ഗുണങ്ങളാൽ നിങ്ങളേ വാഴ്ത്ത വയ്യ |
അവനിങ്ങനെ സ്തുതിച്ചപ്പോൾ അശ്വിനീദേവകൾ വന്ന് സന്തോഷത്തോടുകൂടീട്ട് "അങ്ങീയപ്പം തിന്നൂ" എന്നു പറഞ്ഞു. 69
അതു കേട്ടിട്ടവൻ അവരോടുത്തരം പറഞ്ഞുഛ "ഭഗവാന്മാർ പറയുന്നതസത്യമാവില്ല. എന്നാൽ, ഞാൻ ഗുരുവിനു കൊടുക്കാത ഈയപ്പം തിന്നുന്നതല്ല." 70
അപ്പോൾ അശ്വിനീദേവകൾ പറഞ്ഞു: "മുൻപു നിന്റെ ഉപാദ്ധ്യായൻ ഇങ്ങനെ പറഞ്ഞപ്പോൾ ഞങ്ങൾ അപ്പം കൊടുത്തു. അതു ഗുരുവിനു കൊടുക്കാതെ അദ്ദേഹം തിന്നുകയും ചെയ്തു. ഉപാദ്ധ്യായൻ ചെയ്തപോലെ അങ്ങും അങ്ങനെ ചെയ്യൂ." 71
അതു കേട്ടിട്ടവനുത്തരം പറഞ്ഞു: "അശ്വിനീദേവകളേ, ഇതാ ഞാൻ നിങ്ങളെ പ്രസാദിപ്പിക്കുന്നു. ഗുരുവിനു കൊടുക്കാതെ ഈയപ്പം തിന്നാൻ ഞാൻ വിചാരിക്കുന്നില്ല." 72
അവനോടു് അശ്വിനീദേവകൾ പറഞ്ഞു: "നിന്റെ ഈ ഗുരുഭക്തി കണ്ടിട്ടു ഞങ്ങൾ സന്തോഷിക്കുന്നു. നിന്റെ ഉപാദ്ധ്യായന്റെ പല്ലു കരിമ്പായിത്തീർന്നു് നിന്റേതു സ്വർണ്ണമായിത്തീരും. കണ്ണും കാണാറാവും, ശ്രേയസ്സും വരും." 73
അശ്വിനീദേവകളിങ്ങനെ പറഞ്ഞപ്പോൾ അവൻ കണ്ണുകാണാറായിട്ടു് ഉപാദ്ധ്യായന്റെ അടുക്കൽച്ചെചെന്നഭിവാദ്യം ചെയ്തു. 74
വിവരമറിയ്ക്കുകയും ചെയ്തു. അദ്ദേഹം അവന്റെമേൽ സന്തോഷിച്ചു. 75
അശ്വിനീദേവകൾപറഞ്ഞതുപോലെനിണക്കു ശ്രേയസ്സുവരും. "സർവ്വവേദങ്ങളും സർവ്വധർമ്മശാസ്ത്രങ്ങളും പ്രകാശിക്കും" എന്നു പറകയും ചെയ്തു. 77
പിന്നെ ആപോദനായ ധൗമ്യന്നു വേദനെന്ന ഒരു ശിഷ്യനുണ്ടല്ലോ. അവനോടുപാദ്ധ്യായൻ കല്പിച്ചു: "ഉണ്ണീ വേദ, ഇവിടെ എന്റെ ഗൃഹത്തിൽ താമസിക്കു. കുറച്ചുകാലം ശുശ്രൂഷിച്ചു പാർക്കണം. എന്നാൽ നിണക്കു ശ്രേയസ്സു വരും."78
അവൻ "അങ്ങനെതന്നെ" എന്നു പറഞ്ഞു. വളരെക്കാലം ഗുരുകുലത്തിൽ ഗുരുശുശ്രൂഷയും ചെയ്തുകൊണ്ടു പാർത്തു. കാളയെപ്പോലെ ഗുരു ചുമത്തുന്ന ഭാരമെല്ലാം വഹിച്ചു. ശീതം, ഉഷ്ണം, വിശപ്പ്, ദാഹം എന്നീ ദുഃഖങ്ങളൊക്കെസ്സഹിച്ച് ഒന്നിനും പ്രതികൂലഭാവം കാണിക്കാതെ വളരെക്കാലം കൊണ്ട് ഗുരുവിന്റെ സന്തോഷം സമ്പാദിച്ചു.
അദ്ദേഹത്തിന്റെ പ്രസാദംകൊണ്ടു ശ്രേയസ്സും സർവ്വജ്ഞതയും സമ്പാദിച്ചു. 80