ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭൃഗുതുംഗത്തിലും ചെന്നിട്ടാത്മശുദ്ധി വരുത്തിനാൻ. 2
ഗോസഹസ്രങ്ങൾ വളരെദ്ദാനംചെയ്തിതു ഭാരത!
ഗൃഹങ്ങളും ബ്രാഹ്മണർക്കായ്ക്കൊടുത്തൂ കുരുസത്തമൻ. 3
ഹിരണ്യബിന്ദുതീർത്ഥത്തിൽ സ്നാനംചെയ്തു നരോത്തമൻ
പുണ്യായതനഭേദങ്ങൾ കണ്ടു പാണ്ഡവപുംഗവൻ . 4
ബ്രാഹ്മണശ്രേഷ്ഠരോടൊന്നിച്ചിറങ്ങിപ്പോന്നു ഭാരത!
കിഴക്കുദിക്കു നോക്കീട്ടു ഗമിച്ചൂ ഭരതർഷഭൻ. 5
ക്രമത്തിലോരോ തീർത്ഥങ്ങൾ കണ്ടു കൗരവസത്തമൻ
ഉല്പലിന്യാഖ്യനദിയും നൈമിഷാരണ്യദേശവും 6
നളന്ദയവ്വണ്ണമമരനന്ദ കൗശികിയെന്നതും
മഹാനദി ഗയ ശ്രീമൽ ഗംഗയും പുനരിങ്ങനെ 7
ഇമ്മട്ടു തീർത്ഥവും പുണ്യാശ്രമവും കണ്ടുകണ്ടവൻ
ആത്മശുദ്ധി വരുത്തിത്താൻ ബ്രാഹ്മണർക്കേകി ഗോക്കളെ. 8
അംഗവംഗംകലിംഗങ്ങളിങ്കൽ തീർത്ഥങ്ങളൊക്കെയും
പുണ്യക്ഷേത്രങ്ങളും പുക്കാൻ സർവ്വവും വാസവാത്മജൻ; 9
വിധിപോലെയായതെല്ലാം കണ്ടതിൽ ദാനങ്ങളേകിനാൻ.
കാലിംഗരാഷ്ട്രദ്വാരത്തിലർജ്ജുനാനുരാഗരാം ദ്വിജർ 10
പാർത്ഥന്റെ സമ്മതത്തോടും പിൻതിരിച്ചിതു ഭാരത!
അന്തണന്മാർ സമ്മതിക്കെക്കുന്തീപുത്രൻ ധനഞ്ജയൻ 11
അല്പം സഹായക്കാരോടൊത്തബ്ധിയുള്ളിടമെത്തിനാൻ.
അവൻ കലിംഗദേശം വിട്ടേവം പുണ്യസ്ഥലങ്ങളും 12
രമ്യഹർമ്യങ്ങളും മറ്റും ചെമ്മേ കണ്ടുനടന്നുതേ.
മഹർഷികളിരിപ്പോരു മഹേന്ദ്രാദ്രിയണഞ്ഞവൻ 13
മെല്ലെക്കടൽക്കരവഴി മണലൂരിലണഞ്ഞുതേ.
അവിടെത്തീർത്ഥവും പുണ്യക്ഷേത്രവും പാർത്തുപാർത്തവൻ 14
മഹാവീരൻ ചെന്നുകണ്ടു മഹാധർമ്മിഷ്ഠനായഹോ!
മണലൂരപുരം വാഴും ചിത്രാംഗദനരേന്ദ്രനെ. 15
അവന്നു ചിത്രാംഗദയെന്നുണ്ടു സുന്ദരിയാം മകൾ
യദൃച്ഛയാ കണ്ടു താനാപ്പുരത്തിലവളെ സ്വയം. 16
കണ്ടു കാമിച്ചിതാച്ചാരുചിത്രവാഹനപുത്രിയെ
രാജാവിനെച്ചെന്നുകണ്ടവ്യാജം കാമിതമോതിനാൻ: 17
“യോഗ്യക്ഷത്രിയനായീടുമെനിക്കീക്കന്യയെത്തരൂ.”
അതുകേട്ടോതിയരച'നങ്ങാരുടെ നന്ദനൻ?' 18
ചൊന്നാനവൻ 'പാണ്ഡവൻ ഞാൻ കുന്തീപുത്രൻ ധനഞ്ജയൻ.'
അവനോടോതിയാ രാജാവഥ സാന്ത്വമൊടിങ്ങനെ.

ചിത്രാംഗദൻ പറഞ്ഞു
പ്രഭഞ്ജനാഖ്യനായുണ്ടായീക്കുലത്തിലൊരൂഴിപൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/594&oldid=156915" എന്ന താളിൽനിന്ന് ശേഖരിച്ചത്