ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

667
അഗ്നിയുണ്ടാക്കിയും കത്തിവന്നുമാഹുതിചെയ്തുമേ
പുഷ്പോപഹാരംചെയ്തും വൻ പുഴവക്കിൽ നിരക്കവേ 9
സ്നാനം ചെയ്താസ്സൽപഥസ്ഥവിദ്വൽഭൂസുരരാജിയാൽ
ഏറ്റം ശോഭിച്ചിതന്നേരം ഗംഗാദ്വാരം ധരാപതേ! 10
ഏവമോരോതരമവരിരിക്കെപ്പാണ്ഡവർഷഭൻ
സ്നാനത്തിനായിക്കൗന്തേയൻ ഗംഗയിങ്കലിറങ്ങിനാൻ 11
അവിടെ സ്നാനവും ചെയ്തു പിതൃതർപ്പണമാർന്നവൻ
അഗ്നികാര്യത്തിനായാറ്റിൽനിന്നു കേറുന്ന നേരമേ, 12
അപകർഷിച്ചിതവനെ നാഗരാജന്റെ കന്യക
ഉലൂപിയെന്നവൾ പരം കാമിച്ചംഭസ്സിൽവെച്ചഹോ! 13
കണ്ടാനാപ്പാർത്ഥനവിടെജ്ജ്വലിച്ചാളുന്ന വഹ്നിയെ
ശ്ലാഘ്യമാകുന്ന കൗരവ്യനാഗരാജന്റെ മന്ദിരേ. 14
അവിടെച്ചെയ്താനഗ്നികാര്യം പാർത്ഥൻ ധനഞ്ജയൻ
നിശ്ശങ്കമാഹുതിയിനാൽ തുഷ്ടനായീ ഹുതാശനൻ 15
അഗ്നികാര്യം ചെയ്തശേഷം നാഗകന്യകയോടവൻ
മന്ദസ്മിതം പൂണ്ടിവണ്ണം മന്ദമായരുളീടിനാൻ. 16

അർജ്ജുനൻ പറഞ്ഞു
ഭീരു, നീ സാഹസമിതു ചെയ്തതെന്തയി ഭാമിനി!
ഈ നല്ല ദേശമേതാരുനീയാരുടയ നന്ദിനി? 17

ഉലൂപി പറഞ്ഞു
ഐരാവതകുലത്തിങ്കൽ കൗരവ്യൻ പന്നഗോത്തമൻ
അവന്റെ പുത്രിയല്ലോ ഞാനുലൂപിയുരഗാംഗന. 18
ഈ ഞാൻ കുളിപ്പാൻ പുഴയിലിറിങ്ങിക്കൊണ്ടരങ്ങയെ
കണ്ടനേരം നരവ്യാഘ്ര, കാമമൂർച്ഛിതയായിനേൻ. 19
നിന്മൂലം മദനാതങ്കം പൂണ്ടെന്നെക്കുരുനന്ദന!
സ്വന്തമെന്നോർത്താത്മദാനം കൊണ്ടുനന്ദിപ്പെടുത്തുക. 20

അർജ്ജുനൻ പറഞ്ഞു
ബ്രഹ്മചര്യം പന്തിരണ്ടുമാസമുണ്ടിങ്ങെനിക്കെടോ
ധർമ്മരാജന്റെ വിധിയാം സ്വാതന്ത്ര്യമിതിലില്ല മേ. 21
ജലചാരണി, നിന്നിഷ്ടം ചെയ്‌വാനിച്ഛിപ്പതുണ്ടു ഞാൻ
അനൃതം ഞാൻ മുൻപു ചെയ്തിട്ടീല ചൊല്ലില്ലൊരിക്കലും. 22
എനിക്കനൃതമാകാതെ നിനക്കും പ്രിയമാം വിധം
ധർമ്മത്തിൽ കേടുതട്ടാതെ ചെയ്താലുമുരഗാംഗനേ! 23

ഉലൂപി പറഞ്ഞു
അറിവേൻ ഞാൻ പാണ്ഡവ, നിൻദേശസഞ്ചാരകാരണം
ബ്രഹ്മചര്യവുമവ്വണ്ണം ധർമ്മജ്ഞ, ഗുരുശാസ്യവും. 24
പാഞ്ചാലിയൊന്നിച്ചൊരുത്തൻ മേവുമ്പോളിഹ മറ്റൊരാൾ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/592&oldid=156913" എന്ന താളിൽനിന്ന് ശേഖരിച്ചത്