ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൈ തിരുമിപ്പൽ കടിച്ചു ജാതരോഷമരക്ഷണാൽ, 20

ക്ഷണമായവ൪ത൯ ഭ്രഷാഗണമൊക്കയഴിക്കയും‍
ചട്ടയിട്ടീടുകയുമീമട്ടിലായതിസംഭ്രമം; 21

താരകൾക്കെന്നമട്ടായീ പാരം സ—തമെങ്ങുമേ.
ചട്ടറ്റാഭരണങ്ങൾക്കും ചട്ടങ്ങൾക്കും നരേശ്വര! 22

ചട്ടയോടും ഭ്രഷണങ്ങളിട്ടു ചിന്നീട്ടു ചുറ്റുമേ,
നിഷ്ഠുരക്രോധവികടദൃഷ്ടഭ്രൂ കുടിഭീമാരായ് 23

നിരക്കവെസ്സൂ ത൪ പൂട്ടിയൊരുക്കിയ രഥങ്ങളിൽ,
പരക്കെയായുധം കൈക്കൊണ്ടിറങ്ങീ വീരരേവരും 24

ചുറ്റുംപോകും കൗരവന്റെ ചുറ്റും കൂടി നരാധിപ൪.
തെറ്റെന്നവ൪ക്കവനുമായുറ്റപോരുത്ഭവിച്ചുതേ 25

ഒറ്റയ്ക്കൊരുവനിച്ചുറ്റും മറ്റെല്ലാരോടുമുൽക്കടം.
പത്തുമായിരവും ബാണമൊത്തു തൂകീടിനാരവ൪ 26

എത്തുംമു൯പവയെബ്ഭീഷ്മനൊത്തു പായും വഴിക്കുതാ൯
അറുത്തൂ രോമവും കൂടിയറുക്കും ശരമാരിയാൽ 27

പരമാ മന്നവനിര പരക്കെച്ചുറ്റുമേറ്റുട൯
ശരവ൪ഷം*തൂകി മേഘനിര ശൈലത്തിലാംവിധം. 28

ശരമാരിയവ൯ ബാണനിര പെയ്തു തടുത്തുട൯
അമ്മന്നവരിലൊക്കെയും മുമ്മൂന്ന—യ്തു വീര്യവാ൯. 29

അമ്മട്ടയ്യഞ്ച-- വിട്ടിതമ്മനോ൪ ഭീഷ്മമെയ്യിലും
അവനീരണ്ട-- വിണ്ടുമവരിൽ ഘോരമെയ്തൂതേ. 30

പോരതത്യുഗ്രമായ്ത്തീ൪ന്നു ഘോരം ദേവാസുരോപമം
പരം വീരജനം കാണ്കശ്ശരശക്തിസമാകുലം. 31

അവ൯ വില്ലും കൊടിയുമായവ൪ത൯ ചട്ട മൗലിയും
ഒത്തറത്തൂ ഭീഷ്മ൪ വീര൯ പത്തും നൂറും സഹസ്രവും. 32

തേരാളിയാമവന്നന്യവീരാളിയതിലാഘവം
തന്നംഗരക്ഷയിവ കണ്ടന്ന൪ച്ചിച്ചിതരീന്ദ്രരും. 33

വീരാതിവീരനാ വൈരിവീരാവലി ജയിച്ചുട൯
സ്വൈരം കന്യാന്വിത൯ പോന്നാ൯ ഭാരതോ൪വ്വിക്കു ഭാരത൯. 34

അപ്പോഴേ പി൯തുട൪നിനേറ്റം ദ൪പ്പോഗ്ര൯ സാല്വമന്നവ൯
ഊഷ്മള൯ ശാന്തനവനാബ്ഭീഷ്മരോടു പടയ്ക്കുട൯. 35

കുറ്റനാനയെ മറ്റാനക്കൂറ്റ൯ പി൯കുത്തിയൂക്കൊടും
പിടിയെപ്പറ്റിയൊത്തേറ്റുപിടിച്ചീടും പ്രകാരമേ. 36

മൈക്കണ്ണിക്കൊതിയ൯ നില്ക്കനില്ക്കെന്നാ൯ ഭീഷ്മരോടവ൯
സാല്വരാജ൯ മഹാബാഹു വല്ലാതുൾക്രോധമാ൪ന്നുട൯. 37

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/315&oldid=156647" എന്ന താളിൽനിന്ന് ശേഖരിച്ചത്