സഭാപർവ്വം
സഭാക്രിയാപർവ്വം
നാരയണനെയും സാക്ഷാൽ നരനാം നരനേയുമേ സരസ്വതീദേവിയേയും നമിച്ചു ജയമോതുകം
1.സഭാസ്ഥാനനിർണ്ണയം
കൃഷ്ണന്റെ ആജ്ഞയനുസരിച്ച് മയൻ പാണ്ഡവർക്കുവേണ്ടി ഒരു ദിവ്യ സഭ നിർമ്മിക്കാൻ പുറപ്പെടുന്നു.
വൈശന്വൻ പറഞ്ഞു
വസുദേവൻ കേട്ടിരിക്കെപ്പാർത്ഥനോടോതിനാൻ മയൻ
വീണ്ടും വീണ്ടും പൂജചെയ്തു കൈ കൂപ്പിക്കൊണ്ടു ഭംഗിയിൽ. 1
മയൻ പറഞ്ഞു
ഇക്രുദ്ധക്രഷ്ണങ്കൽനിന്നും കത്തു വഹ്നിയിൽനിന്നുമേ
അങ്ങെന്നെക്കാത്തു കൗന്തേയ,ചൊല്ക ചെയ്യേണ്ടതെന്തു ഞാൻ?
അർജ്ജുനൻ പറഞ്ഞു
അങ്ങെല്ലാം ചെയ്തു,നന്നായിവരും പൊയ്ക്കൊൾക ദനവ!
പ്രീതിനാക ഭവാനെന്നിൽ,പ്രീതരാം ഞങ്ങൾ നിങ്കലും. 3
മയൻ പറഞ്ഞു
ചേരും വിഭോ,ഭവാനേവം പറഞ്ഞതു നരഷഭ!
പ്രീതിപുർവ്വം കുറഞ്ഞോന്നു ചെയ് വാനിച്ഛിപ്പുതുണ്ടു ഞാൻ. 4
ദാനവന്മാർക്കുള്ള വിശ്വകർമ്മാവു കവിയാണു ഞാൻ
ആ ഞാനതിന്നു തക്കൊന്ന ചെയ് വാനിച്ഛിപ്പു പാണ്ഡവ! 5
അർജ്ജുനൻ പറഞ്ഞു
പ്രാണകൃച് ഛ്രത്തിൽനിന്നിട്ടു രക്ഷിച്ചെന്നോർത്തിടുന്നു നി
ആ നിലയ്ക്കൊന്നു നിന്നാലെ ചെയ്യിക്കാവോന്നതല്ല മേ. 6
ഭവാന്റെ മോഹം പഴുതേയാക്കാനും വയ്യ ദാനവ!
കൃഷ്ണന്നെന്തെങ്കിലും ചെയ്യു ചെയ്താമനെനിക്കുമേ. 7
വൈശമ്പായൻ പറഞ്ഞു
മയൻ ചോദ്യം തുടർന്നപ്പോൾ മാധവൻ ഭരതഷഭ!
ഇവനോടെന്തു കല്പിപ്പതെന്നു ചിന്തിച്ചു തെല്ലിട. 8
പിന്നെയൊന്നോർത്തുറച്ചിട്ടാ ലോകനാഥൻ പ്രജാപി
സഭാ തീർക്കേണമെന്നായി മയനോടോതി മധവൻ. 9