ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാമാത്മാവായ് മരിച്ചെന്നു കാമം കേട്ടറിവുണ്ടു മേ.

   കാമാത്മാവാമാ നൃപന്റെ ക്ഷേത്രത്തിൽ സത്യവാൻ മുനി

  എന്നെജ്ജനിപ്പിച്ചു സാക്ഷാൽ കൃഷ്ണദ്വൈപായനൻ പ്രഭു.

  ആയെനിക്കീച്ചീത്ത ബുദ്ധിയായി വ്യസനനിഷ്ഠയിൽ

   ദൈവദോഷംകൊണ്ടു നായാട്ടീവണ്ണം ചെയ്തകാരണം

   മോക്ഷത്തിന്നായ് നോക്കിടുന്നേൻ ബന്ധം വ്യസനഹേതുവാം.

   പിതാവെടുത്തൊരാ നിത്യവൃത്തി കൈക്കൊൾവനിങ്ങു ഞാൻ:

    ആത്മാവിനെഗ്ഘോരതപസ്സോടു ചേർക്കുന്നതുണ്ടിനി.

    അതിനാൽ ഞാൻ തനിച്ചൊറ്റയ്ക്കോരോ വൃക്ഷച്ചുവട്ടിലായ്

    ഭൈക്ഷ്യമുണ്ടും മുണ്ഢിതനായ് ചുറ്റുവേനാശ്രമങ്ങളിൽ.

    പൊടിയേറ്റും ശന്യമാകും കുടിലിൽ കുടികൊണ്ടുമേ

    മരച്ചുവട്ടിൽ താൻ പാർത്തും പ്രിയാപ്രിയവിഹീനനായ്.

    ശോകഹർഷങ്ങൾ കൈവിട്ടു നിന്ദാസ്തുതി സമാശനായ്

    ആശീർനുതികൾ കൈവിട്ടു നിർദ്ദ്വന്ദ്വൻ നിഷ്പരിഗ്രഹൻ

    ആരിലും നിന്ദിയാതെ ഭ്രൂവാരിലും വളയാതെതാൻ

   നിത്യം പ്രസന്നമുഖനായേവർക്കും ഹിതകാരിയായ് ,

    ചരാചരം നാലുതരം ചെറുതും ഹിംസിയാതെയും

    സ്വപ്രജയ്ക്കൊപ്പമേ സർ൮പ്രാണിജാലം നിനച്ചുമേ

    ഓരോ നേരം ഭിക്ഷ പത്തു ഗൃഹം തെണ്ടിബ് ഭുജിച്ചുമേ

    ഭിക്ഷ കിട്ടായ്കിലന്നന്നഭക്ഷണം കൈവെടിഞ്ഞുമേ

    അല്പാല്പം താനഷ്ടിചെയ്യും മുല്പടിക്കൊത്തിടായ്കിലോ

    പിന്നെയേഴു ഗൃഹം തെണ്ടിയന്നഭിക്ഷ കഴിച്ചുമേ

    ലാഭാലാഭങ്ങളിൽ തുല്യഭാവനായ് വ്രതമാണ്ടുമേ,

    കോൽകൊണ്ടുകയ്യിൽ തച്ചാലും ചന്ദനം പൂശിയെങ്കിലും

    ആ രണ്ടുപേരിലും തിന്മ നന്മയോർക്കാതെകണ്ടുമേ,

     ജീവിപ്പാനും മരിപ്പാനുമാവതോർക്കതെകണ്ടുമേ

     ജീവിതം മൃതിയീരണ്ടിൽ പ്രീതിദ്വേഷങ്ങൾ വിട്ടുമേ,

     കാലനിർണ്ണയമുള്ളോന്നായ് കാലമുള്ളോർക്കു സാദ്ധ്യമായ്

    ഉള്ളഭ്യുദയകർമ്മത്തെയെല്ലാം തീരെത്യജിച്ചുമേ,

    അനിത്യങ്ങളവറ്റിങ്കലിന്ദ്രിയക്രിയ വിട്ടുമേ

    ധർമ്മാർത്ഥങ്ങളെയും വിട്ടു കല്മഷം തീർന്നു ശുദ്ധനായ്,

    സർവ്വപാപങ്ങളും തീർന്നു സർവ്വബന്ധമറുത്തുമേ

    ഒന്നിനും പാട്ടിലാകാതെ തന്നെത്താൻ വായുപോലെയായ്,

   ഇസ്ഥിതിക്കൊത്തൊരു ധൃതിയൊത്തിവണ്ണം നടന്നിനി

   ദേഹം ത്യജിക്കുവാൻ ഭീതിയാകെയറ്റവഴിക്കു ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/351&oldid=156687" എന്ന താളിൽനിന്ന് ശേഖരിച്ചത്