ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

381
ദ്യോവു മാനുഷലോകത്തിൽ വാഴുമൊട്ടേറെനാൾ വിഭോ! 45

വൈശമ്പായനൻ പറഞ്ഞു
ഇവ്വണ്ണം ചൊല്ലിയാ ദേവിയവിടെത്താൻ മറഞ്ഞുപോയ്.
ആക്കുമാരനെയുംകൊണ്ടുപൊയ്ക്കൊണ്ടിതു യഥേഷ്ടമേ 46

അവൻ ദേവവ്രതാഖ്യാനൻ ഗാംഗേയാഖ്യനുമായിതേ.
ദ്യോവശ്ശാന്തനുവിൻ പുത്രൻ ഗുണംകൊണ്ടു കവിഞ്ഞവൻ 47

ശോകാർത്തനായ് ശാന്തനുവും പൂകിനാൻ നിജ പത്തനം.
ആശ്ശാന്തനുവിനൊള്ളൊരു ഗുണൗഘങ്ങളെയും പരം 48

മഹാഭാരതമുഖ്യന്റെ മഹാഭാഗ്യത്തെയും വിഭോ!
ചൊല്ലാം മഹാഭാരതമെന്നല്ലോ ചൊൽവതിതിന്നുചേർ. 49

===100.സത്യവതീലാഭോപാഖ്യാനം===

ശാന്തനുപ്രശംസ. ഗംഗാപുത്രനായ ദേവവ്രതന്റെ വിദ്യാഭ്യാസവും സർവ്വശാസ്ത്രപരംഗത‌ത്വവും. ശാന്തനു നായാട്ടിനുപോയ അവസരത്തിൽ ദാശപുത്രിയായ സത്യവതിയെക്കണ്ടു മോഹിക്കുന്നു. സത്യവതിയിലുണ്ടായ പുത്രനു് രാജ്യാവകാശമുണ്ടെന്നു സമ്മതിച്ചാൽ മാത്രമേ ആ ബന്ധം അനുവദിക്കയുള്ളുവെന്നു ദാശൻ നിർബന്ധിക്കുന്നു. ശാന്തനുവിന്റെ ദു:ഖം. വിവരമരിഞ്ഞ ദേവവ്രതൻ നിത്യബ്രഹ്മചർയ്യം സ്വീകരിച്ചു ദാശനെ തൃപ്തിപ്പെടുത്തി സത്യവതിയെ കൂട്ടിക്കൊണ്ടുവന്നു് ശാന്തനുവിനു നൽകുന്നു.
<poem>

വൈശമ്പായനൻ പറഞ്ഞു
ഏവമാശ്ശാന്തനുനൃപൻ ദേവരാജർഷിസൽകൃതൻ
ധർമ്മാത്മാ സത്യവാക്കന്നു ചെമ്മേ പാരിൽ പ്രസിദ്ധനായ്. 1

ദമം ദാനം ബുദ്ധി ധൃതി ക്ഷമ ഹ്രീയും പ്രതാപവും
നിത്യങ്ങളായ്ത്തീർന്നു മഹഹാസത്വശാന്തനുരാജനിൽ. 2

ഇമ്മാതിരി ഗുണം ചേർന്നോൻ ധർമ്മാർത്ഥകുശലൻ നൃപൻ
ഭാരതാന്വഗോപ്താവായ് പാരിലേവർമക്കുങ്ങനെ. 3
ശംഖിനൊത്തു ഗളം കട്ടിച്ചുമൽ നൽക്കരിനേർനട

എന്നവന്നൊക്കയും ചേരും മന്നവോത്തമ, ലക്ഷണം. 4

കീർത്തിയേറുമവന്നുള്ള വൃത്തി കണ്ടേവരും നരർ
ധർമ്മം വലുതു കാമാർത്ഥങ്ങളെക്കാളുറച്ചുതേ. 5

ഇതൊക്കെയും ശാന്തനുവിൽ സ്ഫീതമായൊത്തു സൽഗുണം
ധർമ്മംകൊണ്ടിവനൊത്തൊരു വൻമന്നൻ പാരിലില്ലതാൻ. 6

ധർമ്മത്തിൽ നില്ക്കുമാസ്സർവ്വധർമ്മവിത്താം നരേന്ദ്രനെ
രാജാക്കന്മാരൊത്തു ചെയ്‌തു രാജരാജാഭിഷേചനം. 7

ശോകഭീതിരുജാഹീനം സുഖസ്വപ്നവിബോധരായ്

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/306&oldid=156637" എന്ന താളിൽനിന്ന് ശേഖരിച്ചത്