ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കരുക്കൾക്കുള്ള ദുർന്നീതി പെരുത്തുഴിനശിച്ചിടും
പോക നീ യോഗവുംപൂണ്ടു വാഴ്ക ദേവി തപോവനേ . 8
കാണേണ്ട നീ നിൻകുലത്തിൽ താനേ പറ്റുന്നൊരാക്ഷയം.

  വൈശമ്പയനൻപറഞ്ഞു

അക്കാര്യമേറ്റവളകംപുക്കാസ്നുഷയൊടോതിനാൾ: 9
"അംബികേ, നിന്റെ പൗത്രന്റെ ദുർന്നയംകൊണ്ടുഭാരതൻ
കുട്ടത്തോടെ പൗരരൊത്തു നശിക്കുമിതു കേട്ടു ഞാൻ. 10
അതിനാൽ പുത്രശോകാർത്തവണ്ണം കൗസല്യയൊത്തിനി
നിനക്കു നന്നാകെ വനം പൂകുവൻ സമ്മതിച്ചിതോ?” 11
അവ്വണ്ണമെന്നംബിക്കുകയും ഭീഷ്മനോടോതിസുവ്രത
വനംപൂക്കാൾ സത്യവതി സ്നുഷമാരൊത്തു ഭാരത! 12
ആദ്ദേവിമാർ ഘോരതപംചെയ്തു ഭാരതസത്തമ!
ദേഹത്യാഗം ചെയ്ത ഭീഷ്ടഗതി പൂകീടിനാർ തദാ. 13
പിന്നെവേദോക്തസം സ്താരമാർന്നു പാണ്ഡവരപ്പൊഴെ
പിതൃഗേഹേ വളർന്നാരാസ്സുഖവൃത്തിയിൽ വാണുതാൻ. 14
ധാർത്തരാഷ്ട്രന്മാർകളൊത്തുസന്തോഷിച്ചു കളിക്കവേ
ബാലക്രീഡയിലൊത്തേയും മേലായോജസ്സിനാലവർ. 15
ഓട്ടമോടിച്ചന്നെടുക്കൽ തീറ്റി ധൂളീവീക്ഷണം*
എന്നീക്കളികളിൽ ഭീമൻ മർദ്ദിച്ചൂ ധാർത്തരാഷ്ട്രരെ. 16
രസാൽ കളിക്കെയവരെപ്പിടിനൊളിക്കുമേ
തല ചുറ്റിപ്പാണ്ഡവരായ്പൊരുതിച്ചിതു വീര്യവാൻ. 17
വീരരാകും കൗരവന്മാർ നുറുപേകെയുനായവൻ
ഒറ്റയ്ക്കു പിടികൂടീടും ക്ലേശമെന്ന്യേ വൃകോദരൻ. 18
തലയ്ക്കു പിടികൂടീട്ടു വലിച്ചിടും ബലാൽ ബലി.
വലിക്കും ചുമലും മുച്ചും നിലത്തിട്ടിഴയുംവിധം 19
പത്തു കുട്ടികളെ വെള്ളക്കളിയിൽ പിടിപ്പെട്ടവൻ
മുങ്ങിക്കിടക്കും ചത്തോണമാക്കിപ്പിന്നീടു വിട്ടിടും. 20
മരമേറിക്കായി പറിക്കാനൊരുമ്പെട്ടവർ നിൽക്കവേ
ചവിട്ടിയാ മരം ഭീമനേറ്റമിട്ടു കുലുക്കിടും 21
ചവിട്ടിനുള്ളൂക്കുകൊണ്ട് കുലുങ്ങീട്ടവരപ്പോഴെ
കായ്ക്കൾക്കൊപ്പം താഴെവീണുപോകും ഭീത്യാ കുമാരകർ. 22
തമ്മിൽത്തല്ലിന്നുമൂക്കിന്നുമിമ്മട്ടൊന്നിന്നുമായവർ
പകരംവീട്ടുവാനാകാ ഭീമനോടു തിരക്കിലും. 23
ധാർത്തരഷ്ട്രരൊടീവണ്ണം സ്പർദ്ധയാണ്ടു വൃകോദരൻ
അപ്രിയം ചെയ്തു ബാല്യത്താൽ ദ്രോഹബുദ്ധിയിലല്ലതും. 24
ചീർത്തുനിൽക്കും ഭീമബലം ധാർത്തരാഷ്ട്രൻ പ്രതാപവാൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/376&oldid=156714" എന്ന താളിൽനിന്ന് ശേഖരിച്ചത്