ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്ലോകമെണ്ണൂറ്റെഴുപതുണ്ടാകവേ സംഖ്യ നോക്കിയാൽ 309

ബ്രഹ്മവാദി മുനിശ്രേഷ്ഠൻ നന്മയോടു കഥിച്ചതായ്.
സൗപ്തികൈഷീകപർവ്വങ്ങളുത്തമങ്ങളിണക്കിയാൽ 310

അതിന്നുമേൽ ചൊല്ലിടാം ഞാൻ സ്ത്രീപർവ്വം ദുഃഖസങ്കടം.
ഉച്ചദുഃഖവ്യസനിയാം പ്രജ്ഞാചക്ഷുസ്സു പാർത്ഥിവൻ 311

കൃ‍ഷ്ണൻമുൻപിലണപ്പിച്ച കൃഷ്ണായോമയവിഗ്രഹം
ഭീമദ്വേഷാൽ പുണർന്നിട്ടു ഭീമബുദ്ധ്യാ തകർത്തതും, 312

മതിമാനതിദുഃഖാർത്തൻ ധൃതരാഷ്ടനൃപന്നഹോ!
സംസാരക്കാടു കാണിക്കും മോക്ഷദർശനയുക്തിയാൽ 313

വിദുരൻ വിരവോടാർത്തിക്കാശ്വാസത്തെക്കൊടുത്തുതും,
പിന്നെയെന്തഃപുരത്തോടുമൊന്നിച്ചന്ധനരേശ്വരൻ 314

പടുദുഃഖം കുരുകുലപ്പടക്കളമണഞ്ഞതും,
വീരപത്നികൾ ദുഃഖം മൂത്തോരോന്നു വിലപിച്ചതും 315

ഗാന്ധാരീ ധൃതരാഷ്ട്രന്മാർക്കേന്തും ശോകവിമോഹവും,
തത്ര പോരിൽ പിൻതിരിക്കാതെത്തി ചത്തു കിടപ്പതായ്
ഭർതൃപുത്രഭ്രാതൃവർഗ്ഗം ക്ഷത്രിയസ്ത്രീകൾ കണ്ടതും,
പുത്രപൗത്രവധാലാർത്തിമൂത്ത ഗാന്ധാരിതന്നുടെ 317

ഉഗ്രകോപോദയം കൃഷ്ണൻ തക്കമോടു കെടുത്തതും,
പിന്നെദ്ധീമാൻ ധർമ്മശീലൻ മന്നവൻ വിധിയാംവിധിം 318

മരിച്ച മന്നോർദേഹം സംസ്കരിപ്പിച്ചതുമങ്ങനെ,
തോയത്തിൽ മന്നോർക്കുദക്രിയ ചെയ് വാൻ തുടങ്ങവേ 319

പൃഥതാൻ പെററ കർണ്ണന്റെ കഥാഗുഹ്യം കഥിച്ചതും,
ഇതല്ലോ വ്യാസയോഗീന്ദ്രകൃതിയിങ്കൽ മുറയ്ക്കിഹ. 320

പതിനൊന്നാമതാം പർവ്വമതിശോകവിവർദ്ധനം
സജ്ജനങ്ങൾക്കു വൈക്ലബ്യസങ്കടാശ്രുപ്രവർത്തനം 321

അദ്ധ്യായമിരുപത്തേഴാണിപ്പർവ്വത്തിങ്കലുള്ളതും.
എഴുനൂറ്റെഴുപത്തഞ്ചു ശ്ലോകമാം സംഖ്യ നോക്കിയാൽ 322

ഇതിൽ ഭാരതകർത്താവാം മുനി നിർമ്മിച്ചിരിപ്പതും.
പന്തിരണ്ടാം ശാന്തിപർവ്വം പിന്നെബുദ്ധിവിവർദ്ധനം 323

പിതൃഭ്രാതൃസ്യാലപുത്രമാതുലാദികൾ മാരണാൽ
അതിനിർവ്വിണ്ണനായ് ധർമ്മമതിയാം ധർമ്മനന്ദനൻ 324

ശരതല്പേ ധർമ്മവാദം ശാന്തിപർവ്വത്തിൽ വിസ്തരാൽ,
അതെല്ലാമറിവിച്ഛിക്കും മന്നവർക്കറിയേണ്ടതാം 325

ആപദ്ധർമ്മങ്ങളും കാലഹേതു കണ്ടറിയേണ്ടവ;

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/53&oldid=208265" എന്ന താളിൽനിന്ന് ശേഖരിച്ചത്