചൊല്ലിക്കേൾപ്പാനുണ്ടേറ്റമാഗ്രഹം 2
വൈശമ്പായനൻ പറഞ്ഞു
പൗരവന്മാർ വംശകരൻ വീരൻ ദുഷ്യന്തമന്നവൻ
പാരാവാരം ചൂഴുവോരു പാരാകെക്കാത്തു ഭാരത 3
നാലുപാടുള്ള പാരെല്ലാം പാലിപ്പോനാ നരേശ്വരൻ
സമുദ്രം ചുഴലും ദ്വീപും ഭൂമിയും കാത്തു വീര്യവാൻ 4
കാണും മ്ലേച്ഛാവധി ക്ഷോണി വാണുതാനരിമർദ്ദനൻ
നാലു ജാതി ജനം വാഴും വേലാന്താവനിയൊക്കയും 5
വർണ്ണസങ്കരമില്ലെന്നു വേണ്ടാ കൃഷ്യാകരഗ്രഹം
പാപം ചെയില്ലാരുമവൻ പാരിടം കാത്തിരിക്കവേ 6
ധർമ്മനിഷ്ഠയോടും ലോകധർമ്മാർത്ഥങ്ങളെ നേടിനാർ
അമ്മഹീനായകൻ ഭൂമി നന്മയോടു ഭരിക്കവേ 7
കള്ളന്മാരെപ്പേടിയെന്നീല്ലില്ലാ ക്ഷുത്തിന്റെ പേടിയും
ഇല്ലാ രോഗഭയം നാടാ നല്ല ഭൂപൻ ഭരിക്കവേ 8
സ്വധർമ്മം ചെയ്തു വർണ്ണങ്ങൾ ദൈവകാമ്യങ്ങളെന്നിയേ
ആപ്പാർത്ഥിവന്റെ കീഴായി നിർഭയം പാർത്തിതേവരും 9
കാതത്തിൽ മേഘം വർഷിപ്പു സസ്യങ്ങൾ രസവത്തുകൾ
സർവ്വരതത്നഢ്യയായ് ഭൂമി പശുക്കൾക്കും സമൃദ്ധിതാൻ 0
സ്വകാര്യപരരാം വിപ്രരവർക്കനൃതമില്ലഹ
ആ രാജാവോ മഹാവീര്യൻ വജൂകായൻ യുവാവവൻ 1
നിർത്ഝരക്കാടൊടും മന്ദരാദ്രി കയ്യിലെടുക്കുമേ
നാലു ജാതി ഗദായുദ്ധം മറ്റുള്ളായുധവിദ്യയും 12
ആനപ്പുറത്തശ്വപൃഷ്ഠത്തൊക്കയും ശീലമുള്ളവൻ
ശക്തിക്കു വിഷ്ണസദൃശൻ തേജസ്സിന്നർക്കസന്നിഭൻ 3