ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

320
ദേവയാനി പറഞ്ഞു
പിതാമഹൻ വൃദ്ധനാമംഗിരസ്സാ-
ണവന്നച്ഛൻ യോഗിയാം വ്യാഴമല്ലോ
ഋഷിക്കവൻ പുത്രനാം പൗത്രനാമാ
യവന്റെമേൽ കേഴ്‌വതില്ലെങ്ങെനെ ഞാൻ? 49

ആ ബ്രഹ്മചര്യം തപമുത്സാഹമേവം
ക്രിയാദാക്ഷ്യം മററുള്ളാക്കചന്റെ
പിൻപേ ഞാനും പോകുവൻ താത, ജീവി-
ക്കേണ്ടാ മമ പ്രിയരൂപൻ കചൻതാൻ. 50

വൈശമ്പായനൻ പറഞ്ഞു
പീഢപ്പെടും പുത്രിമൂലം മഹർഷി
ചൊടിച്ചാഹ്വാനം ചെയ്തു പിന്നീടു കാവ്യൻ
ദൃഢം നമ്മിൽ ദ്വേഷമേല്ക്കുന്നു ദൈത്യ-
രടുക്കുമെൻ ശിഷ്യരെക്കൊന്നിടുന്നു. 51

അബ്രാഹ്മണത്വം വരുമാറു രൗദ്ര-
രിപ്പോൾ നമുക്കപ്രിയം ചെയ്തിടുന്നു
ഇപ്പാപത്തിനന്തമെന്തിന്ദ്രനും താൻ
ബ്രഹ്മദ്രോഹാൽ നാശമില്ലാതെയാമോ? 52

മന്ത്രാഹ്വാനം ചെയ്കയാചാര്യഭീത്യാ
മെല്ലെച്ചൊല്ലീ കക്ഷിയിൽപ്പെട്ട ശിഷ്യൻ:
വൈശമ്പായനൻ പറഞ്ഞു
ചോദിച്ചിതായവനോടേതു മാർഗ്ഗ-
മെൻ കക്ഷിയിൽപ്പെട്ട‌ നീ ചൊല്ലു വിപ്ര! 53

കചൻ പറഞ്ഞു
തവ പ്രസാദാലോർമ്മകെട്ടീലെനിക്കീ-
ങ്ങോർക്കുന്നുണ്ടുണ്ടായ വൃത്തങ്ങളെല്ലാം
തപോനാശം വന്നുപോകാതിരിപ്പാൻ
സഹിപ്പൻ ഞാൻ ഘോരമീ ക്ലേശമൊക്കെ , 54

മദ്യത്തിൽ ചേർത്തെന്നെയങ്ങയ്ക്കൂ നല്കീ
ദൈത്യേന്ദ്രന്മാർ പൊടിയാക്കീട്ടു കാവ്യ!
ബ്രഹ്മാമുരാസുരമായാ വിധിജ്ഞൻ
ബ്രഹ്മൻ, ഭവാനാർക്കു ഹാഹന്ത! ലംഘ്യൻ? 55

ശുക്രൻ പറഞ്ഞു
വത്സേ, നിനെക്കെന്തു ചെയ്‌വൂ പ്രിയം ഞാൻ?
കടൻ ചത്താലെന്റെ ജീവൻ കിടയ്ക്കാ*
എൻ കുക്ഷി കീറാതതിനുള്ളിൽ വാഴും
കചൻ പുറത്തെത്തിടാ ദോവയാനി! 56

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/245&oldid=156569" എന്ന താളിൽനിന്ന് ശേഖരിച്ചത്