ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏറ്റുറ്വാങ്ങീട്ടുടൻ ദ്രോണനേറ്റവും കൃതകൃത്യനായി . 12
സാമോദനായിടും ദ്രോണൻ രാമൻ നൽകിയതുതുത്തമം
ബ്രഹ്മാസ്രുംതന്നെയും നേടിച്ചെമ്മേ മർത്ത്യരിൽ മുൻപനായ്.
പരം ദ്രുപദനെക്കണ്ടാബ് ഭാരദ്വാജൻ പ്രതാപവാൻ
പറഞ്ഞു പുരുഷല്യാഘ്രൻ പ്രിയൻ ഞാനോർക്കുകെന്നതാൻ. 14
ദ്രുപദൻ പറഞ്ഞു
അശ്രോത്രിയൻ ശ്രോത്രീയന്നരഥി തോഴർ രഥിക്കുമേ
അപാർത്ഥിവൻ പാർത്ഥിവന്നുമാകാ മുൻവേഴ്ച്ച വേഴ്ചയോ‌! 15
ബ്രാഹ്മണൻ പറഞ്ഞു
പാഞ്ചാല്യനെപറ്റിയൊന്ന് താൻ ചിത്തത്തിലുറച്ചുടൻ
കുരുമുഖ്യരഴും ഹസ്തിപുരം പൂകീടിനാനവൻ 16
‌ആദ്രോണൻ വന്നതിൽ തന്റെ പൗത്രരേയും ധനൗഘവും
കൊടുത്താൻ ശിഷ്യരായിട്ടങ്ങടൻ ഭീഷ്മനവന്നഹോ! 17
അസ്ത്രശിക്ഷയ്ക്കൊരുമ്പിട്ടു ശിഷ്യരാം പാർത്ഥരോടുടൻ
ദ്രോണൻ ചൊന്നാൻ ശിഷ്യവർഗ്ഗാന്വിതം ദ്രുപദമർദ്ധനം. 18
ഗുരുദക്ഷിണയായിട്ടൊന്നിരിപ്പുണ്ടെന്റെ മാനസിൽ
കൃതാസ്രുരാം നിങ്ങളതുചെയ്തീടാനേറ്റുചൊല്ലുവിൻ 19
അർജ്ജുനൻ മുതൽ പേരായതേറ്റോതി ഗുരുവോടുടൻ.
കൃതൃസ്രൂരായി പാണ്ഡവന്മാർ കൃതനിശ്ചയരായതിൽ 20
ദ്രോണൻ വീണ്ടും ചൊല്ലി ഗുരുദക്ഷിണാർത്ഥത്തിനിങ്ങനെ :
“പാർഷതൻ ദ്രുപദാപിക്യൻ ഛത്രവത്യവനീശ്വരൻ 21
അവനോടാനാടുനേടീട്ടീ വന്നുടനെനൽകുവിൻ
പോരാൽ ദ്രുപദനെവെന്നുവീരരാം പഞ്ചപാണ്ഡവർ 22
പിടിച്ചുകെട്ടിസ്സചിവരോടും ദ്രോണനുനൽകിനാർ .
ദ്രോണൻ പറഞ്ഞു
പേർത്തു നിന്നോടു ഞാൻ സഖ്യംപ്രാർത്ഥിക്കുന്നേൻ നരാധിപ!
അരാജാവൊരു രാജാവിന്നിഷ്ടനാവുക വയ്യപോൽ.
അതാണുഞാൻ യജ്ഞസേന, രാജ്യംനീയൊത്തുവീണ്ടതും 24
ഗംഗയ് ക്കുതെക്കേക്കരയിലങ്ങുമന്നൻ, വടക്കുഞാൻ .
ബ്രാഹ്മണൻ പറഞ്ഞു
ഭരതദ്വാജാത്മജനിതു പറഞ്ഞളവു പാർഷതൻ 25
അസ്ത്രവിത്തമനാ ദ്രോണവിപ്രനോടേവമോതിനാൻ:
“ഏവമാട്ടേ നന്മവരും ഭാരദ്വാജമഹാമതേ! 26
ആസ്സത്യംനിലനിൽക്കട്ടെ നിത്യമങ്ങോർത്തിടും വിധം "
അന്യേന്യമേവം ചൊല്ലീട്ടു നന്നായിസഖ്യം കഴിച്ചവർ 27
പിരിഞ്ഞുദ്രോണപാഞ്ചാല്യവീര്യർ വന്നവഴിക്കു താൻ ‌
അവമാനമിതെപ്പോഴുമവന്റെ കരൾ വിട്ടഹോ! 28
പോവാതെയായി ബുദ്ധിക്കെട്ട ഭുവാനോർക്കോൻ മെലിഞ്ഞുപോയി.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/472&oldid=156820" എന്ന താളിൽനിന്ന് ശേഖരിച്ചത്