ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

“ബ്രഹ്മവാദികൾ വർജ്ജിപ്പതെന്തീത്തീർത്ഥങ്ങളൊക്കയും?” 6

താപസന്മാർ പറഞ്ഞു
അഞ്ചു നക്രങ്ങളുണ്ടിങ്ങു പിടിപ്പൂ മുനിമുഖ്യരെ
അതുകൊണ്ടാണു വർജ്ജിപ്പതിവയെക്കുരുനന്ദന!

വൈശമ്പായനൻ പറഞ്ഞു
എന്നു കേട്ടാ മഹാബാഹു തപോധനർ തടുക്കിലും
ആത്തീർത്ഥങ്ങളിലുൾപ്പുക്കു നോക്കിനാൻ പുരുഷർഷഭൻ.8
ഉടൻ സൗഭദ്രമായീടും മുനിതീർത്ഥമണഞ്ഞവൻ
ഇറങ്ങി സ്നാനവുംചെയ്തൂ ശൂരനേറ്റം പരന്തപൻ. 9
അപ്പൊഴാ വീരനായീടും കെല്പേറീടുന്ന പാർത്ഥനെ
വെള്ളത്തിൽവെച്ചുഗ്രനക്രം കാലിന്മേൽ പിടികൂടിനാൻ. 10
പിടയുന്നോരു നക്രത്തെപ്പിടിച്ചുംകൊണ്ടു പാണ്ഡവൻ
കടുത്തകയ്യൂക്കുടയോനുടൻ കരയിലേറിനാൻ. 11
യശസ്വിയാമർജ്ജുനൻതാനുയർത്തിക്കൊണ്ട നക്രവും
പരം ഭൂഷകൾ ചാർത്തീടുമൊരു സുന്ദരിയായിതേ. 12
ഭവ്യശ്രീ കലരുന്നോരു ദിവ്യരൂപമിയന്നഹോ!
ഇപ്പടിക്കുള്ളത്ഭുതത്തെയപ്പോൾ കണ്ടൂ ധനഞ്ജയൻ. 13
പരമപ്രീതി കൈക്കൊണ്ടു പറഞ്ഞാനവളോടുടൻ.

അർജ്ജുനൻ പറഞ്ഞു
ഹന്ത! നീയാരു കല്യാണി,യെന്തേ മുതലയാകുവാൻ? 14
ഏവമാവത്തക്ക പാപമെന്തു നീ ചെയ്തു മുന്നമേ?

വർഗ്ഗ പറഞ്ഞു
ദേവാരണ്യത്തിൽ ലാണീടുമപ്സരസ്സാണു ഞാൻ വിഭോ! 15
വിത്തേശനിഷ്ടയല്ലോ ഞാൻ വർഗ്ഗയെന്നാണു പേരു മേ
ശുഭമാരായ് കാമഗകൾ നാലു തോഴികളുണ്ടു മേ 16
അവരോടൊത്തു പോയ്ക്കൊണ്ടേൻ ലോകപാലഗൃഹത്തിൽ ഞാൻ.
അവിടെക്കണ്ടതീ ഞങ്ങൾ തപസ്സിലാണ്ടൊരു വിപ്രനെ 17
സുന്ദരാകാരനൊറ്റയ്ക്കോത്തുചൊല്ലിയെഴും വിധൗ.
അദ്ദേഹത്തിൻ തപസ്സാലക്കാടൊക്കത്തെളിവാർന്നുതേ 18
ആദിത്യനെപ്പോലെയവനാദ്ദേശം തെളിവാക്കിനാൻ.
അവന്റെയാത്തേജസ്സും നല്ലഴകും കണ്ടൊരീജ്ജനം 19
അദ്ദേശത്തിൽ ചെന്നിറങ്ങീ തപോവിഘ്നം വരുത്തുവാൻ.
ഞാനവ്വണ്ണം സൗരഭേയി സമീചി ബുൽബുദാ ലതാ 20
ഒരുമിച്ചേവരും ചെന്നൂ വിപ്രപാർശ്വത്തു ഭാരത!
പാടിയും പുഞ്ചിരിക്കൊണ്ടും മുനീന്ദ്രനെ മയക്കുവാൻ. 21
അദ്ദേഹമോ ഞങ്ങളിലന്നാശവെച്ചില്ല ലേശവും
ഇളകീലാ മഹാതേജസ്സാത്തപസ്സിലിരിപ്പവൻ. 22

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/596&oldid=156917" എന്ന താളിൽനിന്ന് ശേഖരിച്ചത്