ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

===86 യയാതിയുടെ തപസ്സ്===

രാജ്യം രക്ഷിക്കേണ്ട ഭാരം പൂരുവിനേയം അതിർത്തി കാത്തു സൂക്ഷിക്കേണ്ട ചുമതല മറ്റു പുത്രന്മാരെയും ഏൽപ്പിച്ചു് യയാതി കാട്ടിൽ ചെന്നനുഷ്ഠിച്ച കഠിനതപസ്സിനെ വർണ്ണിച്ചിരിക്കയാണ് ഈഅദ്യായത്തിൽ
<poem>

വൈശമ്പാനൻ പറഞ്ഞു
ഏവമാ നാഹുഷൻ ഭ്രുപൻ യയാതി ഹിതപുത്രനെ
രാജ്യം വാഴിച്ചു് സന്തോഷത്താൽ വാനപ്രസ്ഥാനുമായി മുനി 1

ഫലമൂലങ്ങൾ ഭക്ഷിച്ചു പല മാമുനിമാരുമായ്
തപം ചെയ്തു വനം വാണോ നൃപൻ സ്വർഗ്ഗത്തിലെത്തിനാൻ. 2

സ്വർഗ്ഗലോകത്തിയെത്തീട്ടു മുഖ്യസൗഖ്യമണിഞ്ഞവൻ
ഒട്ടുകാലം വാഴവേ കഴ്പ്പോട്ടു വീഴ്ത്തീ പുരന്ദരൻ 3

സ്വർഗ്ഗത്താൽ ഭ്രംശിച്ചു വീഴുമ്പോൾ മന്നിലെത്തുന്ന മുന്നമേ
നിന്നുപോയംബരത്തിങ്കലെന്നല്ലൊ കേട്ടിരിപ്പൂ ഞാൻ 4

ഉടനെ പിന്നെയും സ്വർഗ്ഗമണഞ്ഞെന്നുണ്ടു കേൾവിമേ
ഭ്രുപൻ വസ്സുമനസ്സോടുമഷ്ടകൻതന്നൊടും പരം 5

പ്രതർദ്ദനൻതന്നൊടുമശ്ശിബിതന്നോടുമോത്തു താൻ.
ജനമേജയൻ പറഞ്ഞു
എന്തു കർമ്മം കൊണ്ടു വീണ്ടും മന്നവർ സ്വർദ്ദമെത്തിനാൻ? 6

ഇതൊക്കയും വിസ്തരിച്ചൊന്നോതിക്കേൾപ്പതിനാഗ്രഹം
വിപ്രവിപ്രമർഷിമദ്ധ്യത്തിൽ കെല്പുള്ളങ്ങു കഥിക്കവേ. 7

സ്വയം ദേവേന്ദ്രനൊടൊക്കും യയാതിനൃപനില്ലയോ കുരുവംശം വളർത്തുള്ളോൻ പരമഗ്നിസമപ്രഭൻ 8

പേരു കേട്ടു പുകഴ്ന്നൊരു വീരനാമാ മഹാനുടെ
ഭൗമദ്രിവ്യചരിത്രങ്ങളെല്ലാം കേൾപ്പതിനാഗ്രഹം. 9

വൈശമ്പായനൻ പറഞ്ഞു
 ഹന്ത ഞാൻ പറയുന്നുണ്ടീ യയാതിയുടെ സൽക്കഥ
വിണ്ണിലും മന്നിലും പാരം പുണ്യം പാപവിനാശനം 10

യയാതി നാഹുഷൻ ഭ്രുപൻ‌ പൂരുവാമന്ത്യപുത്രനെ
രാജ്യാഭിഷേകം ചെയ്തിട്ടു വനവാസമണഞ്ഞിതേ 11

അതിർത്തികളിലായിട്ടാ യദുതൊട്ടോരെ വെച്ചവൻ
ഫലമൂലങ്ങൾ ഭക്ഷിച്ചു പാർത്തു കാട്ടിൽ പെരുത്തുൻ. 12

ജിതാത്മാവു ജിതക്രോധൻ പിതൃദൈവകപൂജകൻ
വാനപ്രസ്ഥന്റെ വിധിപോലഗ്ന്യാഹുതി കഴിച്ചവൻ 13

പ്രഭു വന്യഹവിസ്സാലേ ചെയ്താനതിഥിപൂജയും

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/269&oldid=156595" എന്ന താളിൽനിന്ന് ശേഖരിച്ചത്