ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സത്യം ചെയ് തു രാജലോകമദ്ധ്യേ താതപ്രിയാശയാൽ.
ദേവതൻ പറഞ്ഞു
ദാശരാജ, ഭവാൻ കേൾക്ക പേശുമെന്നുടെ ഭാഷിതം 94

പിതൃപ്രിയത്തിനായ് രാജസ‍ദസ്സിൽ ചൊൽവതാണു ഞാൻ;
രാജാക്കളേ, മുൻപ്തന്നേ രാജത്വം വിട്ടൊഴിഞ്ഞ ഞാൻ 95


അപത്യാർത്ഥത്തിലും ചെയ് വേനപശ്ചിമവിനിശ്ചയം.
ഇന്നുതൊട്ടെ ബ്രഹ്മചര്യമാർന്നേൻ ദാശാധിരാജ, ഞാൻ 96

ദ്യോവിലക്ഷയലോകങ്ങൾ മേവു ഞാനനപത്യനായ്.
വൈശമ്പായനൻ പറഞ്ഞു
ഈമട്ടവൻ ചെന്നനേരം രോമഞ്ചപ്പെട്ടു ദാശനും 97

ധർമ്മശീലൻ തരാമെന്നു നന്മയോടേററു ചൊല്ലിനാൻ.
അന്നേരമന്തരീക്ഷത്തിലൊന്നായ് ദേവ൪ഷിമണ്ഡലം 98



പുഷ്പവ൪ഷം ചെയ്തിവ൯താ൯ ഭീഷ്മനേന്നുച്ചരിച്ചുതേ.
പിന്നെത്താതാ൪ത്ഥമായിട്ടാദ്ധന്ന്യകന്യയൊടോതിനാ൯: 99

 “അമ്മേ,തേരിൽ കേറു പോക ചേമ്മേ സ്വഗൃഹമെന്നവ൯.
ഇമ്മട്ടോതിത്തേരിലേറ്റിബ് ഭീഷ്മനാ വരകന്യയെ 100

ഹസ്തിനാപുരിയിൽക്കൊണ്ടുചെന്നു താതനു നല്കിനാ൯.
അവന്റെയാദ്ദുഷ് കരമാം ക൪മ്മം വാഴത്തി നരാതിപ൪ 101

തമ്മിസൃലൊത്തും തനിച്ചുംതാ൯ ഭീഷ്മനെന്നു പുകഴ്ത്തിനാ൪.
ഭീഷ്മന്റെയാദ്ദുഷ് കരമാം ക൪മ്മം കേട്ടിട്ടു ശാന്തനു 102

സ്വച്ഛന്ദമൃത്യുവാംവണ്ണമച്ഛ൯ നല്കീ വരം മുദാ.

ശാന്തനു പറഞ്ഞു
നിന്നെബ്ബാധിച്ചിടാ മൃത്യു നീ ജീവിപ്പാ൯ നിനയ്ക്കിലോ; 103

നിന്റെ സമ്മതമുണ്ടെങ്കിലന്നേ മൃത്യു വരൂ ദൃ‍ഢം.
===101.ചിത്രാംഗദോപാഖ്യാനം===

ശാന്തനുവിനു് സത്യവതിയിൽ ചിത്രാംഗദനെന്നും വിചിത്രവീ൪യ്യനെന്നും രണ്ടു പുത്രന്മാരുണ്ടാകുന്നു.
കാലക്രമത്തിൽ ശാന്തനു ഇഹലോകം വെടിയുന്നു.ചിത്രാംഗദ൯ അതേപേരുള്ള ഒരു ഗന്ധ൪വ്വനാൽ
വധിക്കപ്പെടുന്നു.വിചിത്രവീ൪യ്യ൯ രാജാവാകുന്നു.
<poem>

വൈശ—യന൯ പറഞ്ഞു
പിന്നെ വേളിക്കഴിച്ചിട്ടാ മന്നവപ്രഭു ശാന്തനു
അഴകുള്ളാക്കന്യകയെ സ്വഗൃഹത്തിലിരുത്തിനാ൯ 1

പിന്നെസ്സത്യവതിക്കുണ്ടായ് വന്നൂ ശാന്തനവ൯ മക൯
ചിത്രാംഗദാഖ്യനാം വീരനത്രയും പുരുഷ൪ഷഭ൯ 2

പിന്നെയും സത്യവതിയിൽ മാന്യവീരകുമാരനെ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/312&oldid=156644" എന്ന താളിൽനിന്ന് ശേഖരിച്ചത്