ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നെല്ലാം നിശ്ചയിച്ചിട്ടു ദീക്ഷകൈക്കൊണ്ടിതായവൻ 7
ത്രിദണ്ഡി മുണ്ഡിതൻ കുണ്ഡിയക്ഷമാല ധരിച്ചവൻ
യോഗപട്ട ധരൻപാർത്ഥൻ പേരാലിനുടെ ചോട്ടിലായ് 8
കടന്നിരുന്നു ബീഭത്സു നിനച്ചൂ വാസുദേവനെ.
ചിന്തചെയ്തതറിഞ്ഞാനദ്ദിവ്യജ്ഞൻ കേശിസൂദനൻ 9
സത്യഭാമയൊടൊന്നിച്ചു മെത്തകേറിക്കിടക്കവേ.
പെട്ടന്നൊന്നു ചിരിച്ചാനന്ദിച്ചു കേശവനേറ്റവും 10
വിണ്ടും വീണ്ടും സത്യഭാമ ചോദിച്ചൂ കൃഷ്ണനോടുടൻ‌.

സത്യഭാമ പറഞ്ഞു
എന്തോ ഭവാൻ ചിന്തചെയ്തീശ്ശയനത്തിൽ കിടക്കവേ 11
ഭഗവാനേ, പലവിധം ചിരിക്കുന്നുണ്ടു വീണ്ടുമേ!
എനിക്കുകേൾക്കാമെന്നാകിൽ കനിവുണ്ടെങ്കലെങ്കിലോ 12
അരളിച്ചെയ്ക ഗോവിന്ദ, കേൾപ്പാനുണ്ടേറ്റമാഗ്രഹം.

ഭഗവാൻ പറഞ്ഞു
എന്നച്ഛൻപെങ്ങടെ മകൻ ഭീമന്നനുജനർജ്ജുനൻ 13
സമയം കാരണം തീർത്ഥയാത്ര ചെയ്യുന്നതുണ്ടെടോ.
തീർത്ഥയാത്ര കഴിഞ്ഞിന്നീ രാത്രിനേടത്തു ഭാരതൻ 14
ചിന്തചെയ്താനുലകിന്നഴകേറും സുഭദ്രയെ
ആബ്ഭദ്രയെച്ചിന്തചെയ്തു യതിവേഷത്തൊടർജ്ജുനൻ 15
സന്യാസിയായ് ദ്വാരകയിൽ വന്നാ മാധവിയെ സ്വയം
വല്ലപാടും കണ്ടു പിന്നെ വാസുദേവമതപ്പടി 16
യത്നിച്ചുകൊൾവനെന്നാണീയർജ്ജുനന്റെ മനോഗതം.
ഏവമെല്ലാമുറച്ചിട്ടു കള്ളസ്സന്യാസി പാണ്ഡവൻ 17
പേരാലിനുടെ പോടിങ്കൽ വർഷത്തെയും സഹിച്ചഹോ!
യോഗപട്ടവുമായ് ചിന്തായോഗം കൈക്കൊണ്ടിരിപ്പതാം. 18

വൈശമ്പായനൻ പറഞ്ഞു
ഭ്രാതാവിനെച്ചെന്നുകാണ്കെന്നോതിനാൾ സത്യഭാമയും
ഉടൻ മെത്തയിൽനിന്നേറ്റു നടന്നൂ മധുസൂദനൻ. 19
പ്രഭാസദേശമെത്തീട്ടുണ്ടർജ്ജുനൻ തീർത്ഥയാത്രയിൽ
ചാരണന്മാർ ചൊല്ലിയേവം കേട്ടിതാ മധുസൂദനൻ. 20
അതുകേട്ടപ്പൊഴൊറ്റയ്ക്കു ഭഗവാനാജ്ജനാർദ്ദനൻ
അറിയാത്തവിധം ചെന്നൂ പാർത്ഥപാർശ്വത്തിൽ മാധവൻ. 21
കൃഷ്ണാർജ്ജുനന്മാരന്യോന്യം പ്രഭാസേ കണ്ടു സാദരം
തമ്മിലാലിംഗനം ചെയ്തു കുശലം ചൊല്ലിയങ്ങനെ. 22
ഇരുന്നിതാ സ്നേഹിതന്മാർ നരനാരായണർഷികൾ
കൃഷ്ണനർജ്ജുനനോടായിച്ചോദിച്ചൂ സാന്ത്വമായുടൻ: 23
“എന്തിന്നാണീത്തീർത്ഥയാത്ര ചെയ്‌വൂ നീ പാണ്ഡുനന്ദന?”

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/600&oldid=156923" എന്ന താളിൽനിന്ന് ശേഖരിച്ചത്