വിപ്ര ക്ഷത്രിയ വിൾ ശുദ്രരെപ്പേരും പിൻതുടർന്നുതേ.
പെരുക്കുമവരാശിസ്സുമുരച്ച ജയഘോഷവും 14
ഏറെക്കുറെപ്പിൻതുടത്‍ന്നൂ പൗരരും നാട്ടുകാരുമേ;
പിന്നീടു പിൻതിരിച്ചാരാ മന്നോർമന്നന്റെയാജ്ഞയാൽ. 15
ഗരുഡദ്രുതമുള്ളോരു പെരുംതേരാണ്ടുടൻ നൃപൻ
പാരിൽ കോലാഹലം കുട്ടിപ്പാരം വാനിലുമങ്ങനെ 16
മന്നവർ ചെന്നുടൻ കണ്ടാൻ നന്ദനോപമമാം വനം
എരുക്കു കൂവളം പിന്നെക്കരിങ്ങാലി കപിത്ഥവും 17
ഗിരിമേൽനിന്നു വീണുള്ള കരിമ്പാറയുമൊത്തഹോ!
വെള്ളവും മാനുഷന്മാരുമില്ലാതേറെപ്പരപ്പിലായ് 18
ഘോരങ്ങൾ മൃഗസിംഹങ്ങൾ വേറേ കാട്ടുമൃഗങ്ങളും
പെരുകും വനമാ വീരൻ പരിവാരത്തൊടൊത്തുടൻ 19
ഇളക്കിത്തീർത്തു ദുഷ്യന്തൻ കൊലചെയ്തു മൃഗങ്ങളെ.
അമ്പുകൾക്കിരയാക്കീട്ടു വൻപേറും വ്യാഘ്രജാതിയെ 20
പാരിൽ വീഴിച്ചു ദുഷ്യന്തൻ കീറിയംഗം ശരങ്ങളാൽ.
ദൂരത്തു നില്പോരവയും വീരനെയ്തൂ നരാധിപൻ 21
അടുത്തെത്തുന്നവയെ വാളെടുത്തുക്കിലരിഞ്ഞുതേ.
ചില മാനുകളെക്കൊന്നൂ വേലു ചാട്ടീട്ടുമൂക്കിനാൽ 22
ഗദാപ്രയോഗസാമർത്ഥ്യമതും കാണിച്ചു വിക്രമി.
തോമരം ഗദ വാൾകുന്ദമുലക്കയിവയാലുമേ 23
നടന്നു ക്കൊന്നൂ നൃപതി കാട്ടിൽ പക്ഷിമൃഗങ്ങളെ.
വീരുതേറുന്ന രാജാവും പൊരുതും പരിവാരവും 24
ഇളക്കും കാടു വിട്ടോടിയലഞ്ഞിതു മൃഗാധിപർ.
കൂട്ടം പിരിഞ്ഞുമവ്വണ്ണം കൂട്ടത്തലവർ ചത്തുമേ 25
അങ്ങുമിങ്ങും മൃഗക്കൂട്ടം മമ്ടിശ്ശബ്ദം മഴക്കിതേ.
വരണ്ട ചോലയിൽ ചെന്നു നീരുകിട്ടാഞ്ഞലഞ്ഞുപോയ് 26
ആയാസത്താൽ തളർന്നിട്ടു വീഴുന്നൂ മോഹമാർന്നഹോ!
പൈദാഹവും ക്ഷീണവുമായ് പതിക്കുന്നൂ ധരിത്രിയിൽ 27
ചില മാനുഷ്യരെ വ്യാഘ്രങ്ങളെ തിന്നൂ ബുഭുക്ഷയാൽ
ചിലർ തീകൂട്ടിയവിടെപ്പല മാംസം വനേചരൻ 28
വേവിച്ചിളക്കി മാംസത്തെബ് ഭക്ഷിച്ച വിധിയാംവിധം.
കാട്ടാനത്തലവന്മാരങ്ങസ്രം മെയ്യിൽ തറച്ചുടൻ 29
തുമ്പിക്കയ്യും ചുരുട്ടീട്ടു വെമ്പിപ്പാഞ്ഞൂ ഭയത്തൊടും.
മലമൂത്രം വിസർജ്ജിച്ചുമലം ചോരയൊലിച്ചുമേ 30
പരം കാട്ടാന പാഞ്ഞോടിയരച്ച പല മാർത്ത്യരെ.
ശരവർഷം പെയ്തു സൈന്യക്കരിങ്കാർ കേറിയാ വനം 31
ശോഭിച്ചിതു മൃഗം പാഞ്ഞു ഭ്രപനാഞ്ഞെയ്തുകൊന്നുമേ.
താൾ:Bhashabharatham Vol1.pdf/218
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല