ഭവാനേവം ചൊല്ലിയാൽ ഞാൻ മുനീന്ദ്ര -
സമീപം പോകാതിരിക്കുന്നതല്ല
സുരേന്ദ്ര, നീയെന്റെ രക്ഷയ്ക്കു നോക്കു-
കിറങ്ങാം ഞാൻ രക്ഷയോടെയീ ക്രിയ്ക്കായ്. 40
എന്നാലീ ഞാനിവിടെ ക്രീഡചെയ്കേ
മന്ദാനിലൻ വസൂമകറ്റിടട്ടേ
പൂവമ്പനു തുണയായ് നിന്നിടേണം
ദേവേന്ദ്ര, ഞാൻ ചെയ് വതിൽ നിൻ പ്രസാദാൽ. 41
മണത്തിടും കുളുർകാറ്റാ വനത്തി-
ലണഞ്ഞോട്ടേ മുനിയേ ഞാൻ മയക്കേ
അവ്വണ്ണമെന്നാവിധം ചെയ്തശേഷം
ചൊവ്വായ്പോന്നാൾ കൗശീകേന്ദ്രാശ്രമത്തിൽ 42
72. ശകുന്തളയുടെ ജനനകഥ
വിശ്വാമിത്രന്റെ തപോനിഷ്ഠയുടെ ഭംഗം വരുത്തിയതിന്റെ ഫലമായി മേനകയ്ക്ക് ഒരു പുത്രി ജനിക്കുന്നു. ആ പെൺ കുഞ്ഞിനെ കാട്ടിലുപേക്ഷിച്ചു മേനക ദേവലോകത്തേക്കു പേകുന്നു. കണ്വൻ ആ പെൺകുഞ്ഞിനെ കണ്ടെടുത്തു വളർത്തുന്നു. ശകുന്തള എന്നു പേരിട്ടു കണ്വൻ വളർത്തിയ ആ പെൺ കുട്ടിയാണ് താനെന്നു പറഞ്ഞു ശകുന്തള ആ ആത്മകഥ അവസാനിപ്പിക്കുന്നു.
കണ്വൻ പറഞ്ഞു
ഇന്ദ്രനായവൾ ചൊന്നോരുവണ്ണം കല്പിച്ചു വായുവെ
മന്ദമാരുതനോടൊത്തു മന്ദം മേനക പോയിനാൾ. 1
കണ്ടാലവൾ തപശ്ശക്തികൊണ്ടാപ്പാപമകന്നവൻ
വിശ്വാമിത്രൻ തപം ചെയ് വതാശ്രമേ ഭീരു മേനക. 2
അവളാ മുനിയെക്കുപ്പീട്ടവിടെക്കേളിയാടിനാൾ
അത്തവ്വിലനിലൻ ശുഭ്രവസൂം വീശിയകറ്റിനാൻ. 3
ഉടനായവൾ വസൂത്തെയെടുപ്പാൻ കീഴിറങ്ങിനാൾ
പെടും നാണത്തൊടും കാറ്റിൽ കടക്കണ്ണിട്ടു സുന്ദരി, 4
അഗ്നിതേജസ്സാ മുനീന്ദ്രനങ്ങനേ കണ്ടുനിൽക്കവേ
വിശ്വാമിത്രൻ വിഷമമാ വസൂം പോയതെടുക്കുവാൻ 5
സസംഭ്രമം മേനകതാൻ പ്രസരി*പ്പോരവസ്ഥയിൽ
തുറന്ന നിലയിൽ കണ്ടാൻ പരമാസ്സുന്ദരാംഗിയെ. 6
അവൾതൻ രൂപലാവണ്യമവൻ കണ്ടു മുനീശ്വരൻ
കാമബാണാർത്തനായിട്ടു കാമിച്ചൂ സംഗമത്തിനായ്. 7
വിളിച്ചിതവളെപ്പിന്നെത്തെളിഞ്ഞൂൾക്കണ്ടു മേനക