ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

312ദുഷ്യന്തൻ പറഞ്ഞു
ഇന്നാട്ടാരറിയാതല്ലോ നിന്നോടെന്നുടെ സംഗമം 124

അതിനാലീവിധം നിന്റെ ശുദ്ധിക്കായ് ചെയ്തു ദേവീ, ഞാൻ.‌
നാട്ടാർക്കു ശങ്കയാം നിന്നിൽ സ്രീത്വാലെന്നുടെ സംഗമേ 125

പുത്രനോ രാജ്യമേകണമതാണേവം പരീക്ഷണം.
ചൊടിപ്പിച്ചപ്പോൾ നീയെന്നോടപ്രിയം ചൊന്നതൊക്കെയും

പൊറുത്തേൻ ഞാൻ വിശാലാക്ഷി, പ്രിയം മൂലം പ്രിയേ ശുഭ
വൈശമ്പായനൻ പറഞ്ഞു
ഏവം ദുഷ്യന്തരാജർഷിയോതീ മഹിഷിയോടുടൻ 127

വസ്രാന്നപാനാദികളാൽ സൽക്കരിച്ചിതു ഭാരത!
ദുഷ്യന്തരാജൻ പിന്നീടു ശകുന്തളകുമാരനെ 28

ഭാരതാഖ്യയോടും ചെയ്തു യൗവരാജ്യാഭിഷേചനം.
ആ മഹാത്മാവിനുള്ളോരു പുകളേറുന്ന ചക്രവും 129

 ദിവ്യഭാസ്വരമായ് ലോകം മുഴക്കി വിജയിച്ചു തേ.
അവൻ ജയിച്ചു നൃപരെക്കേവലം കീഴിലാക്കിനാൻ 130

ആചരിച്ചു സാധുധർമ്മം നേടീ പാരം യശസ്സുമേ.
ചക്രവർത്തിത്വമാർനാസ്സാർവ്വഭൗമൻ പ്രതാപവാൻ 131

നാനാ യജ്ഞങ്ങളും ചെയ്തു താനാദ്ദേവേന്ദനൊപ്പമേ.
കണ്വൻ യജിപ്പിച്ചു വേണ്ടും വണ്ണമേ ബഹുദക്ഷിണം 132

ശ്രീമാനവൻ ഗോവിതാതാഖ്യാശ്വമേധം നടത്തിനാൻ;
അതിൽ ഭരതനാക്കണ്വന്നായിരം പത്മമേകിനാൻ. 133

ഭരതൻമൂലമീവംശേ ഭാരതപ്പേർ പുകഴ്ന്നുതേ
മേലും കീഴുമെഴും ഭൂപർ ഭാരതന്മാർകളായിനാർ. 134

ഭരതന്റെ കുലത്തിങ്കൽ പരം ദേവസമാനരും
ബ്രഹ്മകല്പന്മാരുമുണ്ടായ് വൻപ്പെഴും രാജസത്തമർ. 135

ആ മന്നോർക്കു പെരുത്തുണ്ടു നാമധേയങ്ങളാകവേ
അതിൽവെച്ചു യഥായോഗ്യം പറയുന്നുണ്ടു ഭാരത! 136

സത്യാർജ്ജവപരന്മാരായ് വാനോർക്കൊക്കുന്ന യോഗ്യരെ.

====75.യയാത്യുപാഖ്യാനം-ആരംഭം====
ദക്ഷപ്രജാപതി, വൈവസത്വമനു എന്നിവരുടെ വംശപരമ്പര.നഹുഷപുത്രനായ യയാതി
വാർദ്ധക്യത്തിൽ പുത്രനായ പുരുവിൽനിന്നു് യൗവനം വാങ്ങി പിന്നെയും വളെരെക്കാലം
യുവാവായി കഴിഞ്ഞുകൂടിയ കഥ വൈശമ്പായനൻ സംക്ഷേപിച്ചു വിവരക്കുന്നു.
<poem>
വൈശമ്പായനൻ പറഞ്ഞു
ദക്ഷപ്രജാപതിയതിൻവണ്ണം വൈവസ്വതൻ മനു
ഭരതൻ പൂരു കരുതാനജമീഢനിവർക്കുമേ 1

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/237&oldid=156560" എന്ന താളിൽനിന്ന് ശേഖരിച്ചത്