ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രുദ്രൻ പറഞ്ഞു
യാജനത്തിന്നു ഞങ്ങൾക്കില്ലധികാരം നരാധിപ ! 45

പെരുതാകും തപം ചെയ്തു വരത്തിന്നായ് ഭവാനിഹ.
യജിപ്പിപ്പേൻ നിന്നെയൊരു നിശ്ചയത്താൽ പരന്തപ ! 46

പന്തീരാണ്ടു ഭവാൻ ബ്രഹ്മചാരിയായ് ശ്രദ്ധവെച്ചുതാൻ
ആജ്യധാരകളാലെന്നുമഗ്നിയെത്തൃപ്തിയാക്കണം. 47

എന്നിൽ നിന്നെന്തു നീ കാമിക്കുന്നു സാധിക്കുമായതും.
വൈശമ്പായനൻ പറഞ്ഞു
എന്നു രുദ്രന്റെയരുളാൽ പിന്നെ ശ്വേതകി മന്നവൻ 48

ശുലപാണി വിധിച്ചെന്നപോലെ ചെയ്തിതശേഷവം.
വീണ്ടും പ്രത്യക്ഷനായ് പന്തീരാണ്ടുചെന്നപ്പോളീശ്വരൻ 49

നേരിട്ടുനിന്നുടൻ ലോകഭാവനൻ വിഭു ശങ്കരൻ
പ്രസന്നനായി ശ്വേതകിയോടിപ്പടിക്കരുളീടിനാൻ. 50
രുദ്രൻ പറഞ്ഞു
സന്തോഷിപ്പിച്ചു നീ മുഖ്യകർമ്മത്താലെന്നെ മന്നവ !
യാജനം ബ്രാഹ്മണർക്കല്ലോ വിധിച്ചതു പരന്തപ ! 51

അതിനാൽ സ്വയമേ നിന്നെ യജിപ്പിക്കുന്നതില്ല ഞാൻ.
എന്നംഗമായുണ്ടു മന്നിൽ മഹാഭാഗൻ ദ്വിജോത്തമൻ 52

ദുർവ്വാസസ്സെന്നവനവൻ നിന്റെ യാഗം നടത്തിടും;
എന്നാജ്ഞയാലതിന്നുള്ള സംഭാരങ്ങൾ ഭരിക്കെടോ. 53
വൈശമ്പായനൻ പറഞ്ഞു
രദ്രേനേവം പറഞ്ഞോരു വാക്കുകേട്ടിട്ടു പാർത്ഥിവൻ
തൻ പുരത്തിലണിഞ്ഞിട്ടു സംഭാരങ്ങളൊരുക്കിനാൻ; 54
 
വേണ്ടെതെല്ലാമൊരുക്കീട്ടു വീണ്ടും കണ്ടിതു രുദ്രനെ.
“സംഭാരങ്ങളൊരുക്കി ഞാൻ സർവ്വോപകരണങ്ങളും 55

നിൻ പ്രസാദത്തിനാൽ നാളെ ഭീക്ഷിക്കാറായ് വരേണമേ.”
എന്ന മാന്യൻ മഹീപാലൻ ചൊന്നതും കേട്ടു ശങ്കരൻ 56

ദുർവ്വോസോമുനിയേ മുന്നിൽ വരുത്തീട്ടരുളീടിനാൻ:
“ഈ ശ്വേതകി മഹീപാലൻ യോഗ്യനല്ലോ ദ്വിജോത്തമ ! 57

എന്നാജ്ഞയാലേയിവനെ യജിപ്പിച്ചീടണം ഭവാൻ.”
ആവാമെന്നുത്തരം ദേവദേവനോടോതി മാമുനി: 58

ഉടനാ മന്നവേന്ദ്രന്നു നടന്നൂ സത്രമുത്തമം
യഥാവിധി യഥാകാലം യഥോക്തം ബഹു ഭക്ഷിണം. 59

ഇത്ഥമാ മന്നവേന്ദ്രന്റെ സത്രം തീർന്നോരു ശേഷമേ
ദുർവ്വാസസ്സിൻ സമ്മതത്താൽ യാജകന്മാർ ഗമിച്ചുതേ: 60

ആ സത്രത്തിൽ ഭീക്ഷിതരും സദസ്യന്മാരുമങ്ങനെ:
ആ മഹാഭാഗനായിടും മന്നനും പുരി പൂകിനാൻ. 61

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/638&oldid=156964" എന്ന താളിൽനിന്ന് ശേഖരിച്ചത്