ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭ്രാതാക്കളോടത്ത നിന്നോടി ഞാൻ ചൊന്നതുടെയ്ക. 4
രക്ഷോബലം പൂണ്ടൊരീ ഞാൻ വീര, കാമഗയാണെടോ
എൻ പൃഷ്ടത്തിൽ കേറുക നീയംബരെ കൊണ്ടുപോകവൻ. 5
ഉറങ്ങുമീയിവരെയുമമ്മയേയുമുണർത്തുക
എല്ലാരെയും കൊണ്ടുപോകാമ ഭൂമാർഗ്ഗത്തിലൂടെ ഞാൻ. 6
ഭീമൻ പറഞ്ഞു

പേടിക്കേണ്ട പൃഥുശ്രോണി, ഞാനിരിക്കുമ്പോളില്ലിവൻ
ഈ ഞാനിന്നുവനെക്കൊൽവൻ നീ കാൺകതാൻ സുമദ്ധ്യമേ. 7
കിടനിൽപ്പാൻ പോര ഭീരു, പടുരക്ഷസ്സിവൻ മമ
പോരില്ലെന്നൂക്കു താങ്ങില്ലാപാരം രാക്ഷസരാരുമേ. 8
കാൺകെൻ തടിച്ചിടും കൈകൾ തുമ്പികൈകൾ കണക്കിനെ
പരിഗാബത്തോടകളും വിരിഞ്ഞീടുന്ന മാറുമേ. 9
ശോഭനേ, കാൺകെൻ വീര്യം ശക്രവീര്യം കണക്കിനെ
മനുഷ്യനെന്നോർത്തു പൃഥുശ്രോണി, പുച്ഛിച്ചിടായ്ക മാം. 10

ഹിഡിംബി പറഞ്ഞു

പുച്ഛിക്കുന്നില്ല ഹേ, വീര , ഗേവകൽപ്പൻ ഭവാനെ ഞാൻ;
പ്രഭാവം കണ്ടിരിപ്പൂ ഞാൻ മർത്ത്യരിൽതന്നെ രാക്ഷസൻ. 11

വൈശമ്പായനൻ പറഞ്ഞു.

ഭീമനേവം സല്ലപിച്ച വരുന്നേരത്തു ഭാരത!
ആ വാക്കെല്ലാം കേട്ട ദുഷ്ടൻ രാക്ഷസൻ പുരുഷാശനൻ. 12
അവൾക്കെഴും മർത്ത്യവേഷം ഹിഡിംബൻ കണ്ടിതാവിധം
പൂമാല മുടിയിൽ കെട്ടിയിട്ടോമനത്തിങ്കൾ വക്ത്രമായി. 13
നല്ല കൺപുരികം മൂക്കു കുഴൽ തേൻമൊഴിയിങ്ങനെ
സർവ്വാഭരണവും ചാർത്തി സൂക്ഷ്മവസ്രും ധരിച്ചവൾ , 14
അഴകേറും മാനുശസ്ത്രീവേഷം പൂണ്ടവൾ നിൽക്കവേ
പൂംസ്കാമയെന്നു ശങ്കിച്ചു ചോടിച്ചു പുരുഷാശനൻ. 15
പെങ്ങളോടങ്ങു കോപിച്ചാ രാക്ഷസൻ കുരുസത്തമ!
തുറുങ്കണ്ണമുരുട്ടികൊണ്ടവളോടേവമോതിനാൻ. 16
 
ഹിഡിംബൻ പറഞ്ഞു

അഷ്ടിക്കോർക്കമെനിക്കേതു ദുഷ്ടൻ വിഘ്നം വരുത്തുവോൻ
ഹിഡിംബിയെൻ കോപത്തെയും മൂഢേ, പേടിപ്പതില്ലെയോ 17
പുംസ്കാമേ, വിപ്രിയകരി, ധിക്കരിക്കുന്നു നിന്നെ ഞാൻ
ചൊല്ത്തോണ്ട പൂർവ്വശരർക്കൊക്കെ ദുഷ്ക്കീർത്തി ചേർത്തു നീ. 18
എവരെച്ചെന്നാശ്രയിച്ചീയിവന്നപ്രിയമാണു നീ
അവരേയവരേയും കൊൽവൻ ജവമോടഥ നിന്നെയും. 19

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/445&oldid=156791" എന്ന താളിൽനിന്ന് ശേഖരിച്ചത്