ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബ്രാഹ്മണർഷിളാശിസ്സു മേന്മേലേകുന്നതേറ്റുമേ
പുരത്തിലെത്തിയാപാണ്ഡു കുരുനന്ദമന്നവൻ 13
ഇരുത്തീതൻ ഗൃഹത്തിങ്കൽ തരത്തിൽ പ്രഭു

113. പാണ്ഡുദിദ്വിജയം

ധാരാളം ധനവും രത്നങ്ങളും ശുൽക്കമായി വാങ്ങി ശല്യൻ തന്റെ സഹോദരിയായ മാദ്രിയെ പാണ്ഡുവിനു വിവാഹംകഴിച്ചുകൊടുക്കുന്നു പാണ്ഡുവിന്റെ ഭീഷ്ടരുടെ അഭിനന്ദനവും വൈശമ്പായനൻ പറഞ്ഞു

പിന്നെശ്ശാന്തനവൻ ഭീഷ്മൻ ധന്യനാം പാണ്ഡുനിന്നുടൻ
വേറിട്ടോരു വിവാഹത്തിനാരംഭീപ്പാനൊരുങ്ങിനാൻ 1

വൃദ്ധമന്ത്രികളും ബ്രഹ്മർഷീന്ദ്രനും മറ്റുമൊത്തവൻ
ചതുരംഗപടയുമായി മദ്രേഷ്പരി പൂകിനാൻ 2

ഭീഷ്മൻ വന്നെത്തിയെന്നോവം കേട്ടു വാൽഹീകപുംഗവൻ
എതിരേറ്റുടനർച്ചിച്ചു പുരത്തിങ്കൽ കടത്തിനാൻ 3

ശുദ്രുപീഠത്തിൽ വാഴിച്ചു പദ്യാർഗ്ഘ്യങ്ങൾ കൊടുത്തുടൻ
മധുപർക്കും നല്കി യാത്രാകാര്യം ചോദിച്ചു മദ്രപൻ 4

മദ്രശനോടഥ കുരുമുഥ്യനാം ഭീഷ്മർ ചൊല്ലിനാൻ
ഭീഷ്മർ പറഞ്ഞു
കന്യാർത്ഥിയായി ഞാൻ വന്നിതെന്നു വീര,ധരിക്ക നീ 5

കേൾപ്പുണ്ടു നിൻ സ്വസാ സാദ്ധ്യയായ മാദ്രി പുകഴ്ന്നവൾ
അവളെപാണ്ഡുവിനായ് വിരിച്ചീടുന്നു ഞാനിതാ 6

ഞങ്ങൾക്കു ചാർച്ചയ്ക്കങ്ങൊത്താൽ ഞങ്ങളങ്ങേക്കുമേ നൃപ
അതു ചിന്തിച്ചു മദ്രേശ കൈക്കൊണ്ടീടുക ഞങ്ങളെ 7

വൈശമ്പായനൻ പറഞ്ഞു
എന്നുരയ്ക്കും ഭീഷ്ടരോടു ചൊന്നാൻ മദ്രേശനുത്തരം
നിങ്ങളെക്കാൾ നല്ല വരനെങ്ങുമേ ദുർല്ലഭൻ ദൃഡം

ഈ വംശത്തിൽ കാരണവന്മാർ വെച്ചോരു നടപ്പിഹ
നല്ലതോ ചീത്തയോ മാറ്റാനില്ല തെല്ലും മനസ്സുമേ.

അരിയോരവിടെയ്ക്കായതറിയാമില്ല സംശയം
തരികെന്നു ഭവാനോടു പറയുന്നതയുക്തമാം.

ഇതു പക്ഷേ വംശധർമ്മമിതു പാരം പ്രണാമം
അതുകൊണ്ടു തുറന്നോതുന്നതുമില്ലങ്ങയോടു ഞാൻ

ഭീഷ്മരാ മദ്രപതിയോടിമ്മട്ടോതി ജനാധിപൻ
ഇതത്രേ മുഖ്യമാം ധർമ്മം വിധിതന്നെ വിധിച്ചതാം

ഇതിന്നേതും കുഴിക്കില്ലിങ്ങിതു പണ്ടേ നടപ്പുമാം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/339&oldid=156673" എന്ന താളിൽനിന്ന് ശേഖരിച്ചത്