എട്ടദ്ധ്യായമിതിൽ ശ്ലോകം മൂന്നൂറ്റിരുപതാവിധം.
ചേർത്തിട്ടുണ്ടിഹ തത്ത്വജ്ഞശ്രേഷ്ഠൻ വ്യാസമുനീശ്വരൻ. 362
മഹാപ്രാസ്ഥാനികം പർവ്വം പതിനേഴാണതാണഥഃ
രാജ്യം വിട്ടാപ്പാണ്ഡവന്മാർ പ്രാജ്യപുരുഷപുംഗവർ 363
ദ്രൌപദീദേവിയോടൊത്തു മഹാ പ്രസ്ഥാനമാർന്നുതേ.
അവർ ചെങ്കടലിൽ ചെന്നിട്ടവിടെക്കണ്ടിതഗ്നിയെ 364
വഹ്നി ചോദിക്കയാൽ പാർത്ഥൻ വഹ്നീപൂജാപുരസ്സരം
പാണ്ഡവൻ പ്രാജ്യമായോരു ഗാണ്ഡീവംവില്ലു നല്കിനാൻ. 365
പിന്നെ ഭ്രാതാക്കൾ പാഞ്ചാലീദേവിയും വീണുവെങ്കിലും
ധർമ്മജൻ തിരിയേ നോക്കാതവിടുന്നും ഗമിച്ചുതേ. 366
പതിനേഴാം പർവ്വമിതു മഹാപ്രാസ്ഥാനികാമിധം
ഇതിലൊത്തീടുമദ്ധ്യായം മുന്നല്ലോ ശ്ലോകമാവിധം. 367
മുന്നൂറ്റിരുപതാകുന്നൂ തത്വജ്ഞമനികല്പിതം.
സ്വർഗ്ഗപർവ്വമിതിൽ പിന്നെ മുഖ്യം ശ്ലാഘ്യമമാനുഷം 368
വന്നൂ വിമാനം സ്വർഗ്ഗത്തിൽനിന്നെന്നിട്ടും യുധിഷ്ഠിരൻ
ഭാവിച്ചീലാനൃശംസ്യത്താൽ1 ശ്വാവില്ലാതെ കരേറുവാൻ. 369
ചാഞ്ചല്യമറ്റ തൽബുദ്ധീതാൻ ചാലേ കണ്ടു ധർമ്മരാൾ2
ശ്വരൂപം3 വിട്ടിണങ്ങീ താൻ സ്വരൂപം പൂണ്ടു കേവലം. 370
സ്വർഗ്ഗത്തിൽ ചെന്നു വിവിധദുർഗ്ഗയാതനയൊത്തഹോ!
ധർമ്മജൻ നരകം കണ്ടു ദേവദൂതന്റെ മായയാൽ. 371
അതിൽ കേട്ടിതു ധർമ്മാത്മാവഥ തന്നുടെ തമ്പിമാർ
യാതനാദേഹമാർന്നേറ്റം വേദനപ്പെട്ടു കേഴ്വതും. 372
ഛലാൽ4 കർമ്മഫലം ധർമ്മവലാരിക5 ഉണർത്തവേ
സ്വർഗ്ഗ,ഗയിൽ കുളിച്ചിട്ടാ സ്വർഗ്ഗിമെയ്യാണ്ട പാണ്ഡവൻ. 373
സ്വധർമ്മ സിദ്ധമാം സ്ഥാനമഥ സ്വർഗ്ഗത്തിലാണ്ടവൻ
ഇന്ദ്രാദിദേവാദൃതനായ് നന്ദ്യാ വാണിതു ധർമ്മജൻ. 374
പതിനെട്ടാം പർവ്വമേവം രചിച്ചു വ്യാസമാമുനി
ഇതിലദ്ധ്യായമഞ്ചല്ലോ മതിമാൻ മുനി തീർത്തതും. 375
ശ്ലോകങ്ങളുണ്ടിരുന്നൂറുമൊൻപതും താപസേന്ദ്രരേ!
പരമർഷികലാശ്രേഷ്ഠനരുളിചെയ്തതായിഹ. 376
ഈവണ്ണം പതിനെട്ടാണു പർവ്വമൊക്കവേ നോക്കിയാൽ
ഹരിവംശഭവിഷ്യങ്ങളുരച്ചിതൂഖില6ങ്ങളിൽ. 377
പതിനായിരവും പിന്നെ രണ്ടായിരവുമങ്ങനെ
ഖിലമാം ഹരിവംശത്തിൽ ശ്ലേകം തീർത്തു മുനീശ്വരൻ; 378
1 ആനൃശംസ്യം = ദയ. 2 ധർമ്മരാൾ = ധർമ്മരാജാവു്. 3 ശ്വരൂപം = പട്ടിയുടെ രൂപം. 4 ഛലാൽ = വ്യാജരൂപത്തിൽ. 5 ധർമ്മവലാരികൾ = ധർമ്മ രാജാവും ഇന്ദ്രനും. 6 ഖിലം = അനുബന്ധം.