ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മോഹം പോലെ യഥോത്സാഹം കാലംപോലെ യഥാസുഖം
ധർമ്മം തെറ്റാത്ത വിധമാബ് ഭ്രുപനൊക്കുംപടിക്കുതാൻ. 2

തർപ്പിച്ചു യജ്ഞാൽ സുരരെ ശ്രാദ്ധത്താലേ പിതൃക്കളെ
അനുഗ്രഹാൽ ദീനരെതാനിഷ്ടദാനത്താൽ ദ്വീജോന്ദ്രരെ. 3

അന്നരാനാൽ പാന്ഥര‍ക്കളെപ്പാലനത്താലെ വൈശ്യരെ
ആനൃശംസ്യാൽ പാദജരെദ്ദസ്യുക്കളെ വധത്തിനാൽ. 4

ധർമ്മത്തിനാൽ പ്രജകളെ രഞ്ജിപ്പിച്ചു യഥാവിധം
യയാതി കാത്തുരക്ഷിച്ചു സ്വയമന്ദ്രൻക്കണക്കിനെ 5

സിംഹവിക്രമനാ രാജസിംഹൻ യൗവനവൃത്തിയിൽ
ധർമ്മം തെറ്റാതെ വിഷയസുഖംതാൻ പൂണ്ടിത്തുത്തമം 6

ശുഭകാമാപ്തികൊണ്ടിട്ടു തൃപതനായി ഖിന്നനായി പരം
ഒരായിരത്താണ്ടു ചെന്നതാരാൽ ചിന്തിച്ചു പാർത്ഥിവൻ 7

കാലകാഷ്ഠാദിഭേദങ്ങൾ കണക്കാക്കിട്ടു വീര്യവാൻ‍.
യൗവനത്തോടായിരത്താണ്ടൂഴി വാഴും നരാധിപൻ 8

വിശ്വാജിയൊത്തു നന്ദിച്ചു നന്ദനപ്പൂവനത്തിലും
അളകയ്ക്കുള്ളിലും മേരുശൃംഗോത്തരപദത്തിലും. 9

മന്നവേന്ദ്രൻ ധർമ്മശീലൻ പിന്നെക്കാലം നിനച്ചതിൽ
പൂർണ്ണമായി കാലമെന്നു കണ്ടൂ പൂരുവോടിനാൽ. 10

യയാതി പറഞ്ഞു
കാമംപോലെ യഥോത്സാഹം കാലംപോലെയരിന്തന്ദമേ!
നിൻ യൗവനത്താൽ വിഷയസുഖം ഞാൻ പൂണ്ടു നന്ദന 11


കാമം കാമേപഭോഗത്താലൽ ശമിച്ചീടില്ലോരിക്കലും
ഹവിസ്സിനാലഗ്നിപോലെ വീണ്ടും വർദ്ധിച്ചുകൊണ്ടിടും. 12

മന്നിൽ കാണും വ്രീഹി യവം സുവർണ്ണം പൈക്കൾ നാരികൾ
ഇവയാർക്കും തൃപ്തിയാകില്ലതിനാൽ തൃ‍ഷ്ണ പോകണം . 13

മന്ദർക്കു കൈവിടാൻ പറ്റാ വെന്താലുമിതു വെന്തിടാ
പ്രാണാന്താം രോഗമിത്തൃഷ്ണ കൈവിട്ടോനെ സുഖം വരൂ. 14

വിഷയത്തിൽ ഭ്രമിച്ചേവം വർഷമായിരമായി മേ
എന്നിട്ടും തൃഷ്ണ നാൾതോറുമൊന്നിതിൽ കൂടിടുന്നു മേ 15

അതിനാലിതു ഞാൻ വിട്ട ബ്രഹ്മത്തിൽ കരൽവച്ചിനി
നിർദ്ദ്വന്ദ്വനായ് നിർമ്മമനായ് മ‍ഗമൊത്ത നടക്കുവാൻ. 16

പൂരോ സന്തോഷമായ് നന്നായ് വരും വാങ്ങുക യൗവനം
ഈ രാജ്യവും നീയെടുക്ക നീയെന്റെ പ്രിയകര സുതൻ. 17

വൈശമ്പായനൻ പറഞ്ഞു
ജരതാനേറ്റുവാങ്ങിച്ച യയാതി നാഹുഷാത്മജൻ
കാടു പുക്കൂ യൗവനത്തെ നേടിടാൻ പൂരു വീണ്ടുമേ. 18

കനിഷ്ഠപുത്രനാം പൂരവിനു രാജ്യാഭിഷേജനം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/267&oldid=156593" എന്ന താളിൽനിന്ന് ശേഖരിച്ചത്