ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സത്വജാലത്തെയൊക്കേയുമവരെത്തിത്തടുത്തിടും
ശക്രനേയും തടുത്തീടുമതിനില്ലൊരു സംശയം.” 11

എന്നു ചൊന്നതു കേട്ടിട്ടു പോന്നു വേഗം ഹുതാശനൻ
കൃഷ്ണാർജ്ജുനന്മാർക്കരികിൽച്ചെന്നപേക്ഷിച്ചൊരക്കഥ 12

മുന്നമേതന്നെ ഞാൻ ചൊല്ലിയല്ലോ മന്നവസത്തമ !
വഹ്നി ചൊന്നതു കേട്ടിട്ടാ വഹ്നിയോടപ്പമർജ്ജുനൻ 13

കഥിച്ചൂ നൃപശാർദ്ദൂല, കാലത്തിന്നൊത്ത വാക്കിനെ
ഖാണ്ഡംവ ചുടുവാനിന്ദ്രൻതടുത്താലും ശ്രമിക്കവേ. 14
അർജ്ജുനൻ പറഞ്ഞു
ഉത്തമങ്ങൾ നമുക്കുണ്ടു ദിവ്യാസ്ത്രങ്ങളസംഖ്യമേ 15

അവകൊണ്ടേറ്റമിന്ദ്രന്മാരടുത്താലും തടുക്കുവൻ.
കൈയൂക്കിന്നു ശരിക്കൊത്ത വില്ലെനിക്കില്ല പാവക ! 16

പോരിൽ പ്രയത്നംചെയ്യുമ്പോളൂക്കൊക്കത്താങ്ങിടും വിധം
വേഗമെയ്യുമ്പോളാവശ്യമുണ്ടൊടുങ്ങാത്തയമ്പുകൾ; 17

യഥേഷ്ടമെന്നമ്പു താങ്ങുന്നതിനാകില്ല തേരുമേ.
വായുവേഗങ്ങളാം ശുഭാശ്വങ്ങളാവശ്യമുണ്ടു മേ 18

മേഘനിർഗ്ഘോഷമായ് സൂര്യപ്രഭമാം രഥവും പരം.
കൃഷ്ണന്നും വീര്യമതിനൊത്തുള്ളൊരായുധമില്ലിഹ 19

പിശാചനാഗനിരയെക്കേശവന്നു വധിക്കുവാൻ.
കർമ്മസിദ്ധിക്കുപായത്തെബ്‌ഭഗവാൻ ചൊല്ലിടേണമേ 20

കാട്ടിൽ വർഷിച്ചിടും ശക്രൻതന്നെച്ചെന്നു തടുക്കുവാൻ.
പൗരുഷംകൊണ്ടു വേണ്ടുന്നതിഹ ഞങ്ങൾ നടത്തിടാം 21
തക്കതാം യുക്തി ഭഗവൻ, ഭവാൻ കാണിച്ചിടേണമേ !

237. ഗാണ്ഡീവാദിദാനം

അഗ്നി വരുണനെദ്ധ്യാനിച്ച് വരുണനിൽനിന്നു കിട്ടിയ ഗാണ്ഡീവവും കപിദ്ധ്വജമായ രഥവും ഒരിക്കലും അമ്പുകളൊടുങ്ങാത്ത ഒരാവ നാഴിയും അർജ്ജുനനു സമ്മാനിക്കുന്നു; കൃഷ്ണനു് ഒരു ചക്രവും.


വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലിക്കേട്ടു ദേവൻ ധൂമകേതു ഹുതാശനൻ
നേരെ കാണ്മാൻ വിചാരിച്ചു പാശിയാം ലോകപാലനെ. 1

ആദിത്യനുദകത്തിങ്കലരുളീടും ജലേശ്വരൻ
സ്മരിക്കുന്നതറിഞ്ഞഗ്നിസവിധത്തിങ്കലെത്തിനാൻ. 2

ധൂമദ്ധ്വജൻ സല്ക്കരിച്ചു ജലത്തിന്നധിനാഥനായ്
നാലാം ലോകേശനാം ദേവദേവനോടേവമോതിനാൻ. 3

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/641&oldid=156968" എന്ന താളിൽനിന്ന് ശേഖരിച്ചത്