ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അക്ഷണം ദൈത്യ ഗന്ധർവ്വ യക്ഷ രാക്ഷസ പന്നഗർ
ഉഗ്രമാമാരവത്തോടുമുല്പതിച്ചു രണത്തിനായ്. 24

ഇരുമ്പുചീറ്റും ചക്രാശ്മമുസൃണ്ഠികളെടുത്തവർ
കൃഷ്ണാർജ്ജുനവധത്തിന്നായുൽക്കടക്രോധമെത്തിനാർ. 25

അതിവാക്കും പറഞ്ഞസ്ത്രം വർഷിക്കുമവർതമ്മുടേ
കഴുത്തറുക്കും ബാണങ്ങൾ പൊഴിച്ചിതു ധനഞ്ജയൻ. 26

വിക്രമം കൂടിടും കൃഷ്ണൻ ചക്രംകൊണ്ടരിനാശനൻ
ദൈത്യദാനവസംഘത്തിൽ കദനം ചെയ്തിതേറ്റവും. 27

ചിലരമ്പേറ്റുകൊണ്ടിട്ടു ചക്രമേറ്റിട്ടുമേ ചിലർ
നിലയ്ക്കു നിന്നൂ വീരന്മാർ വേല പൂക്കെന്നവണ്ണമേ. 28

ഉടൻ ചൊടിച്ചുകൊണ്ടിന്ദ്രൻ ത്രിദശന്മാർക്കു നായകൻ
വെള്ളയാനപ്പുറം കേറിയവരോടേറ്റെതിർത്തുതേ. 29

ഊക്കോടശനി കൈക്കൊണ്ടു വജ്രാസ്ത്രം വിട്ടു വാസവൻ
ഇവർ ചത്തെന്നു ചൊന്നാനാസ്സുരരോടസുരാന്തകൻ. 30

ഇന്ദ്രൻ വജ്രമെടുത്തെന്നു കണ്ടു വാനവരൊക്കെയും
താന്താങ്ങൾക്കുള്ള ശസ്ത്രങ്ങളേന്തിനാരതുനേരമേ. 31

കാലദണ്ഡം യമൻ ഭൂപമൗലേ, ഗദ ധനാധിപൻ
പാശങ്ങളൊത്തശനിയും പാശപാണി ജലേശ്വരൻ. 32

ശക്തി കൈക്കൊണ്ടുനിന്നാനാ സ്കന്ദൻ മേരുകണക്കിനെ
ജ്വലിക്കുമോഷധുകളെയെടുത്താരശ്വിപുത്രരും 33

ധാതാവപ്പോൾ വില്ലെടുത്തൂ മുസലം ജയനും പരം
ത്വഷ്ടാവപ്പോൾ ചൊടിച്ചിട്ടു പർവ്വതം കയ്യിലേന്തിനാൻ. 34

ശക്തിയേന്തീടിനാനാശു മൃത്യു വെൺമഴുവേന്തിനാൻ
പരിഘം കയ്യിലേന്തിസ്സഞ്ചരിച്ചാനര്യമാവുമേ. 35

ക്ഷുരാന്തമാം ചക്രമേന്തി നിന്നൂ മിത്രനുമങ്ങനെ
പൂഷാവു ഭഗനവ്വണ്ണം സവിതാവു ധരാപതേ ! 36

വില്ലും വാളുമെടുത്തേറ്റൂ കൃഷ്ണന്മാരുടെ നേർക്കുടൻ.
വസുക്കൾ രുദ്രരൂക്കേറും മരുത്തുക്കളുമങ്ങനെ 37

വിശ്വേദേവകൾ സാദ്ധ്യന്മാരേറ്റം തേജസ്സിയന്നവർ
മറ്റുള്ള ദേവകളുമാ വീരരാം കൃഷ്ണപാർത്ഥരെ 38

ഹനിക്കുവാൻ പാഞ്ഞടുത്തൂ വിവിധായുധപാണികൾ.
അത്ഭുതങ്ങൾ നിമിത്തങ്ങൾ കാണായീ പോരിലന്നഹോ ! 39

പ്രളയത്തിന്നൊത്തവണ്ണം ഭൂതസമ്മോഹനങ്ങളായ്.
വാനോർകളൊത്തു കോപിച്ചു വാനോർകോൻ വന്നു കണ്ടതിൽ

ഭയമെന്ന്യേ വില്ലുമേന്തി നിന്നാർ സന്നദ്ധരച്യുതർ.
ഉടനെത്തും വാനവരെപ്പടിയിൽ പ്രൗഡരാമവർ 41

ചൊടിച്ചെയ്‌തൂ വജ്രമൊക്കമ്പടിക്കുള്ള ശരങ്ങളാൽ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/647&oldid=156974" എന്ന താളിൽനിന്ന് ശേഖരിച്ചത്