ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശിലോഞ്ഛവൃത്തി കൈകൊണ്ടുശേഷം ഭക്ഷിച്ചുകൊണ്ടഹോ
ഏവമെരായിരത്താണ്ടാബ് ഭ്രുപൻ വാണു പിന്നയും
മൗനവൃതത്തോടും വെള്ളം ഭക്ഷിച്ചാൻ മുപ്പതാണ്ടഹോ 15

പിന്നീടൊരാണ്ടു ശീലിച്ചാൻ മന്നവൻ വായുഭക്ഷണം
ആ സ്ഥിതിക്കങ്ങു പ‍ഞ്ചാഗ്നിമദ്ധ്യേ വർഷം തപിച്ചിതേ. 16

ഒറ്റാക്കാലിന്മെലായ് നിന്നൂ മാസമാറനിലാശനൻ
പുണ്യകീർത്തിയതിൽപ്പിന്നെ വിണ്ണിലെത്തീടിനാൻ പ്രഭു. 17


===യയാതിവാക്യം===

സ്വർഗ്ഗത്തിലെത്തിയ യയാതി.ഇന്ദ്രന്റെ ചോദ്യത്തിനുത്തരമായി ചില ധർമ്മ്ത്വങ്ങളെ വിവരിക്കുന്നു.
<poem>
വൈശമ്പായനൻ പറഞ്ഞു
സ്വർഗ്ഗത്തിലെത്തിയാബ് ഭൂപൻ സുരഗേഹത്തിൽ വാണുതേ
ദേവസാദ്ധ്യമരുത്തുകൾ വസ്സുവർഗ്ഗസ്സമർച്ചിതൻ. 1

േവലോകം ബ്രഹ്മലോകമിവയിൽ പുക്കു പുണ്യവാൻ
ദീർഗ്ഘകാലം വാണു മഹാസൗഖ്യമെന്നാണു കേൾവിമേ 2

പരന്ദരാന്തികം പുക്കാനൊരുനാളാ യയാതിതാൻ
അന്നോരോന്നോതിടുമിടയ്ക്കിന്ദ്രൻ ചോദിച്ചതിങ്ങനെ 3

ദേവേന്ദ്രൻ പറഞ്ഞു
ഭവാന്റെ രുപത്തോടു പുരു മുന്നം
ജരാന്വിതൻ ഭൂമിയിൽ വാണശേഷം
അവന്നു നീ രാജ്യപദം കൊടുത്തീ
ട്ടുരച്ചതെന്താണു കഥിക്ക സത്യം 4

യയാതി പറഞ്ഞു
ഗംഗായമുനകൾക്കുള്ളോരന്തരം നിന്റെ നാടെടൊ
മന്നിൻനടുക്കു നീ മന്ന,നതിർത്തികാവലാഗ്രരജർ5
അക്രോധനൻ ക്രാധരന്മാരിൽ മെച്ചം
വിദ്വാനവിദ്വാൻകളിലും പ്രധാനൻ. 6

ശകാരിച്ചാൽ ശകാരിക്കൊല്ല,രിശം ക്ഷാന്തനിൽ പരം
ചുടും ശകാരിപ്പവനെ ,നേടും പുണ്യത്തെ മറ്റവൻ 7

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/270&oldid=156597" എന്ന താളിൽനിന്ന് ശേഖരിച്ചത്