ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിശിഷ്ടരത്നസ്വർണ്ണങ്ങൾ പശുഹസ്ത്യശ്വജാതികൾ
വിചിത്രവസ്ത്രനിരകൾ വിരിപ്പുകൾ പുതപ്പുകൾ, 130

കരിമ്പടങ്ങൾ തുകിൽകൾ പരിചാം രോമമെത്തകൾ
നോക്കും1ദുര്യോധനൻ പാട്ടിലീക്കാഴ്ചദ്രവ്യമെത്തിതേ. 131

അന്നിത്ഥം പാണ്ഡവർക്കൊത്തൊരുന്നിദ്രശ്രീയു കാണ്കയാൽ
മൂക്കുമീൎഷ്യാമൂലമുണ്ടായൂക്കൻ മന്യുവവന്നഹോ! 132

മയൻ വിമാനവിഭവമിയന്നത്ഭുതമാം സഭ
പാണ്ഡവർക്കു പണിഞ്ഞേകിക്കണ്ടിണ്ടൽപ്പെട്ടു വീണ്ടുമേ. 133

അതിൽ താനിടറിപ്പോയ് വീണതിൽ കൃഷ്ണാന്തികേ2പരം
പ്രേമമര്യാദ3വിട്ടിട്ടു ഭീമൻ പൊട്ടിച്ചിരിച്ചുതേ. 134

പല രത്നോപഭോഗാഢ്യനില വായ്ക്കിലുമായവൻ
മെലിഞ്ഞു വിളറിക്കേട്ടുളളലിഞ്ഞൂ ധൃതരാഷ്ട്രനും. 135

ധൃതരാഷ്ട്രൻ ചൂതിനനുവദിച്ചു തനയപ്രിയൻ
അതു കേട്ടിട്ടു ഗോവിന്ദന്നതികോപം ജ്വലിച്ചൂതേ. 136

അതിപ്രീതിപെടാതോരോരതിവാദേ രസിച്ചവൻ
ദ്യൂതിദിഘോരദൂർന്നീതിജാതാപത്തു പൊറുത്തതേ. 37

നേരെ ഭീഷ്മദ്രോണകൃപന്മാരേയും നിരസിച്ചഹോ!
പോരേറ്റുഗ്രം തമ്മിൽ നൃ‌പന്മാരെക്കൊല്ലിപ്പതോർക്കയാൽ 138

പാണ്ഡവന്മാർ ജയിക്കുമ്പോൾ ചണ്ഡം കേട്ടപ്രിയങ്ങളെ
കണ്ടു ദുര്യോധനമതം കർണ്ണസൗബലചിത്തവും. 139

ധൃതരാഷ്ട്രൻ ചിരം ധ്യാനിച്ചോതീ സഞ്ജായനോടുതോൻ.

ധൃ‌തരാഷ്ട്രൻ പറഞ്ഞു
കേൾക്കൂ സഞ്ജയ, താനെല്ലാമുൾക്കൊള്ളൊല്ലെന്റെ തെറ്റിതിൽ
പഠിപ്പുമറിവും ധീയും പെടും നീ ബുധസമ്മതൻ.
പടയ്ക്കില്ലാശയെൻ വംശം മുടിക്കാൻ കൊതിയില്ല മേ. 141

അത്ര മൽപുത്രരും പാണ്ഡുപുത്രരും ഭേദമില്ല മേ.
വൃദ്ധനാമെൻ കുറ്റമാക്കും പുത്രന്മാർ മന്യുശാലികൾ4 142

കണ്ണില്ലാത്താസ്സാധുമക്കൾ നന്ദിക്കെല്ലാം സഹിപ്പു ഞാൻ;
സാധു ദുര്യോധനൻ മോഹിപ്പോതു മോഹിപ്പനൊപ്പമേ. 143

രാജസൂയേ പാണ്ഡുപുത്രരാജശ്രീപുഷ്ടി കണ്ടവൻ
പരിചിൽ സഭയിൽ പാരം പരിഹാസത്തെയേറ്റവൻ, 144

അമർഷി പോരിലവരെയമർത്താൻ കഴിയാത്തവൻ
ക്ഷത്രിയന്മട്ടുത്തമശ്രീ സിദ്ധിക്കുത്സാഹമറ്റവൻ, 145

കള്ളച്ചൂതിനു മന്ത്രിച്ചാനുള്ളാൽ ശകുനിയൊത്തവൻ
അതിൽ ഞാൻ കണ്ടതെന്തെന്തെന്നതിനിക്കേൾക്ക സഞ്ജയ! 146

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/23&oldid=204486" എന്ന താളിൽനിന്ന് ശേഖരിച്ചത്