ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാര്യയും മകനും പിന്നെമകളും സ്വാർത്ഥമല്ലയോ
വ്യഥ തീർക്കൂ ബുദ്ധിയാലും ഞാൻതാനങ്ങോട്ടുപോയിടാം. 3
ഇതല്ലോമുഖ്യമായൊരു നാരീകൃത്യം സനാതനം
പ്രാണൻകളഞ്ഞുമേ ഭർത്തൃപ്രീണനം ചെയ്തുകൊള്ളണം 4
ആക്കർമ്മംചെയ്തുവെന്നാലോ സൗഖ്യമാകും ഭവാനുമേ
ഇങ്ങുമപ്പരലോകത്തും തങ്ങാത്തകീർത്തി നേടിടാം. 5
ഇതല്ലോ വലുതീം ധർമ്മമോതിടാമങ്ങയോടു ഞാൻ
അർത്ഥധർമ്മങ്ങളങ്ങേക്കുപൂർത്തിയ്ക്കാണ്മതുണ്ടിഹ. 6
ഭാര്യയെകൊണ്ടുള്ളൊരർത്ഥമാര്യനങ്ങെന്നിൽനേടീനാൻ
മകളെയും മകനേയും പെറ്റേനനൃണയായി ഞാൻ. 7
മക്കളെപ്പോറ്റിരക്ഷിപ്പാൻ ശക്തനല്ലോ ഭവാനിഹ
അവ്വണ്ണമിവരെപ്പോറ്റി രക്ഷിപ്പാൻ ശക്തയല്ലഞാൻ. 8
എനിക്കങ്ങില്ലയെന്നാലോ സർവ്വപ്രാണധനേശ്വരാ!
മക്കളേതുനിലയ്ക്കാകും രക്ഷിക്കുന്നതുമെങ്ങനെ? 9
അങ്ങില്ലായ്കിൽ ബാലപുത്രാവിധവാനാഥയായഞാൻ
മര്യാദപ്പടി നിന്നിട്ടീ മക്കളേക്കാപ്പതെങ്ങനെ ? 10
പേർത്തു കുറുമ്പേകും ദൃപ്തരർത്ഥിപ്പോരിക്കുമാരിയെ
നിൻ ചാർച്ചയ്ക്കൊത്തീടാത്തൊരിൽ നിന്ന് രക്ഷിപ്പതെങ്ങനെ?
നിലത്തിട്ടീടിലോ മാംസം പല പക്ഷികളെത്തിടും
അവ്വണ്ണം പതിയില്ലാത്തപ്പെണ്ണിലെത്തിടുമാളുകൾ. 12
ഇളക്കിതീർത്തുദുഷ്ടന്മാരലട്ടിടുമ്പോഴന്നുഞാൻ
സൽപ്പഥത്തെക്കൈവിടാതെ നിൽപ്പാൻ വിപ്ര, കുഴങ്ങുമേ. 13
നിൻ കുലത്തിൽ പിറന്നോരീ നിർദോഷപ്പെൺകിടാവിനെ
പിതൃപൈതാഹമഹപഴിക്കാക്കനാളാകയില്ല ഞാൻ. 14
അനാഥനായ് സർവ്വനാശമേറ്റൊരീചെറുപുത്രനിൽ
ധർമ്മജ്ഞനങ്ങയേപ്പോലീഞാൻ സൽഗുണംചേർപ്പതെങ്ങനെ?
അനാഥയീ നിൻമകളേതാനെന്നെനിരസിച്ചുമേ
അനർഹന്മാരാഗ്രഹിക്കും ശൂദ്രരൊത്ത് കണക്കിനെ. 16
നിൻഗുണം ചേരുമിവളെഞാൻ കൊടുക്കാതിരിക്കിലോ
ബലാൽ കൈക്കൊള്ളുമേ കാക്കയജ്ഞഹവ്യംകണക്കിനെ.
ത്വൽസ്ഥിതിക്കൊത്തമട്ടെന്ന്യേ പുത്രനെപാർത്തുനിന്നു ഞാൻ
അനർഹവശയായിടും മക്കളെ പാർത്തുമങ്ങനെ. 18
നാട്ടിൽ നിന്ദാപാത്രമായ് തന്നെതാനറിയാതഹോ!
അവലിപ്തജനംമൂലം ചാവുമേ വിപ്ര, നിശ്ചയം. 19
അങ്ങുപോയാലീകിടാങ്ങളങ്ങുകൈവിട്ട നന്ദനർ
വെള്ളം വറ്റീടിൽ മത്സ്യംപോലില്ല വാദം നശിക്കുമേ. 20

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/458&oldid=156804" എന്ന താളിൽനിന്ന് ശേഖരിച്ചത്