131. ഭീഷ്മദ്രോണസമാഗമം
അസ്ത്രലാഭംഅഭ്യസിച്ചതിനുശേഷംദാരിദ്ര്യപീഡിതനായദ്രോണർപണ്ടത്തെസൗഹാർദ്ദമോർത്തു് ദ്രുപദരാജാവിനെച്ചെന്നു കാണുന്നുഴ. അവിടെനിന്ന്വെറുംകൈയോടെമടങ്ങേണ്ടിവരുന്നു. ആളറിയിക്കാതെ കൃപാചാര്യരുടെ ഗൃഹത്തിൽപോയ് താമസിക്കുന്നു. പൊട്ടക്കിണറ്റിൽ വീണ കാര എടുത്തുകൊടുത്തു കൗരവബാലന്മാരെഅത്ഭുതപ്പെടുത്തുന്നു. വർത്തമാനമറിഞ്ഞ ഭീഷ്മർ ദ്രോണരെ വിളിച്ചുവരുത്തി വിവരം ചോദിക്കുന്നു. ദ്രോണർ തന്റെകഥ മുഴുവൻ പറഞ്ഞുകേൾപ്പിക്കുന്നു. ഭീഷ്മർ ദ്രോണരെ കുട്ടികളുടെ ആചാര്യനായ് വരിക്കുന്നു
വൈശമ്പായനൻ പറഞ്ഞു
സ്വൈരം ദ്രുപദനെക്കണ്ടാബ് ഭാരദ്വാജൻ പ്രതാപവാൻ
പറഞ്ഞാനാ നൃപനൊടായ് പരം 'ഞാൻ തോഴരോർക്ക നീ. 1
എന്നിഷ്ടസഖി നന്ദിച്ചു ചൊന്നവാറാ നരേശ്വരൻ
കൊണ്ടാടിയില്ല പാഞ്ചാല്യൻ ഭാരദ്വാജന്റെ വാക്കിനെ. 2
ചൊടിച്ചു ചുളിയും ചില്ലിക്കൊടിയായ് കൺ ചുവന്നവൻ
താനൈശ്വര്യമദം പൂണ്ടാദ്രോണനോടോതി മന്നവൻ. 3
പാഞ്ചാലൻ പറഞ്ഞു
ഇതു നന്നല്ല നിൻ ബുദ്ധിയിതു ഭംഗിയുമല്ലെടോ
എന്നോടു നീ സഖാവെന്നു വന്നുടൻ ദ്വിജ, ചൊൽവതും. 4
ഉടർന്ന മന്നവന്മാർക്കീനിലക്കാരോടൊരിക്കലും
സഖ്യം മന്ദമതേ, ചേരാ നിർദ്ധരന്മാരോടേതുമേ. 5
പഴക്കംകൊണ്ടു സൗഹാർദ്ദം പഴകിക്കെട്ടുപെകുമേ
മുന്നം കാര്യത്തിനായ് വേഴ്ച നിന്നോടുണ്ടായിരുന്നു മേ. 6
പഴക്കത്തിൽ ക്ഷയിക്കാത്ത വേഴ്ചയില്ലാർക്കുമൊന്നിലും
കാലം കൊടുക്കുമിതിനെ ക്രോധം തീരെ മുടിച്ചിടും. 7
ജീർണ്ണമാസ്സഖ്യമുണ്ടെന്നോർക്കേണ്ട നീയതു കൈവിടൂ
ഉണ്ടായിരുന്നു കാര്യാർത്ഥം പണ്ടു തന്നോടു വേഴ്ച മേ. 8
ദരിദ്രൻ വിത്തു മുള്ളോനും ജളൻ പണ്ഡിതനും പരം
ക്ലീബൻ ശൂരനുമേ തോഴരാകാ, മുൻ വേഴ്ച വേഴ്ചയോ? 9
തുല്യം സമ്പത്തുമറിവുമുള്ളവർക്കേ ശരിപ്പെടൂ
വേളിയും വേഴ്ചയും പുഷ്ടാപുഷ്ടന്മാർ തമ്മിലൊത്തിടാ. 10
അശ്രോത്രിയൻ ശ്രോത്രിയനുമരഥജ്ഞൻ രഥിക്കുമേ
അപാർത്ഥിവൻ പാർത്ഥിവന്നുംചേരാ, മുൻവേഴ്ച വേഴ്ചയോ? 11
വൈശമ്പായനൻ പറഞ്ഞു
എന്നെല്ലാം ദ്രുപദൻ ചൊല്ക ഭാരദ്വാജൻ പ്രതാപവാൻ
മുഹൂർത്തനേരം ചിന്തിച്ചു ബഹുമന്യുവിലാണ്ടുടൻ 12
പാഞ്ചാല്യനെപ്പറ്റിയൊന്നുതാൻ ചിന്തിച്ചോർത്തു ബുദ്ധിമാൻ