ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

374
ഗംഗ പറഞ്ഞു
  ആവാനെന്നാലൊരു മകനവന്നായിട്ടു നിൽക്കണം


പുത്രാർത്ഥമെൻ സംഗമവന്നെത്രയും വ്യർത്ഥനാക്കൊലാ. 20
എട്ടാലൊരംശം വീര്യം കൈവിട്ടേയ്ക്കാം ഞങ്ങളേവരും 21
ആ വീര്യം കൊണ്ട്
 നിൻ പുത്രനാം വീരന്നിഷ്ടമേകുമെ .മർത്തലോകത്തവന് പോർത്തും സന്തതിയോത്തിടാ 22
പുത്രനുണ്ടാകാതെയാ നിൻ പുത്രൻ നിൽക്കട്ടെ വീര്യവാൻ.
വൈശാമ്പായൻ പറഞ്ഞു
ഇത്തരം ഗംഗയോടൊത്ത് ക്രത്ത്യം വെച്ചു വസുക്കളും 23

ചിത്തസന്തോഷമാർന്നമകൊണ്ടത്തവ്വിൽ പോയിനാവരാർ

===97.ശാന്തനുപഖ്യാനം===
<poem>

വൈശാമ്പായൻ പറഞ്ഞു
പിന്നെ പ്രീതീപനുണ്ടായീ മന്നവൻ സർവ്വസമ്മതൻ
ഗംഗാദ്വാരേ പാർത്തു ജപിച്ചങ്ങാസ്സത്തമനേറെനാൾ 1

നല്ലാർവടിവു കൈകൊണ്ടാ നല്ലാർ മോഹനമൂർത്തിയായ്

വെള്ളത്തിൽനിന്നുയിർന്നേറ്റിട്ടുള്ള രൂപഗുണത്തോടും 2

ദിവ്യസ്വരൂപയായാം ഗംഗ ഭവ്യൻ ഭ്രപൻ ജപിക്കവേ
അലം തെളിഞ്ഞ ന്രപന്റെ വലത്തെത്തുട കേറിനാൾ. 3

പ്രതീപഭ്രപൻ ചോദിച്ചിതാ യശസ്വിനിയോടുടൻ
“കല്യാണീ,നിന്നിഷ്ടമെന്തു ചൊല്ലൂ ‍ഞാനെന്തു ചെയ്യണം?” 4
സ്ത്രീ പറഞ്ഞു
നിന്നെക്കാമിക്കുന്നവൻ കാമ്ക്കുന്നെന്നെ സ്വീകരിക്കാ നീ
കാമിക്കും സ്ത്രീപരിത്യാഗം സ്വാമീ സജ്ജനഗർഹിതം 5

പ്രതീപൻ പറഞ്ഞു
കാമൂലം പരസ്ത്രീയെ ഗമിച്ചീടുന്നതല്ല ഞാൻ
അസവർണ്ണയോടും ചേരില്ലിതെൻ ധർമ്മവ്രതം ശൂഭേ! 6

സ്ത്രീ പറഞ്ഞു
അഗമ്യശ്രേയസ്സിയുമല്ല ‍ഞാൻ കുറവില്ല മേ
ഭജിച്ചാലും ഭജിപ്പോരിദ്ദവ്യമെന്നെ മന്നവാ 7

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/299&oldid=156628" എന്ന താളിൽനിന്ന് ശേഖരിച്ചത്