ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്യോന്യമിഷ്ടപ്പെട്ടിട്ടു നന്നുനന്നെന്നു ചൊല്ലിനാർ. 31
പിന്നെദ്ദര്യോദനൻ ചെയ്ത ദുർന്നയം ചൊല്ലിയൊക്കയും
ഭ്രതാക്കന്മാരൊടാബ് ഭീമൻ മഹാബലപരാക്രമൻ. 32
നാഗലോഗത്തിലുണ്ടായ ഗുണദോഷക്രമങ്ങളും
എല്ലാം വിസ്താരമായിട്ടു ചൊല്ലിക്കേൾപ്പിച്ചു പാണ്ഡവൻ. 33
അപ്പോൾ യുധിഷ്ഠരൻ സത്തായിക്കല്പിച്ചു ഭീമനോടുടൻ;
“മിണ്ടാതിരിക്കുകാരോടും മിണ്ടീടൊല്ലിതൊരിക്കലും 34
ഇനി മേലിലിതന്യോന്യം തനിയേ മൂടിവെയ്ക്കുവിൻ.”
എന്നു ചൊല്ലി മഹാബാഹു ധർമ്മരാജൻ യുധിഷ്ഠിരൻ 35
തൻ തമ്പികളുമൊന്നിച്ചു പേർത്തും സൂക്ഷിച്ചു പാർത്തുതേ.
അപഹസ്തം കൊണ്ടുകൊന്നിതവൻതന്നിഷ്ടസൂതനെ 36
ധർമ്മാത്മായ വിദുരൻ പാർത്ഥർക്കായ് ബുദ്ധി നല്കിനാൻ
പിന്നെയും ഭിമസേനന്നങ്ങന്നത്തിങ്കൽ മഹാവിഷം 37
കാളകൂടം മഹാതീക്ഷ് ണം നിളേ നല്കി സുയോധനൻ.
വൈശ്യാപുത്രൻ പാതേഥസഹിതം പാർത്തതോതി യുയുത്സുതാൻ 38
ഭീമനായതു ഭക്ഷിച്ചു നിർവ്വികാരം ദഹിച്ചുതേ.
ഭീമശക്തിയെഴുന്നോരാബ് ഭീമദേഹത്തിലാ വിഷം 39
വികാരമുണ്ടാക്കീലേതും ദഹിച്ചു തീക്ഷ്ണമാണെകിലും.
ഇത്ഥം ദുര്യോദനൻ കണ്ണൻ ധൂത്തൻ ശകുനി സൗബലൻ 40
ഇവർ പാണ്ഡവരെക്കൊൽവാൻ പലപാടും ശ്രമിച്ചുതേ.
പാണ്ഡവന്മാരതൊക്കെയും കണ്ടറിഞ്ഞാരമർഷിതർ 41
വിദൂരന്റെ മതം പാർത്തിട്ടതു മിണ്ടാതിരുന്നതേ.
മടിച്ചു കുട്ടികൾ കളിപ്പതിനെപ്പാർത്തു പാർത്ഥിവൻ 42
ഗുരുശിക്ഷയ്ക്കു കരുതീട്ടരുളി ഗൗതമന്നുതാൻ.പ
ശരസ്തംബോൽഭവനവൻ വേദശാസ്ത്രാർത്ഥപാരഗൻ 43
കൃപനല്ലോ ധനുർവ്വേദം പഠിച്ചാരങ്ങു കൗരവർ.

130. ദ്രോണന്നു് ഭാർഗ്ഗവനിൽ നിന്നുള്ള അസ്ത്രലാഭം

ഗരദ്വാന്റെ മക്കളായി കൃപനും കൃപിയും ജനിക്കുന്നു. കൃപൻ അസ്ത്രവിദ്യാചാര്യനായിത്തീരുന്നു. ഭീഷ്മൻ കൗരവപാണ്ഡവന്മാരുടെ ധനുർവ്വേദാചാര്യനായി കൃപാചാര്യനെ നിശ്ചയിച്ചിരിക്കുന്നു. ദ്രണോത് പത്തി. ദ്രോണർ പരശുരാമന്റെ അടുക്കൽ ആയുധവിദ്യ അഭ്യസിക്കുന്നു.


ജനമേജയൻ പറഞ്ഞു
കൃപന്റെ ജന്മമെന്നോടു പറയേണം മഹാമുനേ!
പിറന്നതെങ്ങനെ ശരസ്താബാലസ്രൂപ്തിയെങ്ങനെ? 1

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/382&oldid=156721" എന്ന താളിൽനിന്ന് ശേഖരിച്ചത്