ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

318
ശുക്രൻ പറഞ്ഞു
കച, കൊള്ളാം സ്വാഗതം തേ കൈക്കൊണ്ടേൻ നിന്റെ വാക്കു പൂജിച്ചേൻ പൂജ്യനാം
നിന്നെപ്പൂജയാം വ്യാഴനായതും.(ഞാൻ
വൈശമ്പായനൻ പറഞ്ഞു
കചനങ്ങനെതാന്നായാചരിച്ചൂ മഹാവ്രതം
കവിപുത്രൻ ശുക്രനുശനസ്സു കല്പിച്ചവണ്ണമേ. 22

വ്രതത്തിന്നുചിതംപോലെ ചൊന്നതെല്ലാം നടത്തിനാൻ
ഉപാദ്ധ്യായൻ ദേവയാനിയിവർക്കർച്ചനെ ചെയ്യവേ. 23

അവർക്കാരാധനയ്ക്കായിട്ടാ യുവാവു യുവക്രമേ
പാടും തുള്ളും ചൊല്ലുമേവമിണക്കീ ദേവായാനിയെ. 24

യൗവനാദൗ ദേവയാനി കന്യ പാടാമ്പടിക്കവൻ
ഫലപുഷ്പപ്രേഷണത്താൽ സന്തോഷിപ്പിച്ചു ഭാരത! 25

നിയമവ്രതമാണ്ടാരോ വിപ്രനെദ്ദേവയാനിയും
ആടിയും പാടിയും ഗുഢം ഗാഢം പരിച്ചരിച്ചുതേ. 26

അഞ്ഞൂറുവർഷമീവണ്ണം കചന്നാ വ്രതനിഷ്ഠയിൽ
കഴിഞ്ഞിതിപ്പോൾ കചനെയറിഞ്ഞങ്ങനെ ദാനവർ, 27

കാട്ടിലൊറ്റയ്ക്കു പൈ മേയ്ക്കുമ്പോതമർഷാൽ നിഗുഢമായ്
കൊന്നൂ ബൃഹസ്പതിദ്വേഷാൽ മന്ത്രരക്ഷയ്ക്കുമേ പരം. 28

കൊന്നറുത്തിട്ടു ചെന്നായ്ക്കൾക്കുന്നു തിന്നാനുമേകിനാർ;
കാക്കുമാളെന്നിയേ പിന്നെപ്പൈക്കളെത്തീ തൊഴുത്തിലും. 29

കചനെന്ന്യേ കാട്ടിൽനിന്നു പൈക്കൾ വന്നതു കണ്ടുടൻ
കാലേ ചൊന്നാൾ ദേവയാനി താതനോടങ്ങു ഭാരത! 30

ദേവയാനി പറഞ്ഞു
ഹുതമായാഗ്നി ഹോത്രം തേ സൂര്യൻ പോയസ്തമിച്ചുതേ
കാപ്പോനെന്ന്യേ പൈക്കളെത്തീ കചനെകാണ്മതില്ലഹോ!

കൊന്നിതോ ചത്തിതോ താത, കചനാപത്തു നിശ്ചയം
എന്നാൽ ഞാനവനില്ലാതെ ജീവിക്കില്ലുള്ളതോതിടാം. 32

ശുക്രൻ പറഞ്ഞു
ഇതാ വരൂയെന്നു ചൊല്ലിജ്ജീവിപ്പിപ്പേൻ മരിക്കിൽ ഞാൻ

(സന്തപിക്കായ്കോമനേ, നീ കചനെക്കണ്ടിടായ്കയാൽ.)
വൈശമ്പായനൻ പറഞ്ഞു
പിന്നെസ്സഞ്ജീവിനീയോഗാൽ വിളിച്ചു കചനെ മുനി. 33

വൃകദേഹങ്ങൾ ഭേദിച്ചു പുറമേ ചേർന്നുടൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/243&oldid=156567" എന്ന താളിൽനിന്ന് ശേഖരിച്ചത്