ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

226.സുഭദ്രാവിവാഹം

സുഭദ്രയുമായി വിവാഹഭേദങ്ങളെപ്പറ്റി സംസാരിച്ച അർജ്ജുനൻ പിതാവായ ഇന്ദ്രനെ സ്മരിക്കുന്നു.ഇന്ദ്രൻ ശചിയോടും ദേവർഷികളോടും കൂടി ദ്വാരകയിൽ സന്നിഹിതനാകുന്നു.ബാലരാമനൊഴികെയുള്ള യാദ വന്മാരോടുകൂടി കൃഷ്ണനും വന്നുചേരുന്നു.അർജ്ജുനനും സുഭദ്രയും തമ്മിലു ള്ള വിവാഹം വിധിപ്രകാരം നിർവ്വഹിക്കപ്പെടുന്നു.കൃഷ്ണനും യാദവന്മാരും തിരികെ ദ്വീപിലേക്കുതന്നെ പോകുന്നു.


വൈശമ്പായനൻ പറഞ്ഞു
വൃഷ്ണ്യന്ധകപുരം വിട്ടുപോകാനോർത്തിട്ടു പാർത്ഥനും
നിശ്ചയം ചെയ്തുടൻ പാർത്ഥൻ സുഭദ്രയോടു ചൊല്ലിനാൻ.
അർജ്ജുനൻ പറഞ്ഞു
കേൾക്ക ഭദ്രേ, ശക്യയല്ലോ ഹൃദാർത്ഥമൃഷികല്പിതം
പലമട്ടു വിവാഹംതാൻ സവർണ്ണന്മാർക്കു ധർമ്മമാം
കന്യയ്ക്കച്ഛൻ സോദരനങ്ങമ്മയമ്മാമനെന്നവർ
ശിവന്റെയുത്സവം കാണും നിന്നച്ഛൻ ദ്വീപിലല്ലയോ
പുത്രപൗത്രാദിബന്ധുക്കളൊത്തു പാർക്കുന്നു സാമ്പ്രതം.
എനിക്കുമേ വിശാലാക്ഷി,വിദേശത്താണു ബാന്ധവർ
എന്നാൽ സുഭദ്രേ,ഗാന്ധർവ്വമഞ്ചാമത്തെ വിവാഹമേ.
കന്യോദ്വാഹേ ദ്വിജന്മാർക്കു കർമ്മം നാലുവിധത്തിലാം
ആസ്സജ്ജനത്തിൻ കർമ്മത്തെച്ചൊല്ലാം മാധവി,കോളെടോ.
അച്ഛനർത്ഥിച്ച വരനെ വിളിച്ചേകുന്നതാകിലോ
പത്നിയെന്നവളെച്ചൊൽവതവൾ വശ്യ പതിവ്രത
ഭൃത്ത്യരക്ഷയ്ക്കുമങ്ങാത്മപോഷണത്തിനുമങ്ങനെ
പത്നീനാശേ പിന്നെ വേട്ടവളാകുന്നിതു ഭാര്യപോൽ!
ധർമ്മത്താലേ വരിച്ചിട്ടു സ്വഗേഹത്താനയിച്ചു താൻ
മുറയ്ക്കച്ഛൻ ന്യായമായ് നല്കുകിൽ ദാരങ്ങളാണുപോൽ.
ഗാന്ധർവ്വമാം വിവാഹത്താൽ രാഗാൽ സന്തതികാരണാൽ
സ്വയം ഗൃഹീതയാം വശ്യനാരിയല്ലോ പ്രജാവതീ.
ഭർത്താവിനെ ജനിപ്പിച്ചപ്പോൾ ജായയെന്നുമുരപ്പതാം
ദാരങ്ങൾ പത്നിയാബ് ഭാര്യ ജായയിങ്ങനെ നാൽവിധം.
നാൽവരാണഗ്നിസാക്ഷ്യത്താൽ ധർമ്മക്രിയകളുള്ളവർ
ക്രിയയെന്ന്യേ നടത്തുന്നൂ ഗാന്ധർവ്വം രാഗമൂലമായ്
സകാമയായ് സകാമന്നു മന്ത്രമന്ന്യേ നിഗൂഢമായ്
ക്രിയയില്ലാതെ ഞാൻ ചൊന്ന വിവാഹം ചെയ്ത മാധവി!
അയനം മാസവും നാളും പക്ഷവും പക്കവും പരം
മുഹൂർത്തം കരണം ലഗ്നസമ്പത്തെന്നിവയൊക്കെയും

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/611&oldid=156935" എന്ന താളിൽനിന്ന് ശേഖരിച്ചത്