ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

333

ദേവയാനി പറഞ്ഞു
അച്ഛനേകുന്നെന്നെ വേൾക്കു ഞാൻ വരിച്ചു വരൻ ഭവാൻ
ചോദിക്കായ്കിൽ ഭയം വേണ്ട തന്നാൽ വാങ്ങുന്നതിഹോ! 27

വൈശമ്പായനൻ പറഞ്ഞു
ഉടനേതാൻ ദേവയാനി ചൊല്ലി വിട്ടു പിതാവിനായ്
ധാത്രി ചെന്നു നടന്നോരു വൃത്തമെല്ലാമുണർത്തിനാൾ; 28

കേട്ടവാറേ നരേന്ദ്രനു കാണുമാറായി ഭാർഗ്ഗവൻ.
സ്വയം ശുക്രൻ വന്നു കണ്ടൂ യയാതി നരനായകൻ 29

വന്ദിച്ചു കാവ്യദ്വിജനെ കൈകൂപ്പി നിലയായിനാൻ
ദേവയാനി പറഞ്ഞു
താത, നാഹുഷനീബ് ഭ്രനാപത്തിൽ കൈ പിടിച്ചു മേ 30

തൊഴാമേകുകിവന്നെയന്യനേ ഞാൻ വരച്ചിടാ.
ശുക്രൻ പറഞ്ഞു
എന്നിഷ്ടപുത്രി പതിയായ് നിന്നെ വീര, വരിച്ചു തേ 31

ഞാൻ തന്നോരിവളേ വാങ്ങൂ പത്നിയായ് നാഹുഷാത്മജ!
യയാതി പറഞ്ഞു
എന്നാലീയൊരധർമ്മം വന്നെന്നിൽ പറ്റൊല്ല ഭാർഗ്ഗവ! 32

വർണ്ണസങകരദോഷത്താലെന്നപേക്ഷിച്ചിടുന്നു ഞാൻ.
ശുക്രൻ പറഞ്ഞു
അധർമ്മമൊഴിവാക്കാം ഞാൻ വരിക്കുകിനിയും വരം 33

ഈ വിവാഹത്തിൽ മാഴ്കേണ്ടാനിൻ പാപം ഞാൻ കളഞ്ഞിടും
ധർമ്മപ്രകാരം വേട്ടാലും രമ്യയാം ദേവയാനിയെ 34

ഇവളോടൊത്തു പെരുതാം സന്തോഷം പൂണ്ടു കൊൾക നീ.
വൃഷപർവ്വജയായോരീശർമ്മിഷ്ഠാഖ്യ കുമാരിയെ 35

ആദരിക്ക പരം കൂടെക്കിടപ്പാനായ് വിളിക്കൊലാ.
വൈശമ്പായനൻ പറഞ്ഞു
യയാതിയേവം കേട്ടിട്ടു വലം വെച്ചിട്ടു ശുക്രനെ 36

ശാത്രോക്തവിധിയാംവണ്ണം വിവാഹം ചെയ്തു മംഗളം.
ശുക്രൻ നല്കിയ വിത്തൗകമൊത്തേററൂ ദേവയാനിയെ 37

രണ്ടായിരം കന്യയൊത്ത ശർമ്മിഷ്ഠയോടുമൊത്തവൻ.
ശുക്രനും ദൈത്യവരരും സൽക്കരിച്ച നരോത്തമൻ 38

അനുജ്ഞ വാങ്ങിസന്തോഷാൽ ന്ജമന്തിരമെത്തിനാൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/258&oldid=156583" എന്ന താളിൽനിന്ന് ശേഖരിച്ചത്