ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

681
ധീരൻ വിനയവാൻ സത്യവാദിയേറ്റം ജിതേന്ദ്രിയൻ.
യതിരൂപനിവൻചിത്തമാരൂ കാണുനന്നു , കേവലം?
പാണ്ഢരീകാക്ഷ,നീ കന്യപുരത്തിവനെ സ്വയം
കൊണ്ടേല്പിക്ക സുഭദ്രയ്കെൻ കല്പനപ്പടി മാധവാ‌‌‌‌‌‌!
ഭക്ഷ്യഭോജ്യങ്ങളിഷ്ടം പോലേകിക്കൊള്ളട്ടെയായവൾ.

225ദ്വീപോത്സവം

അർജ്ജൂനൻ സന്യാസിവേഷത്തിൽ സുഭദ്രയുടെ ശ്രുശ്രുഷയിൽ ദ്വാര കയിൽകഴിഞ്ഞുകൂടുന്നു.ഇരുപത്തിനാലു ദിവസം നീണ്ടുനിൽക്കുന്ന ഒരുത്സച്ച് ദ്വാരകാവാസികളെല്ലാം കൃഷ്ണൻന്റെ ആജ്ഞയനുസരിച്ച് ഒരുദ്വീപിലേക്കു പോകുന്നു. സന്യാസിയെ സൽക്കരിക്കുന്ന ചുമതല സുഭദ്രയെത്തുന്നെ ഏല്പിക്കുന്നു. സുഭദൃവിവാഹത്തിനു പാറ്റിയ സമയം ഇതുതന്നെയാണെന്ന് അർജ്ജുനൻ നിശ്ചയിക്കുന്നു.

 
  വൈശമ്പായനൻ പറഞ്ഞു

അതപ്രകാരമേറ്റിട്ടു യതിയോടൊത്തു മാധവൻ
നിശ്ചയം ചെയ്തു സന്തുഷ്ടചിത്തനായ്ത്തീർന്നു കേവലം.
യഥേഷ്ടം പർവ്വതത്തിങ്കൾ ക്രീഡിച്ചാ കൃഷ്ണപാണ്ഡവർ
പുരി പുക്കാൻ പാണ്ഡവന്റെ കൈ പിടിച്ചു മുകുന്ദനും.
സർവഭോഗങ്ങളിലും ഗൃഹം വാഴിച്ചു പാർത്ഥനെ
അറിവേകീ രുക്മിണിക്കും സത്യഭാമയ്ക്കുമേ പരം.
ഹൃഷീകേശോക്തി കേട്ടിട്ടു പറഞ്ഞാരിരുപകമേ.
“മഹാമനോരാജ്വമിതു ഞങ്ങൾക്കുണ്ടിള്ളിലെപ്പോഴും
എന്നും കാണ്മൂ ഗൃഹത്തെത്തീട്ടിന്ദൃപുതൃനെയിങ്ങു നാം
എന്നു ചിന്തിച്ചിട്ടു ഞങ്ങൾക്കിന്നുമാൽ തീർത്തിതർജ്ജുനൻ.”
പൃയാതിഥിശ്രഷ്ഠനുനാമാ യതിയെക്കണ്ടു സാദരം
അജ്ഞാതമ്മുത്തമസൽക്കാരവും ചെയ്തിതേറ്റവും
കൃഷ്ണൻ സോദരിയാകുന്ന സുഭദൃയോടു ചൊല്ലിനാൻ.



കൃഷ്ണൻ പറഞ്ഞു
ദേശാതിഥിയിവൻ ഭദൃ,യതവാക്കു മുനി വ്രതിനി
കന്യാപുരം വാണു പൂജയൊക്കയുമേല്കണം.
ആര്യൻ കണ്ടരുളീട്ടുണ്ടീ യതിയെസ്സൽക്കരിക്കുവാൻ
ഭക്ഷ്യഭോജ്യങ്ങളെക്കൊണ്ടു വരിക്ക യതിവര്യനെ.
ഇദ്ദേഹം ചൊല്ലിടും കാര്യമെല്ലാം ചെയ്യുക സംശയം
സഖിമാരൊത്തു നീ ഭദ്ര, വശത്തിൽത്തന്നെ നിൽക്കണം.
പണ്ടും യതീന്രദൃൻ ഭിക്ഷയ്ക്കായെഴുന്നെള്ളുന്നതാകിലോ
ദാശാർഹന്മാർക്കെഴും കന്യാപുരത്തിൽത്തന്നെ പാർപ്പതാം.
അവർക്കു ഭക്ഷ്യഭോജ്വങ്ങൾ വേണ്ടപ്പോൾ മടിയെന്നിയേ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/606&oldid=156929" എന്ന താളിൽനിന്ന് ശേഖരിച്ചത്