ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

373
ചെന്നു വൻ ഗംഗയന്നു പത്മാസനാന്തികേ അസ്സരിത്തിൽ ചാർത്തു വെള്ളവസത്രം കാറേറററകത്തിനാൻ 4

അടുത്ത വാനോരേല്ലാരുമുടനെ തല താഴ്ത്തിനാർ 5

 മഹാഭിഷൻ മന്നനപ്പോൾ മഹാനദിയെ നോക്കിനാൻ ശപിച് വിധയന്നേരം മഹാഭിഷനനരേന്ത്രനെ 6

ബ്രാഹ്മാവു പറഞ്ഞു
മർത്ത്യയനായി നീ ജനിച്ചിട്ടെത്തിക്കൊൾക പിന്നെയും 7

ദുർമ്മതേ നിന്നുള്ളഴിച്ചോരിമ്മഹാനദി ഗംഗതാൻ കെൽപ്പിൻ നിന്മർത്ത്യജന്മത്തിലപ്രിയങ്ങൾ നടത്തിടും 8

പിന്നെക്കോപ്പം നിനക്കുണ്ടാമന്നുടൻ ശാപമോക്ഷമാം
വൈശാമ്പായൻ പറഞ്ഞു
  ജനനാഥൻ ന്രപജനമുനിവർഗ്ഗത്തെയോർത്തതിൽ ഉറച്ഛനാക്കീടാൻ പുരുശ്രീമാൻ പ്രതീപനെ.
അലം മഹാഭിഷന്നുള്ളമിളകിക്കണ്ട ഗംഗയും 9

അവനെത്തന്നെയോർത്തുംകൊണ്ടവിടം വിട്ടിറങ്ങിനാൾ.
വിദ്ദ്വസ്തദേഹരായേറ്റം കശ്മലപ്പെട്ടവൾ 10

തിണ്ണം കണ്ടെത്തി വഴിയിൽ വിണ്ണോരാകും വസുക്കളെ.
അല്ലലാണ്ടവരെക്കണ്ടാ നല്ലാർ ചോദിച്ചിതിങ്ങനെ: 11

“ഈമട്ടെന്തേ നിങ്ങൾ മാഴ്കാൻ ക്ഷേമമലല്ലേ സുരർക്കിഹ?
വസുക്കളവളോടോതി, “ശപിച്ചൂ ഞങ്ങളേ നദി! 12

വസിഷ്ഠമുനി കോപത്താൽ ചെറുതാകുമഘത്തിലും.
മൂഢരാം ഞങ്ങളെല്ലാരും ഗൂഢമായ് മുനിസത്തമൻ 13

വസിഷഠനന്തിത്തേവാരം കഴിക്കെച്ചെയ്തിതക്രമം.
കോപാൽ ശപിച്ചിതവനും യോനി നൂഴുവിനെന്നഹോ! 14

ബ്രഹ്മജ്ഞനാമവൻ ചൊന്നതമ്മട്ടല്ലാതെ വന്നിടാ.
നീ ‍ഞങ്ങളേ മാനുഷിയായ് പെറ്റുക്കൊൾകീ വസുക്കളേ 15

മനുഷ്യനാരീ ഗർഭത്തിൽ നൂണിടാതാക്കണം ശുഭേ !
ഏവം വസുക്കൾ ചൊന്നപ്പോളാവാമെന്നേറ്റു ചൊല്ലിനാൾ: 16

“മർത്ത്യരിൽ പുരുഷശ്രേഷ്ഠൻ നിങ്ങൾക്കൊരച്ഛനായ് വരും?”
വസുക്കൾ പറഞ്ഞു
പ്രതീപനന്ദനൻ മന്നോർമന്നൻ ശന്തനു വിശ്രുതൻ 17

മനുഷ്യലോകേ ഞങ്ങൾക്കു ജനകസ്ഥാനിയായ് വരും .
ഗംഗ പറഞ്ഞു
വാനോരേ, നിങ്ങിച്ചൊന്നതെനിക്കും നല്ല സമ്മതം 18

അവന്നിഷ്ടം പിന്നെ നിങ്ങൾക്കഭീഷ്ടമിതു ചെയ്തിടാം.
വസുക്കൾ പറഞ്ഞു
പെറ്റാലുടൻ നീ വെള്ളത്തിലിട്ടേക്കുക കുമാരരെ 19

വെക്കം നിഷ്കൃതി ഞങ്ങൾക്കങ്ങൊക്കുംവണ്ണം ത്രിലോഗേ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/298&oldid=156627" എന്ന താളിൽനിന്ന് ശേഖരിച്ചത്