406
ജീവിച്ചിരുന്നുഗ്രതപൻ താൻ വരുത്തീ മുനീന്ദ്രരെ
സങ്കടപ്പെട്ടു മുനികളങ്ങേവം കണ്ടു താപസർ. 15
രാത്രി പക്ഷികളായ് പാർശ്വമെത്തീട്ടായവർ ഭാരത!
നേരിട്ടു ചെന്നു ചോദിച്ചാർ നേരേയാ മുനിയോടഹോ! 16
മുനികൾ പറഞ്ഞു
ഞങ്ങൾക്കു കേൾക്കണം പാപമങ്ങെന്തേ ചെയ്തതും ദ്വിജ!
ഇങ്ങിശ്ശൂലാരോഹണത്താൽ മങ്ങിദു:ഖം സഹിക്കവാൻ? 17
108. വിദുരപൂർവ്വജന്മം
വളരെക്കാലം ശൂലത്തിന്മേൽ മാണ്ഡവ്യൻ മരിക്കാത്തതു കണ്ടു് രാജാവു് ആ മുനിയെ തന്റെ മുമ്പിൽ വരുത്തുന്നു. രാജമാണ്ഡവ്യസംവാദം. ധർമ്മത്തിനു വിപരീതമായി വിധികല്പിച്ച രാജാവിനെ 'നീ ശുദ്രയോനിയിൽ മനുഷ്യനായി ജനിക്കു'മെന്നു മാണ്ഡവ്യൻ ശപിക്കുന്നു. അതനുസരിച്ചു് ജനിച്ച ആളാണു് വിദൂരനെന്നു പറഞ്ഞു് വൈശമ്പായനൻ കഥ ഉപസംഹരിക്കുന്നു.
വൈശമ്പായനൻ പറഞ്ഞു
പിന്നെയാ മുനിശാർദ്ദൂ ലൻ ചൊന്നാൻ താപസരോടുടൻ:
“ആരെക്കുറ്റപ്പെടുത്തും മറ്റാരും ദ്രോഹിച്ചതില്ല മേ.” 1
ഇമ്മട്ടവനെയേറ്റംനാൾ ചെന്നിട്ടും കണ്ടു രക്ഷികൾ
പരം നടന്ന വൃത്താന്തമറിയിച്ചാർ നരേന്ദ്രനെ. 2
അവർ ചൊന്നതു കേട്ടിട്ടു മന്ത്രിമാരൊത്തുറച്ചുടൻ
പ്രസാദിപ്പിച്ചു ശൂലത്തിൽ നില്ക്കും മുനിയെ മന്നവൻ. 3
രാജാവു പറഞ്ഞു
ദ്രോഹിച്ചുപോയ് ഞാൻ മൗഢ്യത്താലറിയാതെ മുനീശ്വര!
പ്രസാദിപ്പിപ്പനെൻപേരിൽ പ്രകോപിക്കായ്കവേണമേ. 4
വൈശമ്പായനൻ പറഞ്ഞു
പ്രഭുവേവം പറഞ്ഞപ്പോൾ പ്രസദിച്ചൂ മഹർഷിയും
പ്രസന്നൻ മുനിയെത്താഴത്തിറക്കിച്ചു നരേശ്വരൻ. 5
ശൂലത്തിൽനിന്നിറങ്ങീട്ടാ ശൂലമൂരാൻ വലിക്കിലും
ഊരിപ്പോരായ്കയാൽ രാവിയറുത്തിതടിപറ്റവേ. 6
സഞ്ചരിച്ചാനുള്ളിലേറ്റ ശൂലത്തോടാ മുനീശ്വരൻ
ആത്തപസ്സാന്യനെത്താതുള്ള ലോകം ജയിച്ചുതേ. 7
അണീമാണ്ഡവ്യനെന്നേവമന്നുതൊട്ടു പുകഴ്ന്നവൻ
ആ മുനീന്ദ്രൻ ധർമ്മദേവഭവനം പുക്കു സത്തമൻ. 8
ആസ്ഥാനത്തിലെഴും ധർമ്മോപാലംഭം ചെയ്തു*താൻ പ്രഭു:
“അറിയാതെന്തു പാപം ഞാൻ പരമിങ്ങനെ ചെയ്തതും 9