ആഴിപോലെ കലങ്ങാത്തോനൂഴിപോലെ സഹിപ്പവൻ
സത്സമ്മതൻ നൃപനവൻ പ്രസന്നപുരരാഷ്ടവാൻ 14
വീണ്ടും ധർമ്മക്രിയകളാൽ കൊണ്ടാടിച്ചു ജനങ്ങളെ
69.ദുഷ്യന്തന്റെ നായാട്ടു്
ദുഷ്യന്തൻ ഒരിക്കൽ നായാട്ടിനായി കാട്ടിലെത്തുന്നു.പല മൃഗങ്ങളെയും വേട്ടയാടുന്നു.സരസമായ മൃഗയാവർണ്ണന
ജനമേജയൻ പറഞ്ഞു
യോഗ്യനാം ഭരതൻതന്റെ ജന്മവും ചരിതങ്ങളും
ശകുന്തളോൽപത്തിയും മേ കേൾക്കുവാനുണ്ടൊരാഗ്രഹം 1
വീരനായൊരു ദുഷ്യന്തൻ ചരിതം വിസ്തരിച്ചിനി
അറിവേറ്റും ഭഗവാൻ ചൊല്ലിയറിയാനേറ്റമാഗ്രഹം 2
വാശമ്പായനൻ പറഞ്ഞു
ഒരിക്കലാ മഹാബാഹു പെരുകും പടയോടുടൻ 3
നാനാ ഗജാശ്വന്വനായ് കാനനാന്തരമേറിനാൻ
ചതുരംഗപ്പട ബഹുചരുരം കൂടെയൊത്തവൻ 4
പെരുത്തു വീരർ വാൾ വേലും ഗദയും നല്ലുലക്കയും
പ്രാസവും തോമരവുമായ് പ്രോത്സാഹാൽ പിൻതുടർന്നവൻ 5
വീരന്മാർക്കുള്ളട്ടഹാസം ശംഖഭേരനാദവും
പരം തേരൊലിയെന്നല്ല കരിഗംഭീരനാദവും 6
നാനാശസ്ത്രങ്ങൾ കൈക്കൊണ്ട നാനാവേഷഭടർക്കുടൻ
ഹയശബ്ദങ്ങൾ കലരുമാർപ്പും കൂക്കിവിളിക്കലും 7
ഏവം കോലാഹലം കൂടിയാ വീരനൃപയാത്രയിൽ
വെണ്മാടത്തട്ടു കയറിപ്പെണ്മാൻമിഴികളപ്പൊഴെ 8
എഴുന്നള്ളത്തിലാക്കീർത്തിയെഴുന്നവരിൽ മുൻപനായ്
വൃത്രാരിയൊത്ത വിദ്വേഷിവിത്രാസി നൃപവീരനെ 9
കണ്ടു കാമിനിമാരോർത്തിതണ്ടർകോനിവനെന്നഹോ
'ഇവനാണാ നരവ്യാഘ്രൻ സമരേ വസുവിക്രമൻ 10
ഇവന്റെ കൈയൂക്കിൽപ്പെട്ടാലവിടെത്തീർന്നു വൈരികൾ
എന്നോരോന്നോതിയാ സ്ത്രീകൾ നന്ദിയോടെ നരേന്ദ്രനെ 11
താൾ:Bhashabharatham Vol1.pdf/217
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല