ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃഷ്ണന്റെ മുൻപാവലാതി കൃഷ്ണയേറ്റം പറഞ്ഞതും 151

ആർത്തയാമവളെക്കൃഷ്ണനാശ്വസിപ്പിച്ചുവെച്ചതും,
ഹരി സൗഭവധാഖ്യാനം പരിചോടരുൾചെയ്തതും 152

സുഭദ്രയെപ്പുത്രനോടും ദ്വാരകയ്ക്കാനയിച്ചതും,
പാഞ്ചാലീപുത്രരെക്കൂടെപ്പാഞ്ചാല്യൻ കൊണ്ടുപോന്നതും 153

പിന്നെ ദ്വൈതവനം പാണ്ഡുനന്ദനന്മാർ ഗമിച്ചതും,
ധർമ്മപുത്രൻ ദ്രൗപദിയായ് തമ്മിൽ സംവാദമാർന്നതും 154

അമ്മട്ടവൻ ഭീമനോടും നന്മയിൽ സംവദിച്ചതും,
പാണ്ഡു പുത്രസമീപത്തിലന്നുടൻ വ്യാസൻ ചെന്നതും 155

മന്ത്രവിദ്യ മുനിശ്രേഷ്ഠൻ മന്നവന്നു കൊടുത്തതും,
അമ്മുനീദ്രൻ പോകെയവർ കാമ്യകത്തിൽ ഗമിച്ചതും 156

`അസ്ത്രസിദ്ധിക്കർജ്ജുനൻതാൻ തത്ര വേറിട്ടു പോയതും,
കിരാതമൂർത്തിയാം ഗൗരവീവരനായ് പോരടിച്ചതും 157

അസ്ത്രത്തിന്നിന്ദ്രലോകത്തിലത്ര പാർ‌ത്ഥൻ ഗമിച്ചതും 158

അതു കേട്ടധികം ചിന്ത ധൃതരാഷ്ട്രനുദിച്ചതും,
ബൃഹദശ്വാഖ്യമുനിയാം മഹാനെക്കണ്ടുവെന്നതും, 159

യുധിഷ്ഠിരൻ വ്യസനമോർത്തധികം വിലപിച്ചതും,
ഇളകം കരുണോദാരം നളാഖ്യാനമുരച്ചതും 160

അതിൽ ഭൈമീനളന്മാർതൻ സ്ഥിതിയും കഥയുള്ളതും,
ആമട്ടിലക്ഷഹൃദയമാ മുനീന്ദ്രൻ കൊടുത്തതും 161

ലോമശൻ വാനിൽ നിന്നിട്ടു ഭൂമീശാന്തമണഞ്ഞതും,
വനവാസികളാം പാണ്ഡുതനയന്മാരൊടപ്പൊഴേ 162

സ്വർഗ്ഗത്തിലർജ്ജുനകഥയൊക്കെയാ മുനി ചൊന്നതും,
തീർത്ഥങ്ങൾതൻ ഫലം പുണ്യമെത്തുന്നിഹ ചൊന്നതും,
പുലസ്ത്യതീർത്ഥയാത്രൈവമലം നാരദനൊത്തതും 164

ആ സ്ഥലത്തിൽപാണ്ഡപുത്രർ തീർത്ഥയാത്ര കഴിച്ചതും,
കർണ്ണനിദ്രനുവേണ്ടീട്ടു കുണ്ഡലങ്ങൾവെടിഞ്ഞതും 165

അവണ്ണമേ ഗയനുടെ യഞ്ജൈശ്വര്യങ്ങൾ ചൊന്നതും,
അഗസ്ത്യാഖ്യാനമതിലാ വാതാവിപൈയേയാശിച്ചതും 166

ലോപമുദ്രാഭിഗമനമപാത്യാർത്ഥം കഴിച്ചതും,
കൗമാരബ്രഹ്മചര്യം ശ്രശൃംഗൻതൻ കഥയെന്നതും 167

ബ്രഹ്മാവെഴും ജാമദഗ്ന്യാചരിതമായതും,
അതിലെത്ര കർത്തവീര്യ ഹൈഹയാക്ഷതി ചൊന്നതും 168

പ്രഭാസത്തിൽ പാണ്ഡവരായി വൃഷ്ണിപുംഗവർ ചേർന്നതും,

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/44&oldid=206594" എന്ന താളിൽനിന്ന് ശേഖരിച്ചത്