ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കണ്ണൻ കാട്ടീ വിശ്വരൂപത്തെയെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 174

എന്നോ കേട്ടൂ വാസുദേവൻ പുറപ്പെ-
ട്ടന്നേരം തേർമുന്നിലായ് നിന്നു കുന്തി
കേഴുമ്പോൾത്താനാശ്വസിപ്പിച്ചിതെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 175

എന്നോ കേട്ടു മന്ത്രിയായിട്ടവർക്കു-
ണ്ടെന്നും കണ്ണൻ പിന്നെയാ ബ്‌ഭീഷ്മർതാനും
ആശിസ്സേകീടുന്നിതാ ദ്രോണരെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 176

എന്നോ കേട്ടൂ ഭീഷ്മർ യുദ്ധത്തിനിങ്ങു-
ണ്ടെന്നാൽ ഞാനില്ലെന്നു ചൊല്ലീട്ടു കർണ്ണൻ
സൈന്യക്കൂട്ടം വിട്ടു പിൻവാങ്ങിയെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 177

എന്നോ കേട്ടൂ വാസുദേവാർജ്ജുനന്മാർ
പിന്നെഗ്ഗാണ്ഡീവാഖ്യമാം മുഖ്യചാപം
എന്നീ മൂന്നും കൂടിയൊന്നിച്ചു ചേർന്നെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 178

എന്നോ കേട്ടൂ കരുണാസങ്കടം കൊ-
ണ്ടൊന്നായ് തേരിൽക്കേണു വാണർജ്ജുനന്നായ്
കണ്ണൻ കാട്ടീ വിശ്വരൂപത്തെയെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 179

എന്നോ കേട്ടൂ ഭീഷ്മർ പത്തായിരം കൊ-
ല്ലുന്നൂ നിത്യം തേരിലാണ്ടോരെ, യെന്നാൽ
തീർന്നീലാരും പേരുകേട്ടോരിലെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 180

എന്നോ കേട്ടൂ തന്റെ ഹിംസയ്ക്കുപായം
ചൊന്നാൻ ഗംഗാനന്ദൻ ധർമ്മശീലൻ
അന്നാക്കൃത്യം പാണ്ഡവന്മാരെടുത്തെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 181

എന്നോ കേട്ടൂ ശൂരനാം ഭീഷ്മരെത്തൻ
മുന്നേ നിർത്തുന്നാശ്ശിഖണ്ഡിക്കു പിൻപേ
നിന്നമ്പെയ്തിട്ടർജ്ജുനൻ വീഴ്ത്തിയെന്നാ
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 182

എന്നോ കേട്ടൂ ഭീഷ്മരാം വൃദ്ധവീരൻ
ചിന്നുന്നമ്പാൽ ശത്രുസംഘം മുടിച്ചോൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/27&oldid=204951" എന്ന താളിൽനിന്ന് ശേഖരിച്ചത്