ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരം സുഭദ്ര ലളിത ലജ്ജാഭാവമിയെന്നഹോ!
രമ്യമാം മെത്തിയിൽപോയിക്കിടന്നൂ കാമമോഹിത.
ദിവ്യചക്ഷുസ്സിനാൽ കന്യാപുരവൃത്തമറിഞ്ഞുടൻ
വിട്ടൂ രുക്മിണിയെക്കൃഷ്ണൻ പാർത്ഥഭിക്ഷ നടത്തുവാൻ.
അന്നുതൊ‍ട്ടാബ് ഭദ്രയെത്താൻ ചിന്തചെയ്തൂ ധനജ്ഞയൻ
കാശ്യപദ്വിജനൊന്നിച്ചു പാർത്ഥിരുദ്യാനഭൂമിയിൽ.
പാർത്ഥചിന്തന പൂണ്ടേറ്റമസ്വാസ്ഥ്യത്താൽ സുഭദ്രയും
മെലിഞ്ഞു വിളറിച്ചിന്താശോകമാണ്ടു നിരന്തരം
നെടുവീർപ്പിട്ടു വല്ലാത്ത മട്ടിലായി മനസ്വിനി.
കിടപ്പാനുമിരിപ്പാനുമുണ്ണാനും രുജികെട്ടഹോ!
ഉറക്കം രാപ്പകലൊഴി‍ഞ്ഞുന്മത്തനിലയായിതേ.
ഏവം ധ്യാനം പൂണ്ടഭദ്രയോടും ദേവകി ചൊല്ലിനാൾ:
“വ്യസനിക്കൊല്ല വാർഷ്ണേയി,ധൈര്യം കൈക്കൊണ്ടിരി
രാമനോടും കൃഷ്ണനോടും നിന്റെ പാടു പറഞ്ഞു ഞാൻ[ക്ക നീ.
പിന്നെ നൽഗ്ഗതി കണ്ടോളാം വ്യസനിക്കേണ്ട മാധവി!”
അമ്മയേവം പറഞ്ഞിട്ടു ഭദ്രയ്ക്കു ഹിതമോർപ്പവൾ
വസുദേവനോടീബ് ഭദ്രാവൃത്താനന്തത്തെയുണർത്തിനാൾ.
ഒറ്റയ്ക്കിരിക്കവേ ഭദ്ര ദീനയാണെന്നുമോതിനാൾ:
“ഉദ്യാനത്തിലിരിക്കുന്ന യതിയർജ്ജുനനാണുപോൽ!
അക്രൂരൻ കൃഷ്ണനവ്വണ്ണംതന്നെ സാത്യഗിയാഹുഗൻ
ഇവരോ‍ടോതുക ധുരിക്കേണം ബന്ധുക്കളെങ്കിലോ.”
വസുദേവൻ കേട്ടിതുനടന്നക്രൂരാഹുകരോടുമേ
പറഞ്ഞു കൃഷ്ണനോടൊത്തു മന്ത്രിച്ചു പലതും പരം
ഇതു കാര്യമിതാം കൃത്യമെന്നംല്ലാം നിശ്ചയിച്ചുടൻ
അക്രൂരൻ താനുഗ്രസേനൻ ഗദൻ സാത്യകിയങ്ങനെ
പൃഥുശ്രുവസ്സൊത്തു കൃഷ്ണനുറച്ചു ശിനിയൊത്തുതാൻ
ശ്രീരുക്മിണീ സത്യഭാമ ദേവകീ പിന്നെ രേവതി
വസുദേവരുമൊന്നിച്ചു പുരോഹിതമതത്തൊടും
പന്തിരണ്ടാം ദിനം വേളിയെന്നും ചിന്തിച്ചുറച്ചുടൻ
ബലഭദ്രോദ്ധവന്മാരങ്ങറിയാതെ സുഭദ്രയെ
വേളിക്രിയ കഴിപ്പാനൊരുമ്പെട്ടൂ ജനാർദ്ദനൻ.
മഹാദേവന്റെ പൂജയ്ക്കു വിധിച്ചിതു മഹോത്സവം
അഹസ്സിരുപതും നാലും സുഭദ്രാർത്തി ശമിക്കുവാൻ.
പുകഴ്ത്തീ നഗരത്തിലങ്കർജ്ജുനന്നു ഹിതത്തിനായ്:
“ഇന്നയ്ക്കു നാലാം ദിവസമാ ദ്വീപിൽ ചെന്നു കൂടണം
കളത്രപുത്രഭൃത്യാദി ബന്ധുവർഗ്ഗങ്ങളൊത്തഹോ!
സർവ്വ വർണ്ണങ്ങളും പോക സർവ്വ യാദവവീരരും.”

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/609&oldid=156932" എന്ന താളിൽനിന്ന് ശേഖരിച്ചത്