ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വർഗ്ഗ പറഞ്ഞു
പിന്നെയാ വിപ്രനെക്കൂപ്പി വലംവെച്ചിട്ടു പോന്നുടൻ 12
ചിന്തും ദുഃഖത്തൊടും ഞങ്ങൾ ചിന്തിച്ചിതു പരസ്പരം.
'നാമെങ്ങുചെന്നു കൂടിട്ടാണാമട്ടല്പദിനത്തിനാൽ 13
സ്വരൂപം തന്നിടുന്നോരാ നരനെക്കണ്ടുകൊൾവതും?'
ഒട്ടുനേരം വിചാരിച്ചശേഷമീ ഞങ്ങൾ ഭാരത! 14
കണ്ടെത്തീ മഹിമാവേറും ശ്രീനാരദമഹർഷിയെ.
നന്ദീച്ചൂ ഞങ്ങളാദ്ദേവർഷീന്ദ്രനെക്കാണ്ക കാരണം 15
വന്ദിച്ചുനിന്നൂ നാണിച്ചു മന്ദം തലകുനിച്ചുതാൻ
ചോദിച്ചൂ മുനി മാൽമൂലമോതീ ഞങ്ങളശേഷവും 16
അതു കേട്ടാ മുനിശ്രേഷ്ഠനിതു കല്പിച്ചിതുത്തരം.

നാരദൻ പറഞ്ഞു
തെക്കേക്കടൽക്കരയിലായുണ്ടു തീർത്ഥങ്ങൾ കേവലം 17
പുണ്യരമ്യങ്ങളവിടെ നിങ്ങൾ പോയ്ച്ചെന്നു കൂടുവിൻ.
തത്ര വീരനുടൻ പാണ്ഡുപുത്രനെത്തും ധനഞ്ജയൻ 18
മോചിപ്പിക്കും നിങ്ങളെയീ മാലിൽനിന്നിട്ടസംശയം.

വർഗ്ഗ പറഞ്ഞു
എന്നാ മുനീന്ദ്രമൊഴിയിൽ പോന്നതീ ഞങ്ങളേവരും 19
അതിപ്പോൾ സത്യമായെന്നെ മോചിപ്പിച്ചൂ ഭവാൻ വിഭോ!
നാലുപേരെൻ തോഴിമാരോ ജലത്തിൽത്താൻ കിടക്കയാം 20
ശുഭകർമ്മം ചെയ്ക വീര, മോക്ഷം നല്കുകേവർക്കുമേ.

വൈശമ്പായനൻ പറഞ്ഞു
ഉടനാപ്പാണ്ഡവശ്രേഷ്ഠനവനേവരെയും പ്രഭോ! 21
നന്ദിയോടപ്പൊഴാശ്ശാപാൽ മോചിപ്പിച്ചിതു വീര്യവാൻ.
വെള്ളത്തിൽനിന്നു കയറി സ്വന്തം രൂപമിയന്നവർ 22
അപ്സരസ്സുകളെല്ലാരുമപ്പോൾക്കാണായി മുൻപടി.
തീർത്ഥശുദ്ധി വരുത്തീട്ടായവർക്കാജ്ഞ കൊടുത്തവൻ 23
ചിത്രാംഗദാദർശനാർത്ഥം മണലൂർക്കുടനെത്തിനാൻ.
അവളിൽത്താൻ ജനിപ്പിച്ചൂ ബഭ്രുവാഹനവീരനെ 24
അവനെപ്പാർത്തോതി പാർത്ഥൻ ചിത്രവാഹനനോടുടൻ:
“ചിത്രാംഗദശുല്കമിതാ ബഭ്രുവാഹനനാത്മജൻ 25
ഇവനെക്കൊണ്ടു തീർത്തേൻ ഞാനൃണം തവ നരാധിപ!”
ചിത്രാംഗദയോടും ചൊല്ലീ പിന്നെയാപ്പാണ്ഡുനന്ദനൻ. 26

അർജ്ജുനൻ പറഞ്ഞു
ഇങ്ങു പാർക്കൂ ശുഭം ഭദ്രേ, വളർത്തു ബഭ്രുവാഹനനെ
ഇന്ദ്രപ്രസ്ഥഗൃഹത്തിങ്കൽ വന്നു പിന്നെ രമിച്ചിടാം. 27
കുന്തി ധർമ്മസുതൻ ഭീമനെന്നല്ലെന്നുടെ തമ്പിമാർ
അഞ്ചു വന്നിവരെക്കാണാം മറ്റു ബന്ധുക്കളേയുമേ. 28

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/598&oldid=156919" എന്ന താളിൽനിന്ന് ശേഖരിച്ചത്