ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അറിയാമെന്നോടേറ്റിപ്പൾ പെരുകം ബാലമാശു തേ.
കൊല്ലുന്നതില്ലതുവരെയുറങ്ങട്ടെ സുഖിച്ചവർ 36
അപ്രിയം ചൊല്ലമീ നിന്നെത്തെയാദ്യം വധിക്കുവൻ.
നിന്റെ ചോര കുടിച്ചുട്ടു പിന്നെ ഞാനിവരേയുമേ. 37
കൊന്നുകൊള്ളാമ്മതിന്നുമേൽ തെറ്റുള്ളോരിവളേയുമേ.
 
വൈശമ്പായനൻ പറഞ്ഞു

എന്നുരച്ചിടുടൻ കൈയങ്ങോങ്ങിക്കൊണ്ടി നരാശനൻ 38
ഭീമസേനന്റെ നേരിട്ടു ഭീമം പാഞ്ഞെത്തിനാനവൻ.
അവൻ പാഞ്ഞെത്തിടുംനേരം ഭീമൻ ഭീമപരാക്രമൻ 39
ഓങ്ങിത്തയ്ക്കുന്ന കൈയ്യിൻമേൻ പിടിച്ചു ചിരിയോടുടൻ.
ഊക്കിൽപ്പിടിച്ചുട്ടവനേയുലയുമ്പോൾ വലിച്ചുതേ 40
എട്ടു വിൽപ്പാടു ദൂരേയ്ക്കു സിംഹം മാനിനെയാംവിധം
ഭീമൻ പിടിടച്ചമർക്കുമ്പോൾ കോപമുൾക്കൊണ്ടി രാക്ഷസൻ 41
പാരമാബ്ഭീമനെ ഞെക്കിഗ്ഘോരമായലറീടിനാൻ.
വീണ്ടുമൂക്കോടായവനെ വികർഷിച്ചിതു മാരുതീ 42
ഉറങ്ങും ഭ്രാദൃപാർശ്വത്തിലാരവം വേണ്ടെയന്നുതാൻ.
അന്യോന്യം പിടികൂടിയിട്ടു വലിച്ചാരുക്കൊടായവർ 43
ഹിഡിംബനും ഭീമനുമായി വിക്രമം കാട്ടിനാർ പരം.
മുറിച്ചാർ വൃക്ഷനിരകൾ വലിച്ചാർ പല വള്ളികൾ 44
ക്രുദ്ധരായവർദ്ധു വയസ്സൊത്ത മത്ത്വദ്വീപോപമർ.
അവർതന്നുഗ്രശബ്ദം കേട്ടുണർന്നിതു നരഷ്ഭർ 45
അമ്മയോടൊത്തുടൻ കണ്ടാർ മുൻപിൽ നിൽക്കും ഹിഡിംബിയെ.

154. ഹിഡിംബവധം

കുന്തിയും ഹിഡിംബിയും തമ്മിലുള്ള സംഭാഷണം.രാക്ഷസ്സി തന്റെ ചരിത്രവും ആഗ്രഹവും കുന്തിയെ അറിയിക്കുന്നു.അവൾ ചൂണ്ടിക്കാണിച്ച ദിക്കിലേക്കു നോക്കിയ പാണ്ഡവന്മാർ പൊരുതികൊണ്ടു നിൽക്കുന്ന ഭീമഹിഡിംബന്മാരെ കാണുന്നു. സഹായത്തിനെത്തിയ അർജ്ജുനാദികളെ വിലക്കി ഭീമൻ ഒറ്റയ്ക്കു ശുദ്ധം ചെയ്തും ഹിഡിംബനെ വധിക്കുന്നു.

 
വൈശമ്പയനൻ പറഞ്ഞു

ഹിഡിംബിതൻ ദിവ്യരൂപമുണർന്നളവു കണ്ടവർ
പുരുഷവ്യാഘ്രരാശ്ചര്യപ്പെട്ടു കുന്തിയോടൊത്തഹോ! 1
പിന്നെയായവളെ പാർത്തു സൗന്ദര്യാൽ വിസ്മയത്തോടും
കുന്തി ചോദിച്ചു മധുരം സാന്ത്വപൂർവ്വം പതുക്കവേ. 2

കുന്തി പറഞ്ഞു

ദേവസ്ത്രീക്കൊത്ത നീയാരാരാരുടെയേതവൾ സുന്ദരീ!
എന്തിന്നായിട്ടിങ്ങു വന്നതെവിടെനിന്നാണു വന്നതും? 3

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/447&oldid=156793" എന്ന താളിൽനിന്ന് ശേഖരിച്ചത്