ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നും മന്നവനോടോതാതെന്നു കണ്ണിതുമായഹോ 26

വെക്കം ചെന്നെത്തിനാളങ്ങു ശുക്രൻ വാഴുന്നിടത്തവൾ.
അച്ഛനെകണ്ടു വന്തിച്ചിട്ടഗ്രഭാഗത്തു നിന്നുതേ: 27

അപ്പോഴെക്കെത്തി വന്ദിച്ചാനാബ് ഭാർഗ്ഗവനെ മന്നനും.
ദേവയാനി പറഞ്ഞു
അധർമ്മവെന്നു ധർമ്മത്തെ മേലുകീഴു മറഞ്ഞുപേയി 28

എൻ മേലെയായിത്തീർന്നതല്ലൊ സർമ്മിഷ്ഠ വൃഷപർവ്വജം.
ഈ യയാതിനൃപൻ നല്കിയവൾക്കൊ മൂന്നു മക്കളെ 29

താതാ, സത്യം ദൂർഭഗയാമെനിക്കോ രണ്ടു മക്കളാം.
ധർമ്മ‍ജ്ഞാനെന്നു പേർക്കോട്ടൊരിമ്മന്നൻ ഭ്രുഗുപു ഗവ 30

മര്യാദ തെറ്റി നില്ക്കുന്നൂ കാര്യം കാവ്യ, പറഞ്ഞു ഞാൻ
ശുക്രൻ പറഞ്ഞു
ധർമ്മജ്ഞൻ നീ രസത്താലെയധർമ്മം നൃപ, ചെയ്കയാൽ 31

പരം ജയിക്കവയ്യാത്ത ജരയിൽപ്പെട്ടിട്ടും ഭവാൻ.
യയാതി പറ‍ഞ്ഞു
ഋതുയാചനയാൽ ദൈത്യപതിപുത്രിക്കു ഹന്ത!ഞാൻ 32

നല്ല ധർമ്മം ചെയ്തൂ മറിച്ചല്ലേതും ഭവാൻ മുനേ !
ഋതു യാചിച്ചിട്ടും നാരികൃതു നല്കാതെഴും പുമാൻ 33

ഭ്രുണഹാ വെന്നു ചൊല്ലുന്നൂ ബ്രഹ്മൻ,ബ്രഹ്മജ്ഞായവർ.
ഗമ്യാം നാരി കാമിച്ചു രഹസ്സിങ്കലിരക്കുകിൽ 34

ഗമിക്കാത്തോൻ ഭ്രുണഹാവെന്നല്ലോ ചൊല്ലുന്നൂ പണ്ഡിതർ .
ഇത്ഥമോരോ കാരണങ്ങളോർത്തു ഹേ ഭൃഗുസത്തമ! 35

അധർമ്മത്തിൽ ഭയംമൂലം ശർമ്മിഷ്ഠയോടു ചേർന്നു ഞാൻ.
ശുക്രൻ പറ‍ഞ്ഞു
എന്നയോർക്കാഞ്ഞതെന്തെ നീയെന്നധീനത്തിലല്ലയോ ? 36

പാരം ധർമ്മത്തിനു ചതിക്കാരൻ നാഹുഷ,ചോരനാം.
യയാതി പറഞ്ഞു
തൃപ്തി വന്നീല മേ യൗവന്നത്തിലിദ്ദേവയാനിയിൽ 38

പ്രസാദിക്കേണമൊന്നെന്നിൽ ജരം പറ്റാതെയാക്കണം.
ശുക്രൻ പറഞ്ഞു
പരം ഞാനനൃതം ചൊല്ലാ ജരയിൽ പെട്ടു ഭൃപാ ,നീ 39

പക്ഷേ,യീജ്ജരന്യങ്കലാക്കാം നിന്നിച്ഛപോലവേ.

യയാതി പറഞ്ഞു
രാജ്യവും പുണ്യവും നല്ല കീർത്തിയും നേടുമെൻ മകൻ 40

എനിക്കു യൗവനം തന്നാലതിന്നനുവദിക്ക നീ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/263&oldid=156589" എന്ന താളിൽനിന്ന് ശേഖരിച്ചത്