ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇവനെൻ ജംരത്തിൽപ്പെട്ടവൻ ബാലൻ ബൃഹസ്പതേ!
ഔതത്ഥ്യനംഗമാറൊക്കുമോത്തു ചൊല്ലുന്നതുണ്ടെടോ. 12

അമോഘരേതസ്സല്ലോനീയിരുപേരിങ്ങാതുങ്ങിടാ
അതുകൊണ്ടിസ്ഥിതിക്കങ്ങിപ്പാർത്തിടേണമേ.” 13

എന്നങ്ങായവൾ ചൊന്നപ്പോളനുദാരൻ ബൃഹസ്പതി
കാമമാർന്നട്ടടക്കീടാൻ സാമർത്ഥ്യപ്പെട്ടതില്ലഹോ! 14

കാമിയാത്തവളോടൊത്താക്കാമി യോജിച്ചു കേവലം
രേതസ്സു വിട്ടിടുംനേരമോതീ ഗ൪ഭസ്ഥനാം ശിശു: 15

“താത,കാമം കല൪ന്നീടൊല്ലിരുപേരിങ്ങൊതുങ്ങിടാ
അല്പസ്ഥലത്തു ഭഗവ൯,മുല്പെട്ടിങ്ങുണ്ടിരിപ്പു ഞാ൯; 16

അമലോഘരേതസ്സല്ലോ നീ പീഡ‍ചെയ്യായ്ക വേണമേ.”
ഗ൪ഭസ്ഥ൯ ചൊന്ന വാക്കേതുമപ്പോൾ കേള ബൃഹസ്പതി 17

മൈഥുനംചെയ്തു മമതാമദിരാക്ഷിയിലങ്ങനെ
ശുക്ലോത്സ൪ഗ്ഗമറിഞ്ഞിട്ടാഗ്ഗ൪ഭത്തിങ്കലെഴും മുനി 18

തടഞ്ഞു കാൽകൊണ്ടു ബൃഹസ്പതിശുക്ലം വരും വഴി.
സ്ഥാനത്തെത്താതെയാ ശുക്ലം താനടഞ്ഞതുകാരണം 19

ഉട൯ നിലത്തു വീണപ്പോൾ ചൊടിച്ചിതു ബൃഹസ്പതി.
ശുക്ലം വീണതു കണ്ടിട്ടു സക്രോധം താ൯ ശപിച്ചുതേ 20

ഗ൪ഭം വാഴുമുതഥ്യന്റെ സൽപുത്രനെ മഹാമുനി:
“സ൪വ്വ൪ക്കുമിഷ്ടമായോരിത്തവ്വെന്നോടിപ്പടിക്കു നീ 21

 ചൊന്നമൂലം ദീ൪ഗ്ഷതമെസ്സെന്നുമാപ്പെട്ടിരുന്നിടും.”
സ്വയമിമ്മട്ടവ൯ ദീ൪ഗ്ഘതമസ്സായിജ്ജനിച്ചുതേ 22

ബൃഹസ്പതി മഹാശാപാൽ ബൃഹസ്പതിസമ൯ മഹാ൯.
ജാത്യന്ധനാമവ൯ നേടീ വിദ്യയാലേ ബുധോത്തമ൯ 23

ഔതഥ്യ൯ തീ൪ത്തിതവളിൽ ഗൗതമാദി കുമാരരെ 24

ഉതഥ്യനാം മഹ൪ഷിക്കു കുലസന്തതിയേന്തുവാ൯.
ധ൪മ്മാത്മാവായ് മഹാത്മാവാമമ്മഹാ൯ വേദവിത്തമ൯ 25

ഗോധ൪മ്മം സൗരഭേയങ്കൽനിന്നെല്ലാം കേട്ടറിഞ്ഞവ൯
ശ്രദ്ധയോടതു ശീലിപ്പാനൊരുങ്ങീ മുനീശ്വര൯. 26

ഏവമാ മുനി മര്യാദ കേവലം വിട്ടുനിൽപ്പതിൽ
മറ്റുളള മുനിമാ൪ മോഹമുറ്റു ചുറ്റും ചൊടിച്ചുപോയ്: 27

“ആശ്രമസ്ഥിതി വിട്ടോതീയാശ്രമം വാഴ്ക വയ്യിവ൯

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/321&oldid=156654" എന്ന താളിൽനിന്ന് ശേഖരിച്ചത്