ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

208.ദ്രോണവാക്യം

ദ്രോണനും ഭീഷ്മരെ അനുകരിച്ചു പാണ്ഡവർക്കു അവകാശപ്പെട്ട രാജഭാഗം കൊടുത്തു് അവരുമായ് രമ്യതയിൽ കഴിയുന്നതാണു നല്ലതെന്നു പറയുന്നു.കർണ്ണൻരല കൊള്ളിവാക്കുകളും ഉപയോഗിച്ച് ആ അഭിപ്രായത്തെ എതിർക്കുന്നു.താൻ പറഞ്ഞതനുസരിക്കാതെ പാണ്ഡവരോടെതിർക്കാനാണു തീരുമാനിക്കുന്നതെകിൽ,അധികം താമസിക്കാതെ കരുവംശം നാമാവശേഷമാകുമെന്നു ദ്രോണൻ പറയുന്നു.



ദ്രോണൻ പറഞ്ഞു
          ധൃതരാഷ്ട്രം ഹിതംകാണും മന്ത്രത്തിന്നു വരുത്തിയോർ
          ധർമ്മാർത്ഥകീർത്തികൾക്കൊത്ത കൃത്യമോതീടവേണമേ 1
          എനിക്കുമിതുതാൻ പക്ഷം ഗാംഗേയൻ ചൊന്നവണ്ണമേ
          ഭാഗിക്കേണം പാണ്ഡവർക്കിതു ശാശ്വതധർമ്മമാം 2
          പ്രിയം ചൊല്ലുന്നൊരുവനെ ദ്രുപദന്നായയയ്ക്കണം
          അവർക്കുവേണ്ടി വളരെ രത്നത്തേടൊത്തു ഭാരത 3
          ചാർച്ചയ്ക്കായ് ദ്രുപദനേകാൻ വിത്തവും കൊണ്ടുപോകണം
          അവന്റെ ചേർച്ചയാലേററം വൃദ്ധിയുണ്ടെന്നുമോതണം 4
          അങ്ങുംദുര്യോധനൻതാനും നന്ദിക്കുന്നെന്നുമോതണം
          ദ്രുപദൻ തന്നിലും വീണ്ടും ധൃഷ്ടദ്യുമ്നനിലും നൃപ 5
          ചേർച്ചയ്ക്കൗചിത്യവും പാരംവേഴ്ചയും തത്ര വാഴ്ത്തണം
          ആശ്വസിപ്പിക്കണം പാർത്ഥരേയും മാദ്രേയരേയുമേ 6
          നല്ല പൊന്നും പരം ഭംഗിയുള്ള ഭൂഷണജാലവും
          രാജേന്ദ്രാനിൻ ചൊൽപ്പടിക്കാ ദ്രൗപദിക്കു കൊടുക്കണം 7
          ഏവം ദ്രുപദപുത്രന്മാർക്കേവർക്കും ഭരതർഷമ
          പാണ്ഡവന്മാർക്കുമവ്വണ്ണം കുന്തിക്കും ചേർന്നിടും വിധം 8
          ഇത്ഥം പാണ്ഡവരോടൊത്താ ദ്രുപദൻതന്നോടേറ്റവും
          സാന്ത്വം ചൊല്ലിപ്പാണ്ഡവർത്തൻ പ്രയ്ണ കഥ ചൊല്ലണം 9
          ആ വീരൻമാർ സമ്മതിച്ചാൽ പോകേണം നല്ല സേനകൾ
          പാണ്ഡവാനയനത്തിനായ് ദുശ്ശാസനവികർണ്ണരും 10
          പിന്നെയാപ്പാണ്ഡവശ്രേഷ്ഠരങ്ങേറ്റം സൽക്കരിക്കവേ
          പ്രകൃതിപ്രമദത്തോടും പിതൃസ്ഥാനത്തിരിക്കവേ 11
          ഇതാണു ഹേ മഹാരാജാ നിൻ പുത്രർക്കുമവർക്കുമേ
          യുക്തമാം നിലയീബ്ഭീഷ്മരൊത്തു വാഴ്പതു ഭാരത 12
കർണ്ണൻ പറഞ്ഞു
          അർത്ഥമാനങ്ങളെക്കൊണ്ടിട്ടന്തരംഗസ്ഥരാമിവർ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/570&oldid=156889" എന്ന താളിൽനിന്ന് ശേഖരിച്ചത്