ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തുലച്ചാനാപ്പാമ്പുകളെച്ചിലർ പേടിച്ചു പാഞ്ഞുപോയ്.
ഭീമൻ കൊന്നിട്ടു ശേഷിച്ചോർ ചെന്നാർ വാസുകിസന്നിധൗ- 60
ചൊന്നാരിന്ദ്രാഭനായോരപ്പന്നഗേന്ദ്രനൊടായവർ
    
  സർപ്പങ്ങൾ പറഞ്ഞു

തണ്ണീരിൽ കെട്ടിവിട്ടിങ്ങു വന്നിറങ്ങിയൊരീ നരൻ 61
തോന്നുന്നു ഞങ്ങൾക്കു വിഷം തിന്നു വന്നവനെന്നുതാൻ.
പടുനിശ്ചേഷ്ടനായി വന്നു കടി കൊണ്ടിട്ടുണർന്നതേ; 62
പെട്ടെന്നുണർന്നവാർ കെട്ടു പൊട്ടിച്ചിട്ടാശു ഞങ്ങളെ
മഥനംചെയ്തൊരിവനെയഥ കണ്ടറികങ്ങുതാൻ. 63
    
  വൈശമ്പായനൻ പറഞ്ഞു

പിന്നെ വാസുകിതാൻ ചെന്നുപന്നഗങ്ങളൊടൊത്തുടൻ
ഭീമവിക്രമനായോരാബ് ഭീമനെക്കണ്ടുകൊണ്ടുതേ. 64
ആര്യകാഹീന്ദ്രനും കണ്ടിതാര്യകൻപോൽ പൃഥയ്ക്കവൻ
അവൻ ദൗഹിത്രദൗഹിത്ര ഭീമനെത്തഴുകി ദൃഡം. 65
ഏറ്റം നന്ദിച്ചിതവനിലേറ്റു വാസുകി കീർത്തിമാൻ
നന്ദിച്ചുരച്ചു നാഗേന്ദ്രി"നിന്നെന്തേ ചെയ് വു നാംപ്രിയം? 66
ധനൗഘം രത്നചയവുമിവന്നേകുക വിത്തവും.”
ഏവം ചൊന്നളവാ നാഗം നാഗരാജാവൊടോതിനാൻ. 67
        
  നാഗം പറഞ്ഞു

ദേവ, വീ തുഷ്ടനെന്നാകിലിവനെന്തീദ്ധീനങ്ങളാൽ?
രസമുണ്ടെങ്കിലിവനാ രസപാനം കൊടുക്ക നീ. 68
സഹസ്രനാഗബലദമിഹ കുംഭത്തിലില്ലയോ,
എത്രയ്ക്കിവൻ കടിച്ചീടുമത്രയ്ക്കിവനു നല്കുക 69
           
  വൈശമ്പായനൻ പറഞ്ഞു

എന്നാലങ്ങനെയെന്നായീ പന്നഗപ്രഭു വാസുകി;
പിന്നെബ് ഭീമൻ സ്വസ്ത്യയനം പന്നഗങ്ങൾ കഴിക്കവേ 70
രസപാനം ചെയ്തുവാൻ പ്രാങ് മുഖനായ് വാണു പാണ്ഡവൻ.
ഒരുക്കാലാക്കുടം മോന്തീ പെരുത്തു ബലമുള്ളവൻ 71
ഇത്ഥമിട്ടു കുടം പാണ്ഡുപുത്രൻ സാപ്പിട്ടിതാ രസം.
പുറത്തളപ്പടിയിലായി പരം ഭീമൻ മഹാഭുജൻ 72
ദിവ്യയസ്ഥാനത്തു പിന്നീടാബ് ഭവ്യരൂപൻ കിടന്നുതേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/379&oldid=156717" എന്ന താളിൽനിന്ന് ശേഖരിച്ചത്