ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

700
 ദ്വാരകാജനവാഹങ്ങൾ പലതും കണ്ടു നാട്ടുകാർ.
 പരമന്നാപുരത്തിങ്കൽ പ്രഹർഷിച്ചു മഹാജനം
 സ്വബന്ധുവെപ്പോലെ പാർത്ഥൻ പ്രവാസംവിട്ടു വന്നതിൽ
 ദാശാർഹന്മാരൊത്തു പാർത്ഥൻ പുരത്തിങ്കൽ കടന്നുടൻ
 പരമാനന്ദമുൾക്കൊണ്ടു പൌരന്മാരാദരിക്കവേ.
 അന്ത:പുരദ്വാരനെത്തീച്ചിറങ്ങീട്ടു ധനഞ്ജയൻ
 ധൌമ്യനെക്കണ്ടു വന്ദിച്ചാനമ്മയേയുമതേവിധം.
 ധർമ്മരാജന്റെയും ഭീമന്റേയും കാല്ക്കു നമിച്ചവൻ
 മാദ്രീപുത്രാഭിവാദ്യം താൻകൊണ്ടു കൈക്കൊണ്ടു പുല്കിനാൻ.
 ഭ്രാതാക്കളായ് ചേർന്നു മുഖ്യവിപ്രരാമേവരേയുമേ
 യഥായോഗ്യം സൽക്കരിച്ചു പൌരജാനപദൌഘവും.
 അനുയായികളും പിന്നെഗ്ഗുരുവന്ദന ചെയ്തുടൻ
  കാന്തേയനാം ധർമ്മപുത്രൻ തന്നെപ്പൂജിച്ചിതേറ്റവും.
  മുന്നമേതന്നേ ധർമ്മിഷ്ടനാകുമാബ് ഭരതർഷിടൻ
  അവർക്കുപൂജ്യനാണല്ലോ വാസുദേവൻ കണക്കിനെ.
  പൂജ്യനാകും പാണ്ടവനും പൂജിച്ചാനവരെത്തദാ
  രാജനുവാദം കൈക്കൊണ്ടിട്ടിരുന്നാരവരേവരും.
  അദീനയായ് മാന്യയാമകൃഷണസഹോദരി ഭദ്രയെ
  സാക്ഷാല്ലക്ഷ്മീദേവിതന്നെയെന്നു ചിന്തിച്ചു പാണ്ഡവർ.

  ശ്വശുരർക്കും ഗുരുക്കൾക്കും ദേവരന്മാർക്കുമങ്ങനെ
  സ്വവൃത്തത്താൽ പ്രിയപ്പെട്ട മട്ടിലായീ സുഭദ്രയും
  പിന്നെസ്സന്തോഷമുൾക്കൊണ്ടാർ പാണ്ഡവന്മാർ മഹാരഥർ
  യുധിഷ്ടിര പ്രഭൃതികളേവരും ജനമേജയ!
  കുന്തിയും കൃഷ്ണയും സന്തോഷിച്ചാരവളൊടൊത്തഹോ!

231 സ്തീധനപ്രധാനം

രാമകൃഷ്ണന്മാരും യാദവന്മാരും കൂടി ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെടുന്നു. ബലദേവനും കൃഷണനും യാദവപ്രധാനികളിൽ ഓരോരുത്തരും സുഭദ്രയ്ക്കും അർജ്ജുനനും ധാരാളം വിവാഹ സമ്മാനങ്ങൾ നല്കുന്നു. കൃഷ്ണനൊഴികെ മറ്റു യാദവന്മാർ ദ്വാരകയിലേക്ക് മടങ്ങുന്നു. കൃഷ്ണൻ അർജ്ജുനനൊന്നിച്ച് മുപ്പത്തിനാലു ദിവസം ഇന്ദ്രപ്രസ്ഥത്തിൽ താമസിക്കുന്നു.

 
വൈശമ്പായനൻ പറഞ്ഞു
  വൃഷ്ണികൾക്കുള്ളത്സവമവ്വണ്ണം തീർന്നോരു ശേഷമേ
  സുഭദ്രാഹരണം പാർത്ഥൻ ചെയ്തതായ് കേട്ടു കേശവൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/625&oldid=156950" എന്ന താളിൽനിന്ന് ശേഖരിച്ചത്